Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Play Audio
ഇന്ധനവിലയിലെ നെറികേടുകൾ
Saturday, January 20, 2024 12:00 AM IST
സർക്കാർ പറയുന്നതുപ്രകാരം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്പോൾ രാജ്യത്തെ ഇന്ധനവില കൂടുകയും താഴുന്പോൾ കുറയുകയും ചെയ്യേണ്ടതാണ്. ഇങ്ങനെ ക്രൂഡ് ഓയിൽ വില കൂടുന്പോൾ ഒരു നിമിഷം പോലും വൈകാതെ ഇന്ധനവില ഉയരുന്നതാണ് ഈ രാജ്യത്തെ രീതി. എന്നാൽ, ഇതേ രീതിയിൽ ക്രൂഡ് വില കുറയുന്പോൾ എണ്ണക്കന്പനികൾക്കും സർക്കാരിനും അറിഞ്ഞ ഭാവമില്ല.
ഇന്ധനവില ജനത്തിന്റെ നടുവൊടിക്കുന്നതായി പരാതി ഉയരുന്പോഴെല്ലാം കേന്ദ്രസർക്കാരുകൾ പറഞ്ഞിരുന്ന ഒരു പതിവ് പല്ലവിയുണ്ട്; ഇന്ധനവില നിർണയിക്കുന്നതിൽ കേന്ദ്രസർക്കാരിനു പ്രത്യേകിച്ചു റോൾ ഒന്നുമില്ല, ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വിപണിവില അനുസരിച്ച് അതു സ്വാഭാവികമായി കൂടുകയും കുറയുകയും ചെയ്യുന്നതാണ്! യുപിഎ ഭരണകാലഘട്ടം തൊട്ടേ മന്ത്രിമാരുടെയും ഭരണകക്ഷികളുടെയുമൊക്കെ മറുപടി ഇതാണ്.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നശേഷവും ഈ പല്ലവിയിൽ മാറ്റമൊന്നും വന്നിട്ടില്ല. എന്നാൽ, എണ്ണവിലയിൽ ഇടപെടാൻ സർക്കാരിനു കഴിയില്ലെന്നു പറഞ്ഞ് കൈകഴുകുന്നതു ശുദ്ധ തട്ടിപ്പാണെന്ന് ഇപ്പോൾ ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു.
ഇന്ധനവില എന്നത് ജനത്തെ തന്ത്രപരമായി കൊള്ളയടിക്കാനുള്ള ഉപകരണവും രാഷ്ട്രീയക്കളികൾക്കുള്ള ആയുധവുമായി മാറിയെന്നതാണ് വാസ്തവം. അന്താരാഷ്ട്ര വിലയിലെ ഏറ്റക്കുറച്ചിലിന്റെ കഥകളും എണ്ണക്കന്പനികളുടെ പരാധീനതകളുമൊക്കെ പറഞ്ഞു ജനങ്ങളെ പരമാവധി ഊറ്റുകയെന്ന തന്ത്രമാണ് കാലാകാലങ്ങളായി സർക്കാരുകൾ പയറ്റിക്കൊണ്ടിരിക്കുന്നത്. പാചകവാതക സബ്സിഡി ആവിയായിപ്പോയതും ആരും മറന്നിട്ടില്ല.
സർക്കാർ പറയുന്നതു പ്രകാരം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്പോൾ രാജ്യത്തെ ഇന്ധനവില കൂടുകയും, താഴുന്പോൾ കുറയുകയും ചെയ്യേണ്ടതാണ്. ഇങ്ങനെ ക്രൂഡ് ഓയിൽ വില കൂടുന്പോൾ ഒരു നിമിഷം പോലും വൈകാതെ ഇന്ധനവില ഉയരുന്നതാണ് ഈ രാജ്യത്തെ രീതി. എന്നാൽ, ഇതേ രീതിയിൽ ക്രൂഡ് വില കുറയുന്പോൾ എണ്ണക്കന്പനികൾക്കും സർക്കാരിനും അറിഞ്ഞ ഭാവമില്ല. എണ്ണക്കന്പനികൾ കുറയ്ക്കാൻ തയാറായാലും ഉടനെ കേന്ദ്രസർക്കാർ നികുതി കൂട്ടും.
ഇങ്ങനെ അധികമായും അനീതിപരമായും ഉണ്ടാക്കുന്ന ലാഭം കീശയിലാക്കും. സാധാരണക്കാരന്റെ അടുക്കളബജറ്റ് വരെ തകിടംമറിക്കുന്ന ഈ നടപടി കാലാകാലങ്ങളായി യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ നമ്മുടെ എണ്ണക്കന്പനികളും കേന്ദ്രസർക്കാരും നടപ്പാക്കിവരുന്നു. അതിന്റെ ഏറ്റവുമൊടുവിലത്തെ തെളിവായി 2023-24 സാന്പത്തികവർഷം മൂന്നാം പാദത്തിലെ എണ്ണക്കന്പനികളുടെ ലാഭക്കണക്കുകൾ പുറത്തുവന്നിരിക്കുന്നു.
അന്താരാഷ്ട്ര വിപണയിലെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവുമൂലം ഏതാണ്ട് 75,000 കോടിയോളം രൂപയുടെ കൂറ്റൻ ലാഭം ഈ സാന്പത്തികവർഷം എണ്ണക്കന്പനികൾ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുൻവർഷത്തെ നഷ്ടം നികത്തിയശേഷവും 45,000 കോടിയുടെ ലാഭം കന്പനികൾക്കുണ്ട്. സത്യത്തിൽ ഇതിന്റെ നിർണായക പങ്ക് ആർക്കു ലഭിക്കേണ്ടതാണ്, അല്ലെങ്കിൽ ആർക്ക് അർഹതപ്പെട്ടതാണ്? എടുത്താൽ പൊങ്ങാത്ത വിലയിൽ ഇന്ധനം വാങ്ങി നട്ടംതിരിഞ്ഞുകൊണ്ടിരിക്കുന്ന രാജ്യത്തെ ജനങ്ങൾക്ക് അവകാശപ്പെട്ട തുകയാണ് എണ്ണക്കന്പനികൾ കീശയിലാക്കിയിരിക്കുന്നത്.
2022 ഏപ്രിൽ ആറു മുതൽ പെട്രോൾ-ഡീസൽ വിലവർധന കേന്ദ്രസർക്കാർ മരവിപ്പിച്ചിരുന്നു. രൂക്ഷമായ വിലക്കയറ്റവും പണപ്പെരുപ്പവും തെരഞ്ഞെടുപ്പുകളിൽ ഭീഷണിയാകുമെന്നു മുൻകൂട്ടി കണ്ടാണ് അന്ന് എക്സൈസ് നികുതി കുറയ്ക്കാനും വിലയിലെ മാറ്റം മരവിപ്പിക്കാനും കേന്ദ്രസർക്കാർ നിർദേശിച്ചത്. ഇന്ധനവിലയിൽ ഇടപെടാൻ കേന്ദ്രസർക്കാരിനു കഴിയില്ലെങ്കിൽ വില മരവിപ്പിച്ചു നിർത്തിയത് എങ്ങനെയെന്നതാണ് പ്രസക്തമാകുന്ന ചോദ്യം. സർക്കാരിന്റെ താത്പര്യങ്ങളാണ് എണ്ണക്കന്പനികൾ നടപ്പാക്കുന്നതെന്നു വ്യക്തം.
2022 മാർച്ച് ഏഴിനു ബ്രന്റ് ക്രൂഡ് ബാരലിന് 123 ഡോളർ ആയിരുന്നു അന്താരാഷ്ട്ര വില. 2023 ഡിസംബറിൽ ഇത് വെറും 73 ഡോളർ ആയി കൂപ്പുകുത്തി. എൺപതു ഡോളറിനു താഴെയാണ് ഇപ്പോഴും വില. ഈ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങൾക്കു നൽകാൻ സർക്കാരും എണ്ണക്കന്പനികളും തയാറായിട്ടില്ല. അതേസമയം, വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരു വജ്രായുധമായി ഇന്ധനവിലയെ ഉപയോഗിക്കാനാണ് സർക്കാർ കാത്തിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് ഇന്ധനവിലയിൽ കുറവ് വരുത്തി അതു ഭരണനേട്ടമായി അവതരിപ്പിക്കുകയാണത്രേ ലക്ഷ്യം. രാജ്യം കടുത്ത വിലക്കയറ്റത്തെ നേരിടുന്ന ഘട്ടത്തിലും അതിന് ആശ്വാസം നൽകാതെ തെരഞ്ഞെടുപ്പു സമയത്തിനായി കാത്തിരിക്കുന്നത് ഒരു ജനാധിപത്യസർക്കാരിനു ഭൂഷണമല്ല.
എല്ലാ ചെലവും കഴിഞ്ഞ് പത്തു രൂപ ലാഭംകൂടി ഇട്ടാലും ലിറ്ററിന് 57 രൂപയ്ക്കു ജനങ്ങൾക്കു ലഭ്യമാകേണ്ട പെട്രോളാണ് എക്സൈസ് നികുതിയും വാറ്റും കമ്മീഷനും സെസും എല്ലാംകൂടി ചുമത്തി 107 രൂപയ്ക്കു ജനം വാങ്ങിക്കൊണ്ടിരിക്കുന്നത്. അനർഹമായി ഒന്നും നൽകേണ്ട. പക്ഷേ, അർഹമായി കിട്ടേണ്ട വിലക്കുറവിന്റെ ആനുകൂല്യംകൂടി യഥാസമയം നൽകാതെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ജനങ്ങളിൽനിന്നു തടഞ്ഞുവയ്ക്കുന്നത് നീതികേടും നെറികേടുമാണെന്നു പറയാതിരിക്കാനാവില്ല.
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
Latest News
വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് കെട്ടിയടച്ച് പ്രതിഷേധം
കാഷ്മീരില്‍ മലയാളി വിനോദസഞ്ചാരികളുടെ വാന്‍ ട്രക്കിലിടിച്ചു; ഒരാൾ മരിച്ചു; ആറ് പേരുടെ നില ഗുരുതരം
കടുത്ത ചൂട്; കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
മേയ് 15 മുതൽ ഇറച്ചി വില കൂടും
Latest News
വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് കെട്ടിയടച്ച് പ്രതിഷേധം
കാഷ്മീരില്‍ മലയാളി വിനോദസഞ്ചാരികളുടെ വാന്‍ ട്രക്കിലിടിച്ചു; ഒരാൾ മരിച്ചു; ആറ് പേരുടെ നില ഗുരുതരം
കടുത്ത ചൂട്; കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
മേയ് 15 മുതൽ ഇറച്ചി വില കൂടും
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top