കലാലയ അധോലോകത്തെ തളയ്ക്കാൻ വൈകരുത്
Friday, January 19, 2024 12:00 AM IST
പഠിക്കാനാണെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങുന്ന മക്കൾ മറ്റുള്ളവർക്കു ശല്യമാണെങ്കിൽ വീട്ടിലിരിക്കുന്നവരെയും ഉത്തരവാദികളാക്കണം. ഏതു ഗുണ്ടയെയും രാഷ്‌ട്രീയത്തിന്‍റെ പരിവേഷം നൽകി വെള്ളപൂശുന്നതിന്‍റെ മറ്റൊരു പതിപ്പാണ് കലാലയങ്ങളിലും അരങ്ങേറുന്നത്. ഇവർ രാഷ്‌ട്രീയക്കാരല്ല, സാമൂഹികവിരുദ്ധരാ‍ണ് എന്നു പറയാനുള്ള ആർജവം കേരളത്തിന് ഉണ്ടായേ തീരൂ.

സ്വഭാവവൈകൃതവും കുറ്റവാസനയുമുള്ളവർ കലാലയങ്ങളിൽ നടത്തുന്ന അക്രമങ്ങളാണ് മഹാരാജാസ് കോളജിൽ കണ്ടത്. അതിനെ വിദ്യാർഥിരാഷ്‌ട്രീയമെന്നു വിളിച്ചു മഹത്വവത്കരിക്കുന്നത് സ്ഥാപിതതാത്പര്യങ്ങൾ മാത്രമാണ്. മറക്കേണ്ട; രാഷ്‌ട്രീയക്കാരോ വർഗീയ-മതമൗലിക സംഘടനകളോ പുറത്തുനിന്നു പിന്തുണ നൽകാതെ ഒരു കുറ്റവാളിയും കലാലയങ്ങളിൽ തലപൊക്കില്ല. പഠിക്കാനാണെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങുന്ന മക്കൾ മറ്റുള്ളവർക്കു ശല്യമാണെങ്കിൽ വീട്ടിലിരിക്കുന്നവരെയും ഉത്തരവാദികളാക്കണം.

ഇത്തരം സാമൂഹികവിരുദ്ധരിലേറെയും കുടുംബങ്ങളിലും ശല്യക്കാരായിരിക്കുമെന്നതിൽ സംശയമില്ല. ഏതു ഗുണ്ടയെയും രാഷ്‌ട്രീയത്തിന്‍റെ പരിവേഷം നൽകി വെള്ളപൂശുന്നതിന്‍റെ മറ്റൊരു പതിപ്പാണ് കലാലയങ്ങളിലും അരങ്ങേറുന്നത്. ഇവർ രാഷ്‌ട്രീയക്കാരല്ല, സാമൂഹികവിരുദ്ധരാ‍ണ് എന്നു പറയാനുള്ള ആർജവം കേരളത്തിന് ഉണ്ടായേ തീരൂ.

ഇത്തവണ അധ്യാപകനെ തല്ലിക്കൊണ്ടാണ് മഹാരാജാസിലെ സംഘർഷത്തിനു തുടക്കമിട്ടത്. അറബിക് വിഭാഗം അസി. പ്രഫസർ ഡോ. കെ.എം. നിസാമുദ്ദീനെയാണ് അറബിക്‌ മൂന്നാംവർഷ വിദ്യാർഥി മുഹമ്മദ്‌ റാഷിദ്‌ ആക്രമിച്ചത്‌. പിന്നിൽനിന്നു മർദിക്കുകയും മൂർച്ചയുള്ള ആയുധംകൊണ്ട് കുത്തുകയുമായിരുന്നെന്ന് കേൾവിപരിമിതിയുള്ള അധ്യാപകൻ പറയുന്നു. ഇന്‍റേണൽ മാർക്കും ഹാജർ നിലയുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാകാം ആക്രമണത്തിനുള്ള കാരണമെന്ന് അധ്യാപകൻ പറഞ്ഞു. മുന്പുണ്ടായ വിദ്യാർഥീസംഘർഷവുമായി ബന്ധപ്പെട്ട് അധ്യാപകൻ പോലീസിൽ പരാതി നൽകിയതും പ്രകോപനമായെന്നു റിപ്പോർട്ടുണ്ടായിരുന്നു.

ഫ്രറ്റേണിറ്റി എന്ന വിദ്യാർഥിസംഘടനയിലെ അംഗമാണ് അധ്യാപകനെ തല്ലിയത്. ഇതിന്‍റെ തുടർച്ചയായി ബുധനാഴ്ച രാത്രിയിൽ നാടകപരിശീലനത്തിനിടെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ നാസർ അബ്ദുൾ റഹ്‌മാനെ കുത്തുകയായിരുന്നു. ഫ്രറ്റേണിറ്റി, കെഎസ്‌യു പ്രവർത്തകരാണ് കുത്തിയതെന്ന് എസ്എഫ്ഐക്കാർ പറഞ്ഞിട്ടുണ്ട്. അക്രമികളിൽ കോളജിനു പുറത്തുനിന്നുള്ളവരും ഉണ്ടായിരുന്നെന്നാണ് വിവരം. പരിക്കേറ്റ വിദ്യാർഥിയെ പ്രവേശിപ്പിച്ച ജനറൽ ആശുപത്രിയിലും സംഘർഷമുണ്ടായി. വിദ്യാര്‍ഥിസംഘര്‍ഷത്തിനിടെ പരിക്കേറ്റ ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെ പോലീസിന്‍റെ സാന്നിധ്യത്തിൽ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ കയറി മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഏതായാലും കലാലയത്തിലെ ക്രിമിനലുകളുടെ അഴിഞ്ഞാട്ടത്തെത്തുടർന്ന് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്.

2018ൽ രണ്ടാംവർഷ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്‍റെ വിദ്യാർഥിസംഘടനയായ കാന്പസ് ഫ്രണ്ട് പ്രവർത്തകർ കൊന്നതിനുശേഷം കോളജ് ഇപ്പോൾ വീണ്ടും അക്രമവാർത്തകളിൽ നിറയുകയാണ്. അഭിമന്യു വധക്കേസിൽ പോലീസിനു പിടിക്കാൻ കഴിയാതെപോയ പ്രധാന പ്രതി സഹൽ ഹംസ രണ്ടു വർഷം കർണാടകയിൽ ഒളിവിൽ കഴിഞ്ഞശേഷം 2020ൽ കോടതിയിൽ കീഴടങ്ങുകയായിരുന്നു.

കാന്പസ് ഫ്രണ്ടിനും ഫ്രറ്റേണിറ്റിക്കുമൊക്കെ മതസംഘടനകളുമായി ബന്ധമുണ്ട്. മതമൗലിക സംഘടനകളുടെ വിദ്യാർഥിവിഭാഗങ്ങൾക്ക് കേരളത്തിലെ കലാലയങ്ങളിൽ സ്ഥാനമുറപ്പിക്കാൻ പുറത്തുനിന്നു ലഭിക്കുന്ന പിന്തുണയും അക്രമോത്സുകതയും കാരണമായിട്ടുണ്ട്. രാഷ്‌ട്രീയ പാർട്ടികളുടെ വിദ്യാർഥിസംഘടനകളേക്കാൾ ആപത്കരമാണ് മതസംഘടനകളുടെ വിദ്യാർഥിസംഘടനകൾ. രാഷ്‌ട്രീയ പാർട്ടികളുടെ ദൗത്യമല്ല മത-വർഗീയ സംഘടനകൾ പൊതുസമൂഹത്തിനു ചെയ്യുന്നത് എന്നതുതന്നെ കാരണം.

സ്വാതന്ത്ര്യസമരകാലം മുതൽ വിദ്യാർഥിരാഷ്‌ട്രീയം ഇന്ത്യയൊട്ടാകെ വലിയ മാറ്റങ്ങൾക്കു വഴിതെളിച്ചിട്ടുണ്ട്. പക്ഷേ, പിന്നീടത് അവിശ്വസനീയമാം വിധം അപചയത്തിലായി. കലാലയ രാഷ്‌ട്രീയമെന്നത് അധോലോക സമാനമായ രീതിയിൽ അധഃപതിച്ചതിനാലാണ് അതു നിരോധിക്കുന്നതിനെക്കുറിച്ച് കോടതികൾക്കുപോലും പറയേണ്ടിവന്നത്. തങ്ങളുടെ ചാവേറുകളായി വിദ്യാർഥികളെ എന്നും നിലനിർത്തുന്നതിൽ മടിയില്ലാത്ത രാഷ്‌ട്രീയ പാർട്ടികൾ വിദ്യാർഥിരാഷ്‌ട്രീയം നിരോധിക്കുന്നതിന് എതിരായിരുന്നു.

വിദ്യാർഥിരാഷ്‌ട്രീയത്തിന്‍റെ മറവിൽ അധ്യാപകരെയും സഹപാഠികളെയും ആക്രമിക്കുകയും കൊല്ലുകയുമൊക്കെ ചെയ്യുന്നതിലേക്ക് അധഃപതിച്ച കലാലയ രാഷ്‌ട്രീയത്തിൽ പങ്കെടുക്കാൻ മതസംഘടനകളും എത്തിയതോടെ സ്ഥിതി കൂടുതൽ വഷളായി. അതിന്‍റെ ഏറ്റവും പുതിയ പതിപ്പാണ് ഇപ്പോൾ മഹാരാജാസിൽ‌ അരങ്ങേറുന്നത്.

ഈ ചോരക്കളിക്ക് അവസാനമുണ്ടാകണം. കോടതിയും രാഷ്‌ട്രീയസംഘടനകളും വിദ്യാഭ്യാസവിചക്ഷണരും മാതാപിതാക്കളുമൊക്കെ ഇക്കാര്യത്തിൽ വീണ്ടുവിചാരം നടത്തണം. ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് സ്വന്തം മക്കളല്ലെന്ന ആശ്വാസത്തിൽ നിശബ്‌ദത പാലിക്കുന്നവർ ഈ കുറ്റത്തിൽ പങ്കാളികളാകുകയാണ്.