വിവേചിക്കാൻ ക്രൈസ്തവർക്കറിയാം
Tuesday, January 23, 2024 12:00 AM IST
രാജ്യപുരോഗതിയുടെ സകല മേഖലകളിലും മികച്ച സംഭാവനകൾ നൽകിയിട്ടുള്ള ക്രൈസ്തവർ ഏതുവിധത്തിലാണ് ഈ രാജ്യത്തിന്‍റെ ആഭ്യന്തരമോ വൈദേശികമോ ആയ സുരക്ഷയ്ക്കു ഭീഷണിയായിട്ടുള്ളത്?

മതേതര ഇന്ത്യയിൽ ക്രിസ്ത്യാനിയായി ജനിച്ചതിന്‍റെ പേരിൽ മാത്രം ആക്രമണങ്ങൾക്കിരയാകുകയും കൊല്ലപ്പെടുകയും ചെയ്ത നിസഹായരായ മനുഷ്യരുടെ ഓർമയിലാണ് ഈ മുഖപ്രസംഗം.

"നിർബന്ധിത മതപരിവർത്തനം’എന്ന പച്ചനുണ പലതവണ ആവർത്തിച്ചു നടത്തിയ പൊതുബോധ പ്രക്ഷാളനത്തിന്‍റെ പതിറ്റാണ്ടുകൾക്കുശേഷവും ഇന്ത്യയിലെ ക്രൈസ്തവരുടെ ജനസംഖ്യ ഒരു ശതമാനംപോലും വർധിച്ചിട്ടില്ലെന്നതും ചേർത്തുവായിക്കണം. ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും നിർബന്ധിത മതപരിവർത്തനം ആരോപിച്ചു ചുട്ടുകൊന്നിട്ട് 25 വർഷമായി. പിന്നീട് എത്രയോ ക്രൈസ്തവരെ ആക്രമിക്കാനും കൊന്നൊടുക്കാനും അതേ തന്ത്രം ഉപയോഗിച്ചു.

അത്തരം സംഘങ്ങളെ നിലയ്ക്കുനിർത്തേണ്ട സർക്കാരുകൾ കുറ്റകരമായ നിശബ്ദത പാലിക്കുന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഉത്തരേന്ത്യയിലുൾപ്പെടെ പല സംസ്ഥാനങ്ങളിലും ക്രൈസ്തവരെ ദ്രോഹിക്കുന്ന സംഘടനകളുടെ ഭാഗമായിരിക്കുകയും നിശബ്ദരായിരിക്കുകയും ചെയ്യുന്നവർ കേരളത്തിൽ രക്ഷകരായെത്തുന്പോൾ തിരിച്ചറിയാനുള്ള സാക്ഷരത ന്യൂനപക്ഷങ്ങൾക്കുണ്ട്. തലോടുന്പോഴും തിരിച്ചറിയാനാകും തല്ലിയ കൈകളെ.

ഒരു ക്ഷുദ്രജീവിയെ കൊല്ലേണ്ടിവന്നാൽപോലും മനസു തകരുന്നവരുടെ രാജ്യത്താണ് 1999 ജനുവരി 23നു പുലർച്ചെ ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ജീവനൊടെ കത്തിച്ചത്. ഉറങ്ങിക്കിടന്നിരുന്ന രണ്ടു കുഞ്ഞുങ്ങളുടെ മരണപ്പിടച്ചിൽപോലും കൊലയാളികളുടെ മനസു മാറ്റിയില്ല.

തീപിടിച്ച ദേഹവുമായി കത്തുന്ന ജീപ്പിൽനിന്നു പുറത്തിറങ്ങാൻ ശ്രമിച്ച ഏഴുവയസുകാരനായ തിമോത്തിയെയും 10 വയസുകാരനായ ഫിലിപ്പിനെയും ഹിന്ദു വർഗീയവാദിയായ ദാരാസിംഗും കൂട്ടരും മാരകായുധങ്ങൾകൊണ്ട് ആക്രമിച്ച് വീണ്ടും തീയിലേക്കിട്ടു. 50 പേരടങ്ങുന്ന ആ സംഘത്തിൽ എത്രയോ പേർ ഈ മഹാപാതകത്തിനുശേഷം വീട്ടിലെത്തി അതേ പ്രായത്തിലുള്ള മക്കളെ കെട്ടിപ്പിടിച്ച് ഉറങ്ങിയിട്ടുണ്ടാകും? മതവർഗീയതയ്ക്കല്ലാതെ മറ്റെന്തിനെങ്കിലും മനുഷ്യരെ ഈ വിധം കഠിനഹൃദയരും കുറ്റവാളികളുമാക്കി മാറ്റാനാകുമോ? ക്രിസ്ത്യാനികളായതുകൊണ്ടു മാത്രമാണ് ഗ്രഹാം സ്റ്റെയിൻസും മക്കളും നിഷ്ഠുരമായി കൊല്ലപ്പെട്ടത്.

ക്രിസ്ത്യാനിയായതുകൊണ്ടുമാത്രമാണ് തന്‍റെ ഭർത്താവിനെയും മക്കളെയും കൊന്നവരോടു ക്ഷമിക്കുന്നതെന്നും ആരോടും പകയില്ലെന്നുമാണ് ഗ്രഹാം സ്റ്റെയിൻസിന്‍റെ ഭാര്യ ഗ്ലാഡിസ് പറഞ്ഞത്. രാജ്യപുരോഗതിയുടെ സകല മേഖലകളിലും മികച്ച സംഭാവനകൾ നൽകിയിട്ടുള്ള ക്രൈസ്തവർ ഏതുവിധത്തിലാണ് ഈ രാജ്യത്തിന്‍റെ ആഭ്യന്തരമോ വൈദേശികമോ ആയ സുരക്ഷയ്ക്കു ഭീഷണിയായിട്ടുള്ളത്? ഇത്രയേറെ ആക്രമണങ്ങൾക്കിരയായിട്ടും ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാൽ അഹിംസയുടെയും ക്ഷമയുടെയും പാതയുപേക്ഷിക്കാതെയും ജാതി-മതഭേദമെന്യേ സകല മനുഷ്യർക്കുമുള്ള, ആതുരശുശ്രൂഷാ സേവനങ്ങൾ തുടരുകയും ചെയ്യുന്ന ക്രൈസ്തവർ ആരുടെ സമാധാനജീവിതത്തിനാണ് ഭംഗമുണ്ടാക്കിയിട്ടുള്ളത്? ഉന്നതനിലവാരത്തിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചു പുറത്തിറങ്ങിയിട്ടുള്ള, ബിജെപി ഉൾപ്പെടെയുള്ള പാർട്ടികളിലെ നേതാക്കൾ ഉത്തരം നൽകേണ്ടതല്ലേ? 1951ൽ ഇന്ത്യയിലെ ക്രൈസ്തവരുടെ ജനസംഖ്യ രണ്ടു ശതമാനമായിരുന്നു.

61ൽ 2.44 ശതമാനമായി. പിന്നീട് അര നൂറ്റാണ്ടു പിന്നിട്ട് 2011ൽ ഒടുവിലെടുത്ത സെൻസസിൽ അത് 2.34 ശതമാനമായി കുറഞ്ഞു. അതായത്, വളർച്ചയല്ല തളർച്ചയാണുണ്ടായിട്ടുള്ളത്. ആ അന്പതു വർഷത്തിനിടയിലും ക്രൈസ്തവർ ഏറ്റവുമധികം കേൾക്കേണ്ടിവന്നത് നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന ആരോപണമാണ്. എങ്കിൽ ആ ക്രൈസ്തവർ എവിടെ പോയി? പ്യൂ റിസർച്ച് സെന്‍ററിന്‍റെ 2015ലെ കണക്കനുസരിച്ച് 2050 ആകുന്പോഴേക്കും ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ ജനസംഖ്യ വീണ്ടും കുറഞ്ഞ് 2.2 ശതമാനമാകും.

ഇതൊന്നും അറിയാത്തവരല്ല, നിർബന്ധിത മതപരിവർത്തനത്തിന്‍റെ നുണപ്രചാരണത്തിൽ വ്യാപൃതരായിരിക്കുന്നത്. ഇക്കൂട്ടർക്കൊക്കെ ഭരിക്കുന്നവരുടെ മൗനസമ്മതമുണ്ടാകുകയും പലരും ഭരണകൂടത്തിന്‍റെ ഭാഗമായിരിക്കുകയും ചെയ്യുന്നതിനോളം അപത്കരമായി മറ്റൊന്നുമില്ല. ക്രൈസ്തവർക്കെതിരേ ജനരോഷം ഉയർത്തുന്നതിനുള്ള തന്ത്രങ്ങളിൽ ഒന്നുമാത്രമാണ് നിർബന്ധിത മതപരിവർത്തന ആരോപണം.

കൊടിയ ജാതി ചിന്തകൾക്കും അസ്പൃശ്യരോടുള്ള അനീതികൾക്കുമെതിരേ പ്രവർത്തിക്കുകയും അവർക്കു വിദ്യാഭ്യാസം നൽകുകയും ചെയ്ത ക്രൈസ്തവ മിഷണറിമാർക്കെതിരേയും എത്രയെത്ര നുണപ്രചാരണങ്ങൾ നടത്തുന്നുണ്ട്. വിവിധ സഭകളുടെ സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും ചൂണ്ടിക്കാട്ടി സന്പത്ത് കൈവശമാക്കുന്നുവെന്ന കുപ്രചാരണം ചിലർ നടത്തുന്നതും അറിവില്ലായ്മകൊണ്ടല്ല. ""സത്യം ചെരിപ്പിട്ടുവരുന്പോഴേക്കും നുണ ലോകം ചുറ്റി വന്നിരിക്കും'' എന്നത് വർഗീയവാദികളെപ്പോലെ ബോധ്യമുള്ള മറ്റാരുമില്ലാത്തതുകൊണ്ടാണ്.

ക്രൈസ്തവ ആരാധനാലയങ്ങളെയും സ്ഥാപനങ്ങളെയും എങ്ങനെയൊക്കെ ശ്വാസംമുട്ടിച്ചു കൊല്ലാക്കൊല ചെയ്യാമോ എന്ന വിഷയത്തിൽ ഗവേഷണം ചെയ്യുകയാണ് പല ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും. സന്യാസവസ്ത്രം ധരിച്ച ഒരു ക്രൈസ്തവ സന്യാസിനിയുടെ കൂടെ ഒരു പെൺകുട്ടിക്കു യാത്രചെയ്യണമെങ്കിൽ വർഗീയവാദികളുടെ മുന്നിൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം, ബോധ്യപ്പെടുത്തണം.

അവർക്കു കൂട്ടുനിൽക്കുകയും കള്ളക്കേസുകൾ ഉണ്ടാക്കുകയും ചെയ്യുന്നു പോലീസും. സ്കൂളുകളിൽ കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചാൽപോലും, അതെത്ര ന്യായമായ കാരണമായാലും, പ്രതികാരവാഞ്ഛയോടെ സ്ഥാപനം തകർക്കാൻ തിരക്കു കൂട്ടുന്നവർ. ദൈവനാമം വിളിച്ചു ഹിംസയ്ക്കു കോപ്പുകൂട്ടുന്ന ഇവരുടെ കണ്ണുകളിൽ ഇത്ര ക്രൗര്യമോ? കുറ്റവാളികളെ നിലയ്ക്കുനിർത്താൻ നിയമപാലകർ മടിക്കുന്നതും ഭരണകൂടത്തിന്‍റെ ഒത്താശയുള്ളതുകൊണ്ടല്ലേ?

ക്രൈസ്തവർ ക്രൈസ്തവരാജ്യങ്ങളിലേക്കു പൊയ്ക്കൊള്ളണം എന്ന് അട്ടഹസിക്കുന്ന ഇ‌ക്കൂട്ടർ ആ രാജ്യങ്ങളിൽ ആരാധനാലയങ്ങൾ പണിയുന്നതും ആശ്രമങ്ങൾ സ്ഥാപിക്കുന്നതും പ്രഭാഷണപരന്പരകൾ സംഘടിപ്പിക്കുന്നതും മതപരിവർത്തനം നടത്താനല്ലല്ലോ!! മതസൗഹാർദത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും മനുഷ്യസമത്വത്തിന്‍റെയും മൂല്യങ്ങളെ മാനിക്കുന്ന ഭരണകൂടങ്ങളും ഉദ്യോഗസ്ഥവൃന്ദവും പൊതുസമൂഹവുമാണ് ആ രാജ്യങ്ങളിലുള്ളത്.

അവിടെ ഏതെങ്കിലുമൊരു വർഗീയവാദി അവിഹിതമായെന്തെങ്കിലും പറഞ്ഞാൽത്തന്നെ ഇവിടെ നിലവിളിക്കുന്നവർ, ഇവിടെ നടക്കുന്ന ഭീകരമായ ന്യൂനപക്ഷ വേട്ടയെക്കുറിച്ചു നിസംഗരായിരിക്കുന്നതു മനസിലാക്കാനാവുന്നില്ല.

വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും വിഭജനരാഷ്‌ട്രീയത്തിനെതിരേയും വ്യാജ ചരിത്രനിർമിതികൾക്കെതിരേയും രാഷ്‌ട്രീയ ഇരട്ടത്താപ്പുകൾക്കെതിരേയും അക്ഷീണം പൊരുതുകയും മുന്നറിയിപ്പു നൽകുകയും ചെയ്യുന്നത് രാഷ്‌ട്രീയക്കാരുൾപ്പെടെ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹൈന്ദവരാണ്.

അതാണു പ്രതീക്ഷ. ഒരു കൈയാൽ തല്ലും മറുകൈയാൽ തലോടലും നടത്തുന്നവർ എന്നെങ്കിലുമൊരിക്കൽ പിൻവലിക്കുന്നുണ്ടെങ്കിൽ അതു തലോടുന്ന കൈ ആയിരിക്കുമെന്ന ആശങ്ക ക്രൈസ്തവർ മറച്ചുവയ്ക്കുന്നില്ല. ഒഡീഷയും ഗുജറാത്തും മധ്യപ്രദേശും മണിപ്പുരുമൊക്കെ മറക്കാനല്ല, സഹിഷ്ണുതയെക്കുറിച്ചു പഠിപ്പിക്കാനാണ് വിരുന്നുകൾക്കുള്ള ക്ഷണം സ്വീകരിക്കുന്നത്. വിരുന്നിനെ ശ്രേഷ്ഠമാക്കുന്നത് വിളന്പുന്ന കൈയാണെന്നു തിരിച്ചറിയേണ്ടത് ആതിഥേയനാണ്.

ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള മതസ്വാതന്ത്ര്യവും, ആരും രണ്ടാംതരം പൗരന്മാരാകാതിരിക്കുന്നതിനുള്ള ന്യൂനപക്ഷാവകാശങ്ങളും, ഉറപ്പാക്കുന്ന ഭരണഘടനയുടെ തണലിൽനിന്നുകൊണ്ടാണ് നാമിതു പറയുന്നത്; ഔദാര്യത്തെക്കുറിച്ചല്ല, അവകാശത്തെക്കുറിച്ച്.