Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Play Audio
പണം മാത്രമല്ല ബന്ധങ്ങളുടെ അടിത്തറ
Wednesday, January 24, 2024 12:00 AM IST
മാതാപിതാക്കളെയും പ്രായമേറിയവരെയും കരുതാനും സംരക്ഷിക്കാനും സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയാത്ത സമൂഹം അരാജകത്വത്തിന്റെയും അധാർമികതയുടെയും പിടിയിലമർന്നിരിക്കുന്നുവെന്ന സത്യം നാം തിരച്ചറിയണം. യുവതലമുറയെ ഇതു ബോധ്യപ്പെടുത്തുന്നതിൽ വീഴ്ചപറ്റിയിട്ടുണ്ടോയോന്ന് പരിശോധിക്കുകയും വേണം. പണവും സമ്പത്തും മാത്രം ജീവിതലക്ഷ്യമാകുമ്പോൾ എല്ലാ മൂല്യങ്ങളും തകർന്നടിയും.
അടുത്ത ദിവസങ്ങളിലുണ്ടായ രണ്ടു ദാരുണ മരണങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾ ഏവരുടെയും മനസിനെ അസ്വസ്ഥതപ്പെടുത്തുന്നതും ഇരുത്തിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതുമാണ്. ഒരാൾ മരിച്ചത് കോട്ടയം സംക്രാന്തി അടിച്ചിറയിലാണ്. ദീർഘകാലം വിദേശത്തായിരുന്ന ഇദ്ദേഹം സാമാന്യം സമ്പന്നനും നാട്ടുകാർക്ക് മതിപ്പുള്ളയാളുമായിരുന്നു. മക്കൾ വിദേശത്ത് സ്ഥിരതാമസമാക്കിയവരാണ്. ഭാര്യയോടൊത്തു താമസിക്കുന്നതിനിടെ സ്വയം കഴുത്തുമുറിച്ചാണ് മരിച്ചത്.
രണ്ടാമത്തെ മരണം ഇടുക്കി ജില്ലയിലെ കുമളിയിലാണുണ്ടായത്. മക്കൾ ഉപേക്ഷിച്ചതിനെത്തുടർന്ന് ആരോരുമില്ലാതെ വാടകവീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന 76 വയസുള്ള അമ്മയെ പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നമ്മുടെ നാട്ടിൽ ദിവസേനയുണ്ടാകുന്ന ആത്മഹത്യകളുടെയും മരണങ്ങളുടെയും പട്ടികയിൽ ഇത്തരം എത്രയോ പേരുണ്ടാകുന്നു. എന്നാൽ, ഇവരുടെ മരണം നമ്മോടു പറയുന്നത് കുടുംബബന്ധങ്ങളുടെ ആഴവും പരപ്പും സൃഷ്ടിക്കേണ്ടത് സമ്പത്തിന്റെ ബലത്തിലല്ല, സ്നേഹത്തിന്റെ തണലിലാണ് എന്ന പരമാർഥമാണ്.
കോട്ടയം അടിച്ചിറയിലെ മരണത്തിന്റെ കാരണം പൊതുസമൂഹം അറിഞ്ഞത് ഈ കുടുംബത്തെ അടുത്തറിയുന്ന ഒരു വൈദികൻ മൃതസംസ്കാര ശുശ്രൂഷയിൽ നടത്തിയ ചരമപ്രസംഗത്തിൽനിന്നാണ്. വൈദികൻ പറഞ്ഞത് 15 വർഷമായി തനിക്ക് ഈ കുടുംബത്തെ അറിയാമെന്നാണ്. തന്റെ രണ്ടു മക്കളെ ഓസ്ട്രേലിയയിൽ അയച്ച് പഠിപ്പിക്കുന്നതിനും മറ്റുമായി ഇദ്ദേഹം 1.35 കോടി രൂപ ചെലവഴിച്ചു. പിന്നീട് അവരുടെ വിവിധ ആവശ്യങ്ങൾക്കും പണം നൽകി. സമ്പാദ്യമെല്ലാം തീർന്നപ്പോൾ വായ്പയെടുത്തും പണം നൽകി. തന്റെ പല ആവശ്യങ്ങളും വേണ്ടെന്നുവച്ചാണ് താൻ മക്കൾക്കു പണം നൽകുന്നതെന്ന് ഇദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും വൈദികൻ വിശദീകരിച്ചു.
എന്നാൽ, തന്റെ മക്കൾ തന്നെ ഡാഡി എന്നു വിളിക്കുന്ന ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. എന്നെങ്കിലും തന്റെ മക്കൾ തന്നെ ഡാഡി എന്നു വിളിക്കുമെന്ന് ഇദ്ദേഹം പ്രതീക്ഷിച്ചിരുന്നുവത്രെ. സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്ന മകനോടും വിദേശത്തിരുന്ന് ലൈവ് സ്ട്രീമിംഗിൽ സംബന്ധിക്കുന്ന മകളോടും ഈ വൈദികൻ ചോദിക്കുന്നു; ഇനി നിങ്ങൾ ആരെ ഡാഡി എന്നു വിളിക്കുമെന്ന്. കഷ്ടപ്പെടുത്തിയും ഒറ്റപ്പെടുത്തിയും നാം എന്തു നേടി എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഈ ദാരുണ മരണമെന്നും വൈദികൻ പറഞ്ഞു.
കുമളിയിലെ അമ്മയ്ക്കും രണ്ടു മക്കളുണ്ട്. മകൻ ബാങ്ക് ഉദ്യോഗസ്ഥനാണ്. സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കിയ മക്കൾ അമ്മയെ വാടകവീട്ടിലാക്കി ഉപേക്ഷിക്കുകയായിരുന്നു. ഇവരെ മക്കൾ സംരക്ഷിക്കുന്നില്ലെന്ന പരാതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുമളി പോലീസിനു ലഭിച്ചത്. പോലീസ് വീട്ടിലെത്തിയപ്പോൾ ഒടിഞ്ഞ വലതുകൈയുമായി ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായിരുന്നു ഈ അമ്മ. പഞ്ചായത്ത് അംഗം അടക്കമുള്ള നാട്ടുകാരുടെ സഹായത്തോടെ പോലീസ് ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേന്നു മരിച്ചു. പോലീസിന്റെ നേതൃത്വത്തിൽ കുമളി ബസ് സ്റ്റാൻഡിൽ മൃതദേഹം പൊതുദർശനത്തിനുവച്ചു. ജില്ലാ കളക്ടർ ഷീബാ ജോർജ്, സബ് കളക്ടർ അരുണ്‍ എസ്. നായർ എന്നിവർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് പുഷ്പചക്രവും ആദരാഞ്ജലിയും അർപ്പിച്ചു.
തുടർന്ന് കുമളി സെന്റ് തോമസ് ഫെറോന പള്ളിയിൽ സംസ്കരിച്ചു. വലിയൊരു ജനാവലി അന്ത്യകർമങ്ങളിൽ പങ്കെടുത്തു. മകൻ കേവലമൊരു കാഴ്ചക്കാരനായി എത്തിയിരുന്നു. മകൾ എത്തിയതുമില്ല. സ്ഥലം വിറ്റുകിട്ടിയ തുക അമ്മ വീതംവച്ചതിലുള്ള പ്രതിഷേധമാണ് അമ്മയെ ഉപേക്ഷിക്കാൻ കാരണമായി മകൻ പറഞ്ഞതെന്നാണ് നാട്ടുകാർ അറിയിച്ചത്. മക്കൾക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി സെക്ഷൻ 24 പ്രകാരം മുതിർന്ന പൗരന്മാരെയും മാതാപിതാക്കളെയും അവഗണിക്കുന്നതിനെതിരേയുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തത്.
ഈ രണ്ടു സംഭവങ്ങളും കേരളത്തിൽ തീർത്തും ഒറ്റപ്പെട്ടതല്ലെന്നതാണ് യാഥാർഥ്യം. മാതാപിതാക്കളെയും പ്രായമേറിയവരെയും കരുതാനും സംരക്ഷിക്കാനും സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയാത്ത സമൂഹം അരാജകത്വത്തിന്റെയും അധാർമികതയുടെയും പിടിയിലമർന്നിരിക്കുന്നുവെന്ന സത്യം നാം തിരിച്ചറിയണം. യുവതലമുറയെ ഇതു ബോധ്യപ്പെടുത്തുന്നതിൽ വീഴ്ചപറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുകയും വേണം. പണവും സമ്പത്തും മാത്രം ജീവിതലക്ഷ്യമാകുമ്പോൾ എല്ലാ മൂല്യങ്ങളും തകർന്നടിയും. ആർദ്രതയും സ്നേഹവും അനുകമ്പയും നിറച്ച് ഹൃദയങ്ങളെ സമ്പന്നമാക്കാൻ മക്കളെ പരിശീലിപ്പിക്കുക എന്നത് രക്ഷാകർതൃത്വത്തിന്റെ ബാലപാഠമാണ്. എങ്ങനെയും പണമുണ്ടാക്കി സുഖലോലുപതയിൽ ജീവിതമാസ്വദിക്കാമെന്ന ചിന്തയിൽനിന്ന് യുവതലമുറയെയും ഇളംതലമുറയെയും മോചിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുക എന്നതും പ്രധാനമാണ്.
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
Latest News
ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ല; വിഷം കഴിച്ച ഗൃഹനാഥൻ മരിച്ചു
കടുത്ത ചൂട്; കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
മേയ് 15 മുതൽ ഇറച്ചി വില കൂടും
സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
ദയാധനം വാങ്ങി മാപ്പ് നല്കാന് തയാറെന്ന് കുട്ടിയുടെ കുടുംബം;അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍
Latest News
ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ല; വിഷം കഴിച്ച ഗൃഹനാഥൻ മരിച്ചു
കടുത്ത ചൂട്; കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
മേയ് 15 മുതൽ ഇറച്ചി വില കൂടും
സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
ദയാധനം വാങ്ങി മാപ്പ് നല്കാന് തയാറെന്ന് കുട്ടിയുടെ കുടുംബം;അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top