Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Play Audio
ഏകാധിപത്യത്തിനെതിരേ മ്യാൻമറിൽ ചെറുത്തുനിൽപ്പ്
Monday, January 22, 2024 12:00 AM IST
ഭരിക്കേണ്ട സർക്കാർ കൊലയാളികളാകുന്പോൾ പട്ടിണി കിടന്നും ചികിത്സ ലഭിക്കാതെയും മരിക്കാൻ വിധിക്കപ്പെട്ടു ജന്മത്തെ ശപിച്ചുകഴിയുകയാണ് നല്ലൊരു വിഭാഗം ജനങ്ങളും ജനാധിപത്യരാഹിത്യവും ഏകാധിപത്യവും ഒരു രാജ്യത്തെ എത്രമാത്രം തകർക്കാം എന്നതിന്റെ ഉദാഹരണമാണിന്നു മ്യാൻമർ
അയൽരാജ്യമായ മ്യാൻമറിൽനിന്നുയരുന്നത് ഏകാധിപത്യം തീർത്ത അരക്ഷിതാവസ്ഥയുടെയും ഇതിൽനിന്നുയർന്ന ജനവികാരത്തിന്റെയും പ്രതിഫലനമാണ്. ജനാധിപത്യസർക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്ത സൈനിക ഭരണത്തിനെതിരേയുള്ള പ്രതിഷേധം ഇപ്പോൾ വലിയൊരു ആഭ്യന്തര യുദ്ധത്തിലേക്ക് എത്തിയിരിക്കുന്നു. സൈനിക അട്ടിമറികളുടെയും സൈനികഭരണത്തിൻകീഴിൽ നടമാടുന്ന ക്രൂരതകളുടെയും മനുഷ്യാവകാശലംഘനങ്ങളുടെയും ജനാധിപത്യവാദികളെ വേട്ടയാടുന്നതിന്റെയും പേരിൽ മ്യാൻമർ പണ്ടുമുതലെ കുപ്രസിദ്ധമാണ്.
പ്രബല മതത്തിന്റെ പിന്തുണയോടെ സൈന്യം രോഹിംഗ്യൻ വംശജരോടു ചെയ്ത ക്രൂരത ലോകം ഇനിയും മറന്നിട്ടില്ല. ഏറ്റവുമൊടുവിൽ 2021മുതൽ ഈ രാജ്യത്തുനിന്ന് കേൾക്കുന്നതു നിയമരാഹിത്യത്തിന്റെയും അരക്ഷിതാവസ്ഥയുടെയും മനുഷ്യാവകാശലംഘനങ്ങളുടെയും കഥകളാണ്. രാജ്യാന്തരതലത്തിലുള്ള സമ്മർദങ്ങളെല്ലാം പുച്ഛിച്ചുതള്ളിയാണ് സൈനികഭരണകൂടം സാധാരണ ജനങ്ങളോടുള്ള ക്രൂരത തുടരുന്നത്. എതിർസ്വരങ്ങൾ നിശബ്ദമാക്കുകയെന്ന ഏക അജൻഡയോടെ പ്രവർത്തിക്കുന്ന ഭരണകൂടം ചൈനയിൽനിന്നും ഇതര രാജ്യങ്ങളിൽനിന്നും നിരോധിത ബോംബുകളുൾപ്പെടെ വാങ്ങിക്കൂട്ടി സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്നു.
2020 നവംബറിലെ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ഓംഗ് സാൻ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിച്ച് 2021 ഫെബ്രുവരിയിലാണു സൈനിക കൗൺസിൽ (ജുണ്ട) അധികാരം പിടിച്ചത്. വിവിധ കള്ളക്കേസുകൾ ചുമത്തി 32 വർഷം തടവുശിക്ഷ വിധിക്കപ്പെട്ട ഓംഗ് സാൻ സൂചി വീട്ടുതടങ്കലിലാണ്. ആയിരക്കണക്കിനു പാർട്ടിപ്രവർത്തകരാണ് തടവിലാക്കപ്പെട്ടത്. നിരവധി പേർ രാജ്യംവിട്ടുപോയി തായ്ലൻഡിലും സിംഗപ്പുരിലുമൊക്കെയായി പ്രവാസജീവിതം നയിക്കുന്നു. അധികാരം പിടിച്ചെടുത്തതിനു പിന്നാലെ സൈന്യത്തിനെതിരേ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഏറ്റുമുട്ടലുകൾ ആരംഭിച്ചു.
സായുധ സിവിലിയൻ ഗ്രൂപ്പുകൾക്കൊപ്പം വംശീയ സായുധ സംഘടനകളും കൈകോർത്ത് പീപ്പിൾസ് ഡിഫൻസ് ഫോഴ്സസ് എന്നപേരിൽ, പ്രവാസത്തിൽ കഴിയുന്ന നാഷണൽ ലീഗ് ഫോർ ഡെമോക്രസി സർക്കാരുമായി ചേർന്നാണു സൈന്യത്തെ നേരിടുന്നത്. സൈന്യത്തെയും പോലീസിനെയും തുരത്തിയോടിച്ച് ഇതിനോടകം നിരവധി ചെക്ക് പോസ്റ്റുകളും ടൗണുകളുമാണ് പീപ്പിൾസ് ഡിഫൻസ് ഫോഴ്സ് പിടിച്ചെടുത്തത്. സൈന്യം പതറുകയാണെന്നും ഇതിനോടകം രാജ്യത്തിന്റെ പകുതിയിലധികം പ്രദേശം വിമതപോരാളികളുടെ നിയന്ത്രണത്തിലായെന്നുമാണ് റിപ്പോർട്ടുകൾ.
സൈന്യത്തിന്റെ അടിച്ചമർത്തലിൽ മൂന്നു വർഷത്തിനിടെ 3,800 പേർ കൊല്ലപ്പെടുകയും 16 ലക്ഷത്തോളം പേർ ഭവനരഹിതരാകുകയും ചെയ്തതായാണു കണക്ക്. ജനസംഖ്യയിൽ മൂന്നിലൊന്നും (18 ദശലക്ഷം പേർ) കടുത്ത ദുരിതത്തിലാണെന്നും ഇവർക്ക് മാനുഷിക സഹായം അനിവാര്യമാണെന്നും യുഎൻ ഏജൻസികൾ പറയുന്നു.
സൈനിക അട്ടിമറിക്കു പിന്നാലെ ചെറുത്തുനിൽപ്പ് തുടങ്ങിയെങ്കിലും കഴിഞ്ഞ മൂന്നു മാസമായി പീപ്പിൾസ് ഡിഫൻസ് ഫോഴ്സ് സൈനികഭരണത്തിനെതിരേ കടുത്ത പോരാട്ടത്തിലാണ്. തത്ഫലമായുണ്ടാകുന്ന ദുരിതങ്ങൾ എണ്ണമറ്റതാണ്. സൈന്യത്തിന്റെ വ്യോമാക്രമണം ഭയന്ന് വനാന്തരങ്ങളിലും ഗുഹകളിലും കഴിയുന്നവരും വീട്ടുപരിസരത്ത് കുഴികളുണ്ടാക്കി ഒളിച്ചുകഴിയുന്നവരും നിരവധിയാണ്. ഭരിക്കേണ്ട സർക്കാർ കൊലയാളികളാകുന്പോൾ പട്ടിണി കിടന്നും ചികിത്സ ലഭിക്കാതെയും മരിക്കാൻ വിധിക്കപ്പെട്ടു ജന്മത്തെ ശപിച്ചുകഴിയുകയാണ് നല്ലൊരു വിഭാഗം ജനം.
ജനാധിപത്യരാഹിത്യവും ഏകാധിപത്യവും ഒരു രാജ്യത്തെ എത്രമാത്രം തകർക്കാം എന്നതിന്റെ ഉദാഹരണമാണിന്നു മ്യാൻമർ. ഓരോ ദിവസവും ചെല്ലുംതോറും സൈന്യവും വിമതപോരാളികളും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്പോൾ ഇരുകൂട്ടർക്കും ആയുധം നൽകി കച്ചവടം മാത്രം ലാക്കാക്കി പ്രവർത്തിക്കുന്ന ചൈനയടക്കമുള്ള രാജ്യങ്ങൾ മറുപടി പറഞ്ഞേ മതിയാകൂ. സൈന്യത്തിന് ചെറിയതോതിലെങ്കിലും ആയുധങ്ങൾ വിൽക്കുന്ന ഇന്ത്യക്കും ഈ പാപക്കറയിൽനിന്നു മാറിനിൽക്കാനാകില്ല.
വിമതപോരാളികൾക്കു മുന്നിൽ സൈന്യം പതറുന്ന സാഹചര്യത്തിൽ ആഭ്യന്തരയുദ്ധം പുതിയൊരു തലത്തിലേക്ക് എത്തിനിൽക്കുകയാണ്. സൈനികബാരക്കുകൾ വിമതപോരാളികൾ പിടിച്ചെടുത്തതിനാൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ തൊട്ടടുത്ത ഇന്ത്യയിലെ മിസോറമിലേക്ക് അഭയം തേടിയെത്തിയത് 600ഓളം സൈനികരാണ്. ഭവനരഹിതരായ ജനങ്ങളിൽ 31,000 പേരെങ്കിലും അഭയാർഥികളായി മിസോറമിലെത്തി.
മ്യാൻമറിനോടു തൊട്ടടുത്തുള്ള മിസോറമിലെ ലോംഗ്ത്ലായി ജില്ലയിലാണ് സൈനികരും സാധാരണക്കാരുമായ അഭയാർഥികൾ എത്തുന്നത്. അയൽരാജ്യത്തെ ആഭ്യന്തരപ്രശ്നം സംസ്ഥാനത്ത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും അഭയം തേടിയെത്തിയ സൈനികരെ തിരിച്ചയയ്ക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം മിസോറം മുഖ്യമന്ത്രി ലാൽഡു ഹോമ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.
ഏതായാലും അതിർത്തിയിൽ സുരക്ഷ ശക്തമാക്കാനും വീസയില്ലാതെ ഇന്ത്യയിലെയും മ്യാൻമറിലെയും ജനങ്ങൾക്ക് ഇരുഭാഗത്തേക്കും 16 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള അനുമതി എടുത്തുകളയാനും ഇന്ത്യ തീരുമാനിച്ചിരിക്കുകയാണ്. ബംഗ്ലാദേശ് അതിർത്തിക്കു സമാനമായി മ്യാൻമറുമായുള്ള അതിർത്തി മുള്ളുവേലി കെട്ടി സംരക്ഷിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പുർ, മിസോറം സംസ്ഥാനങ്ങൾ മൊത്തത്തിലായി മ്യാൻമറുമായി 1,643 കിലോമീറ്റർ അതിർത്തിയാണ് പങ്കിടുന്നത്. അയൽരാജ്യത്തെ ആഭ്യന്തരയുദ്ധത്തിന് അവസാനമാകേണ്ടത് ഇന്ത്യയുടെയും ആവശ്യമായി വന്നിരിക്കുകയാണ്. കേവലം അതിർത്തി കെട്ടിയടച്ചതുകൊണ്ടു മാത്രം ഇന്ത്യയുടെ ഉത്തരവാദിത്വം തീരുന്നില്ല. നയതന്ത്രതലത്തിൽ ഇടപെടലുകളും സമ്മർദവും ഉണ്ടാകേണ്ടിയിരിക്കുന്നു.
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
Latest News
യുപിയിൽ യുവതി അഞ്ച് വയസുള്ള മകനെയും കൊണ്ട് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി
ദിനോസറുകളെ പോലെ കോൺഗ്രസും രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് രാജ്നാഥ് സിംഗ്
മേനക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; മത്സരിക്കുന്നത് സുൽത്താൻപൂരിൽ നിന്ന്
ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ആര്യാ രാജേന്ദ്രന്റെ പരാതിയിൽ രണ്ട് കേസ്; യദുവിന്റെ പരാതിയിലും അന്വേഷണം
Latest News
യുപിയിൽ യുവതി അഞ്ച് വയസുള്ള മകനെയും കൊണ്ട് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി
ദിനോസറുകളെ പോലെ കോൺഗ്രസും രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് രാജ്നാഥ് സിംഗ്
മേനക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; മത്സരിക്കുന്നത് സുൽത്താൻപൂരിൽ നിന്ന്
ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ആര്യാ രാജേന്ദ്രന്റെ പരാതിയിൽ രണ്ട് കേസ്; യദുവിന്റെ പരാതിയിലും അന്വേഷണം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top