പണം മാത്രമല്ല ബന്ധങ്ങളുടെ അടിത്തറ
Wednesday, January 24, 2024 12:00 AM IST
മാതാപിതാക്കളെയും പ്രായമേറിയവരെയും കരുതാനും സംരക്ഷിക്കാനും സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയാത്ത സമൂഹം അരാജകത്വത്തിന്‍റെയും അധാർമികതയുടെയും പിടിയിലമർന്നിരിക്കുന്നുവെന്ന സത‍്യം നാം തിരച്ചറിയണം. യുവതലമുറയെ ഇതു ബോധ‍്യപ്പെടുത്തുന്നതിൽ വീഴ്ചപറ്റിയിട്ടുണ്ടോയോന്ന് പരിശോധിക്കുകയും വേണം. പണവും സമ്പത്തും മാത്രം ജീവിതലക്ഷ‍്യമാകുമ്പോൾ എല്ലാ മൂല‍്യങ്ങളും തകർന്നടിയും.

അടുത്ത ദിവസങ്ങളിലുണ്ടായ രണ്ടു ദാരുണ മരണങ്ങൾ ഉയർത്തുന്ന ചോദ‍്യങ്ങൾ ഏവരുടെയും മനസിനെ അസ്വസ്ഥതപ്പെടുത്തുന്നതും ഇരുത്തിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതുമാണ്. ഒരാൾ മരിച്ചത് കോട്ടയം സംക്രാന്തി അടിച്ചിറയിലാണ്. ദീർഘകാലം വിദേശത്തായിരുന്ന ഇദ്ദേഹം സാമാന‍്യം സമ്പന്നനും നാട്ടുകാർക്ക് മതിപ്പുള്ളയാളുമായിരുന്നു. മക്കൾ വിദേശത്ത് സ്ഥിരതാമസമാക്കിയവരാണ്. ഭാര‍്യയോടൊത്തു താമസിക്കുന്നതിനിടെ സ്വയം കഴുത്തുമുറിച്ചാണ് മരിച്ചത്.

രണ്ടാമത്തെ മരണം ഇടുക്കി ജില്ലയിലെ കുമളിയിലാണുണ്ടായത്. മക്കൾ ഉപേക്ഷിച്ചതിനെത്തുടർന്ന് ആരോരുമില്ലാതെ വാടകവീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന 76 വയസുള്ള അമ്മയെ പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നമ്മുടെ നാട്ടിൽ ദിവസേനയുണ്ടാകുന്ന ആത്മഹത‍്യകളുടെയും മരണങ്ങളുടെയും പട്ടികയിൽ ഇത്തരം എത്രയോ പേരുണ്ടാകുന്നു. എന്നാൽ, ഇവരുടെ മരണം നമ്മോടു പറയുന്നത് കുടുംബബന്ധങ്ങളുടെ ആഴവും പരപ്പും സൃഷ്ടിക്കേണ്ടത് സമ്പത്തിന്‍റെ ബലത്തിലല്ല, സ്നേഹത്തിന്‍റെ തണലിലാണ് എന്ന പരമാർഥമാണ്.

കോട്ടയം അടിച്ചിറയിലെ മരണത്തിന്‍റെ കാരണം പൊതുസമൂഹം അറിഞ്ഞത് ഈ കുടുംബത്തെ അടുത്തറിയുന്ന ഒരു വൈദികൻ മൃതസംസ്കാര ശുശ്രൂഷയിൽ നടത്തിയ ചരമപ്രസംഗത്തിൽനിന്നാണ്. വൈദികൻ പറഞ്ഞത് 15 വർഷമായി തനിക്ക് ഈ കുടുംബത്തെ അറിയാമെന്നാണ്. തന്‍റെ രണ്ടു മക്കളെ ഓസ്ട്രേലിയയിൽ അയച്ച് പഠിപ്പിക്കുന്നതിനും മറ്റുമായി ഇദ്ദേഹം 1.35 കോടി രൂപ ചെലവഴിച്ചു. പിന്നീട് അവരുടെ വിവിധ ആവശ‍്യങ്ങൾക്കും പണം നൽകി. സമ്പാദ‍്യമെല്ലാം തീർന്നപ്പോൾ വായ്പയെടുത്തും പണം നൽകി. തന്‍റെ പല ആവശ‍്യങ്ങളും വേണ്ടെന്നുവച്ചാണ് താൻ മക്കൾക്കു പണം നൽകുന്നതെന്ന് ഇദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും വൈദികൻ വിശദീകരിച്ചു.

എന്നാൽ, തന്‍റെ മക്കൾ തന്നെ ഡാഡി എന്നു വിളിക്കുന്ന ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. എന്നെങ്കിലും തന്‍റെ മക്കൾ തന്നെ ഡാഡി എന്നു വിളിക്കുമെന്ന് ഇദ്ദേഹം പ്രതീക്ഷിച്ചിരുന്നുവത്രെ. സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്ന മകനോടും വിദേശത്തിരുന്ന് ലൈവ് സ്ട്രീമിംഗിൽ സംബന്ധിക്കുന്ന മകളോടും ഈ വൈദികൻ ചോദിക്കുന്നു; ഇനി നിങ്ങൾ ആരെ ഡാഡി എന്നു വിളിക്കുമെന്ന്. കഷ്ടപ്പെടുത്തിയും ഒറ്റപ്പെടുത്തിയും നാം എന്തു നേടി എന്ന ചോദ‍്യത്തിന്‍റെ ഉത്തരമാണ് ഈ ദാരുണ മരണമെന്നും വൈദികൻ പറഞ്ഞു.

കുമളിയിലെ അമ്മയ്ക്കും രണ്ടു മക്കളുണ്ട്. മകൻ ബാങ്ക് ഉദ്യോഗസ്ഥനാണ്. സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കിയ മക്കൾ അമ്മയെ വാടകവീട്ടിലാക്കി ഉപേക്ഷിക്കുകയായിരുന്നു. ഇവരെ മക്കൾ സംരക്ഷിക്കുന്നില്ലെന്ന പരാതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുമളി പോലീസിനു ലഭിച്ചത്. പോലീസ് വീട്ടിലെത്തിയപ്പോൾ ഒടിഞ്ഞ വലതുകൈയുമായി ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായിരുന്നു ഈ അമ്മ. പഞ്ചായത്ത് അംഗം അടക്കമുള്ള നാട്ടുകാരുടെ സഹായത്തോടെ പോലീസ് ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേന്നു മരിച്ചു. പോലീസിന്‍റെ നേതൃത്വത്തിൽ കുമളി ബസ് സ്റ്റാൻഡിൽ മൃതദേഹം പൊതുദർശനത്തിനുവച്ചു. ജില്ലാ കളക്‌ടർ ഷീബാ ജോർജ്, സബ് കളക്‌ടർ അരുണ്‍ എസ്. നായർ എന്നിവർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് പുഷ്പചക്രവും ആദരാഞ്ജലിയും അർപ്പിച്ചു.

തുടർന്ന് കുമളി സെന്‍റ് തോമസ് ഫെറോന പള്ളിയിൽ സംസ്കരിച്ചു. വലിയൊരു ജനാവലി അന്ത‍്യകർമങ്ങളിൽ പങ്കെടുത്തു. മകൻ കേവലമൊരു കാഴ്ചക്കാരനായി എത്തിയിരുന്നു. മകൾ എത്തിയതുമില്ല. സ്ഥലം വിറ്റുകിട്ടിയ തുക അമ്മ വീതംവച്ചതിലുള്ള പ്രതിഷേധമാണ് അമ്മയെ ഉപേക്ഷിക്കാൻ കാരണമായി മകൻ പറഞ്ഞതെന്നാണ് നാട്ടുകാർ അറിയിച്ചത്. മക്കൾക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി സെക്‌ഷൻ 24 പ്രകാരം മുതിർന്ന പൗരന്മാരെയും മാതാപിതാക്കളെയും അവഗണിക്കുന്നതിനെതിരേയുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തത്.

ഈ രണ്ടു സംഭവങ്ങളും കേരളത്തിൽ തീർത്തും ഒറ്റപ്പെട്ടതല്ലെന്നതാണ് യാഥാർഥ‍്യം. മാതാപിതാക്കളെയും പ്രായമേറിയവരെയും കരുതാനും സംരക്ഷിക്കാനും സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയാത്ത സമൂഹം അരാജകത്വത്തിന്‍റെയും അധാർമികതയുടെയും പിടിയിലമർന്നിരിക്കുന്നുവെന്ന സത‍്യം നാം തിരിച്ചറിയണം. യുവതലമുറയെ ഇതു ബോധ‍്യപ്പെടുത്തുന്നതിൽ വീഴ്ചപറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുകയും വേണം. പണവും സമ്പത്തും മാത്രം ജീവിതലക്ഷ‍്യമാകുമ്പോൾ എല്ലാ മൂല‍്യങ്ങളും തകർന്നടിയും. ആർദ്രതയും സ്നേഹവും അനുകമ്പയും നിറച്ച് ഹൃദയങ്ങളെ സമ്പന്നമാക്കാൻ മക്കളെ പരിശീലിപ്പിക്കുക എന്നത് രക്ഷാകർതൃത്വത്തിന്‍റെ ബാലപാഠമാണ്. എങ്ങനെയും പണമുണ്ടാക്കി സുഖലോലുപതയിൽ ജീവിതമാസ്വദിക്കാമെന്ന ചിന്തയിൽനിന്ന് യുവതലമുറയെയും ഇളംതലമുറയെയും മോചിപ്പിക്കാൻ സാധ‍്യമായതെല്ലാം ചെയ്യുക എന്നതും പ്രധാനമാണ്.