ആത്മഹത‍്യയിലല്ല, സർക്കാരിൽ അഭയം തേടാമെന്ന ആത്മവിശ്വാസമുണ്ടാക്കണം
Thursday, January 25, 2024 12:00 AM IST
സർക്കാരിന്‍റെ മുൻഗണനയിൽ ക്ഷേമപെൻഷൻ ഒന്നാമതുതന്നെയുണ്ടാകണം. സമൂഹത്തിലെ ഏറ്റവും ദുർബലരായവരെ ചേർത്തുപിടിക്കാതെ ഒരുതരത്തിലുള്ള ‘നവകേരളവും’ പടുത്തുയർത്താനാവില്ല. പട്ടിണിപ്പാവങ്ങളോടുള്ള സ്നേഹവും കരുതലും വാക്കിൽ മാത്രം പോരാ, പ്രവൃത്തിയിലും ഉണ്ടാകണം.

ജീവിതം വഴിമുട്ടുമ്പോഴോ തോൽവിയുണ്ടാകുമ്പോഴോ ആത്മഹത‍്യയല്ല പോംവഴിയെന്ന് മാന‍്യവായനക്കാരെ ഓർമിപ്പിച്ചുകൊണ്ട് കേരള സർക്കാരിനോടു പറയട്ടെ, ക്ഷേമപെൻഷനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ആയിരക്കണക്കിനു പേർ സംസ്ഥാനത്തുണ്ട്; ഇനിയും അവരെ കണ്ടില്ലെന്നു നടിക്കരുത്.

അവരെ ആശയറ്റവരാക്കരുത്. കോഴിക്കോട് ചക്കിട്ടപാറയിലെ വളയത്ത് ജോസഫിന്‍റെ അപേക്ഷയും മുന്നറിയിപ്പുമടങ്ങിയ കത്ത് രണ്ടര മാസമായി പഞ്ചായത്ത് പ്രസിഡന്‍റ് മുതൽ ജില്ലാ കളക്ടർ വരെ അധികാരം കൈയാളുന്നവരുടെയെല്ലാം മുന്നിലുണ്ട്. കണ്ണീർ പൊഴിച്ച് സ്വന്തം കൈപ്പടയിലെഴുതിയ ആ കത്തിന് എന്തെങ്കിലുമൊരു പരിഗണന കിട്ടുമെന്ന് അദ്ദേഹം ആശിച്ചിരുന്നു. ഇക്കാലയളവിലാണ് കോടിക്കണക്കിനു രൂപ പൊടിച്ച് മന്ത്രിസഭയൊന്നാകെ ‘നവകേരള സൃഷ്ടിക്കായി’ ജനങ്ങളിലേക്കിറങ്ങിച്ചെന്നത്.

എന്നാൽ, ഈ ‘നവകേരള’ത്തിലും തനിക്ക് യാതൊരു സ്ഥാനവുമില്ലെന്നും താനടക്കമുള്ളവരുടെ പ്രശ്നങ്ങൾക്കല്ല മുൻഗണനയെന്നുമുള്ള തിരിച്ചറിവിലാകണം വളയത്ത് ജോസഫ് ജീവനൊടുക്കിയത്. ക്ഷേമപെൻഷൻ മുടങ്ങിയതല്ല ജോസഫിന്‍റെ ആത്മഹത‍്യക്കു കാരണമെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് പറയുന്നത്. അദ്ദേഹത്തിന്‍റെ കണ്ടെത്തൽ കടുത്ത അവഹേളനമായി എന്നുകൂടി പറയട്ടെ.

“മൂത്ത മകള്‍ കിടപ്പുരോഗിയാണ്. സഹായത്തിന് ആരുമില്ല. വടിയുടെ സഹായത്തോടെയാണു ഞാന്‍ നടക്കുന്നത്. ഞങ്ങള്‍ ജീവിക്കുന്നത് പഞ്ചായത്തില്‍നിന്നു ലഭിക്കുന്ന വികലാംഗ പെന്‍ഷന്‍കൊണ്ടാണ്. പെന്‍ഷന്‍ ലഭിച്ചിട്ടു മാസങ്ങളായി. പലരോടും കടം വാങ്ങിയാണു ജീവിക്കുന്നത്. കടം വാങ്ങി മടുത്തു. അതുകൊണ്ട് പതിനഞ്ചു ദിവസത്തിനകം എന്‍റെയും മകളുടെയും മുടങ്ങിയ പെന്‍ഷന്‍ അനുവദിക്കണം.

ഇല്ലെങ്കില്‍ പത്രക്കാരെയും ചാനലുകാരെയും വിളിച്ചുവരുത്തി ഞാന്‍ പഞ്ചായത്ത് ഓഫീസില്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച വിവരം പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുന്നു”- ഇതാണ് നവംബര്‍ ഒമ്പതിന് അദ്ദേഹം സ്വന്തം കൈപ്പടയില്‍ എഴുതിയ പരാതി. ഈ മനുഷ‍്യന്‍റെ വേദന കാണാൻ ആരുമില്ലാതെ പോയതിന്‍റെ ഉത്തരവാദിത്വം ഭരിക്കുന്നവർക്കുമാത്രമല്ല, അവരെ തിരുത്തിക്കാൻ കടമയുള്ള പ്രതിപക്ഷത്തിനുമുണ്ട്.

പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വാദമനുസരിച്ച് അദ്ദേഹത്തിന് ബിപിഎൽ വിഭാഗത്തിൽ അരിയും മറ്റു റേഷൻ സാധനങ്ങളും കിട്ടുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ തൊഴിലുറപ്പു പദ്ധതിയിൽ 99 തൊഴിൽ ലഭ‍്യമായിട്ടുണ്ട്. ശരിയാണ്, മാസം എട്ടു കിലോ അരിയടക്കമുള്ള റേഷൻ സാധനങ്ങൾ ജോസഫിനു കിട്ടുന്നുണ്ട്. എന്നാൽ അതു വാങ്ങി വീട്ടിലെത്തിക്കാൻ അദ്ദേഹം 150 രൂപയിലധികം ഓട്ടോക്കൂലി നൽകണം.

311 രൂപ പ്രകാരം 99 തൊഴിലിന് 30,789 രൂപ കിട്ടും. ഇതും ക്ഷേമപെൻഷനുമാണ് ജോസഫിന്‍റെ ആകെ ജീവിതമാർഗം. മരുന്നും വസ്ത്രവും മറ്റുനിത്യനിദാന ചെലവുകളും ഇതുകൊണ്ടു വേണം നടത്താൻ. അതിനു മുടക്കമുണ്ടാകുമ്പോൾ കടം വാങ്ങിയാണ് കഴിയുന്നതെന്നും കടം വാങ്ങി മടുത്തെന്നും അദ്ദേഹത്തിന്‍റെ പരാതിയിൽനിന്നുതന്നെ വ‍്യക്തമാണ്. ഈയൊരവസ്ഥ മനസിലാക്കാതെയാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ന‍്യായീകരണമെന്നു വ‍്യക്തം.

സമൂഹത്തിൽ ഏറ്റവും താഴെത്തട്ടിലുള്ളവർ എങ്ങനെയാണ് ജീവിതം തള്ളിനീക്കുന്നതെന്ന് വ‍്യക്തമാക്കുന്നതാണ് ജോസഫിന്‍റെ അവസ്ഥ. ക്ഷേമപെൻഷൻ കിട്ടാതായപ്പോൾ പിച്ചതെണ്ടി ഇടുക്കിയിലെ മറിയക്കുട്ടി ഉയർത്തിയ പ്രതിഷേധം കെട്ടടങ്ങിയിട്ടില്ലെന്ന് ഓർക്കുക. പഞ്ചായത്ത് പ്രസിഡന്‍റ് മുതൽ മുഖ‍്യമന്ത്രി വരെയുള്ള ഭരണാധികാരികൾക്ക് സാധാരണക്കാരുടെ പ്രയാസങ്ങൾ മനസിലാക്കാൻ കഴിയുന്നില്ല എന്നാണ് ജോസഫിന്‍റെയും മറിയക്കുട്ടിയുടെയും അവസ്ഥ തെളിയിക്കുന്നത്.

ഇത്തരത്തിൽ അതിജീവനത്തിനായി കേഴുന്നവരെ സഹായിച്ചില്ലെങ്കിലും പരിഹസിക്കരുതെന്നെങ്കിലും ഈ ഭരണകർത്താക്കൾക്ക് ആരാണു പറഞ്ഞുകൊടുക്കുക. കേരളത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് മുതൽ മുഖ‍്യമന്ത്രി വരെയുള്ള ഭരണാധികാരികളുടെ ജീവിതരീതി പൊതുസമൂഹം കാണുന്നുണ്ട്. ഏതാനും ചിലരൊഴിച്ചാൽ ഇവരൊക്കെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന പൊതുപ്രവർത്തനം മാതൃകാപരമാണോയെന്ന് ജനങ്ങൾ വിലയിരുത്തട്ടെ.

സർക്കാരിന്‍റെ മുൻഗണനയിൽ ക്ഷേമപെൻഷൻ ഒന്നാമതുതന്നെയുണ്ടാകണം. സമൂഹത്തിലെ ഏറ്റവും ദുർബലരായവരെ ചേർത്തുപിടിക്കാതെ ഒരുതരത്തിലുള്ള ‘നവകേരളവും’ പടുത്തുയർത്താനാവില്ല. പട്ടിണിപ്പാവങ്ങളോടുള്ള സ്നേഹവും കരുതലും വാക്കിൽ മാത്രം പോരാ, പ്രവൃത്തിയിലും ഉണ്ടാകണം.

കേന്ദ്രസർക്കാരിനെ കുറ്റംപറഞ്ഞ് അവരെ തഴയരുത്. സാമ്പത്തിക പ്രയാസങ്ങൾ അടക്കമുള്ള പ്രതിസന്ധികളിൽ ആത്മഹത‍്യയിലല്ല സർക്കാരിൽ അഭയം തേടാമെന്ന ആത്മവിശ്വാസം പൊതുസമൂഹത്തിൽ സൃഷ്ടിക്കാൻ കഴിയണം. അസംഘടിതരും വിലപേശൽശക്തിയില്ലാത്തവരുമായവരെ എങ്ങനെയും അവഗണിക്കാമെന്ന മനോഭാവം ഒരു ജനാധിപത‍്യസർക്കാരിനും ഭൂഷണമല്ല.

പ്രതിസന്ധിയിലകപ്പെട്ടവരെ അധിക്ഷേപിക്കാതെ സഹാനുഭൂതിയോടെ സഹായിക്കാനാണ് ജനപ്രതിനിധികളും സർക്കാർ ജീവനക്കാരും പരിശീലിക്കേണ്ടത്. രാഷ്‌ട്രീയ മുതലെടുപ്പുകൾക്ക് അവരെ കരുക്കളാക്കുകയമരുത്.