Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Play Audio
ചൈനാ ബന്ധം നഷ്ടമെന്ന് മാലദ്വീപിനെ ബോധ്യപ്പെടുത്തണം
കോവിഡിന്റെയും പ്രകൃതിദുരന്തങ്ങളുടെയും ക്ഷാമത്തിന്റെയും കാലത്ത് നിർലോപം സഹായങ്ങളെത്തിക്കുകയും സൈനികസഹായവും പരിശീലനവും നൽകുകയും ചെയ്ത ഇന്ത്യയോട് മാന്യതയുടെ സകല സീമകളും ലംഘിച്ചു നടത്തിയ പ്രതികരണം നന്ദികേടിന്റേതുകൂടിയായി മാറി
ഇന്ത്യയുടെ ഭാഗമായ ലക്ഷദ്വീപിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തിയതോടെ പൊട്ടിപ്പുറപ്പെട്ട അസ്വസ്ഥതകൾ ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിച്ചിരിക്കുന്നു. പരന്പരാഗതമായി ഇന്ത്യയോടു ചേർന്നുനിന്നിരുന്ന മാലദ്വീപിൽ ഭരണത്തിലുള്ളത് ഇന്ത്യാവിരുദ്ധനെന്നു പറയാവുന്ന പ്രസിഡന്റ് മുഹമ്മദ് മുയിസുവാണെന്നതും പ്രതികൂല ഘടകമായി.
ദക്ഷിണേഷ്യയിൽ ഇന്ത്യയുടെ സ്വാധീനം ഇല്ലാതാക്കാനുള്ള ചൈനയുടെ ക്ഷമയോടെയുള്ള ഗൃഹപാഠങ്ങൾ ഫലം കണ്ടു തുടങ്ങിയോയെന്നും ചിന്തിക്കണം. മാലദ്വീപിലെ ടൂറിസത്തിന്റെ പേരിലോ മുയിസുവിന്റെ ഇന്ത്യാവിരുദ്ധതയുടെ പേരിലോ ചൈനയുടെ കുത്തിത്തിരിപ്പിന്റെ പേരിലോ നമുക്ക് ഉപേക്ഷിക്കാവുന്ന ബന്ധമല്ല മാലദ്വീപുമായുള്ളത്. മേഖലയിൽ ചൈനയുടെ അപ്രമാദിത്വം വർധിക്കുന്നത് ഇന്ത്യയുടെ പ്രതിരോധശക്തിയെയും സാധ്യതകളെയും ബാധിക്കുമെന്നു തിരിച്ചറിഞ്ഞുള്ള നയതന്ത്രനീക്കങ്ങൾക്ക് ഒട്ടും അലസത പാടില്ല.
ജനുവരി രണ്ട്, മൂന്ന് തീയതികളിലാണ് മോദി ലക്ഷദ്വീപ് സന്ദർശിച്ചത്. ലക്ഷദ്വീപിലെ ജനങ്ങൾ നൽകിയ ഊഷ്മളമായ സ്വീകരണത്തെക്കുറിച്ചും ദ്വീപുകളുടെ അതിശയകരമായ സൗന്ദര്യത്തെക്കുറിച്ചും അഗത്തി, ബംഗാരം, കവരത്തി ദ്വീപുകളിലെ ആളുകളുമായി സംവദിച്ചതിനെക്കുറിച്ചും അദ്ദേഹം എക്സിൽ കുറിപ്പിട്ടു. അതോടെ ലക്ഷദ്വീപിനെക്കുറിച്ചുള്ള ടൂറിസ്റ്റുകളുടെ ഗൂഗിളിലെ തെരച്ചിൽ സ്വാഭാവികമായും വർധിച്ചു.
ഇത് ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തുന്ന മാലദ്വീപിനെ ചൊടിപ്പിച്ചു. അവരുടെ പ്രധാന വരുമാനം ടൂറിസമാണ്. മോദിക്കെതിരേ മാലദ്വീപിലെ മൂന്നു മന്ത്രിമാർ പരിഹസിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചതോടെ കളി കാര്യമായി. ഇതിനോട് ഹോളിവുഡിലെ പ്രമുഖരും ട്രാവൽ ഏജൻസികളും ഉൾപ്പെടെ നടത്തിയ ശക്തമായ പ്രതികരണം മാലദ്വീപിനു തിരിച്ചടിയായി. മോദിക്കെതിരേ പ്രതികരിച്ച മൂന്നു മന്ത്രിമാരെ അവർക്കു പുറത്താക്കേണ്ടിവന്നു.
ഇന്ത്യയുമായുള്ള ബന്ധം ദൃഢമാണെന്നൊക്കെ മാലി സർക്കാർ പറഞ്ഞെങ്കിലും പിന്നീടുണ്ടായ നീക്കങ്ങൾ മറ്റൊരു വിധത്തിലായി. ചൈനയിൽ സന്ദർശനത്തിനു പോയ മുയിസു തിരിച്ചെത്തി നടത്തിയ പ്രസ്താവനകൾ എന്തൊക്കെയോ ചിന്തിച്ചുറപ്പിച്ച മട്ടിലായിരുന്നു. ഇന്ത്യൻ സൈന്യത്തെ മാലദ്വീപിൽനിന്നു പിൻവലിക്കണം എന്നതായിരുന്നു ആവശ്യങ്ങളിൽ പ്രധാനം.
കോവിഡിന്റെയും പ്രകൃതിദുരന്തങ്ങളുടെയും ക്ഷാമത്തിന്റെയും കാലത്ത് നിർലോപം സഹായങ്ങളെത്തിക്കുകയും സൈനികസഹായവും പരിശീലനവും നൽകുകയും ചെയ്ത ഇന്ത്യയോട് മാന്യതയുടെ സകല സീമകളും ലംഘിച്ചു നടത്തിയ പ്രതികരണം നന്ദികേടിന്റേതുകൂടിയായി മാറി.
“ഞങ്ങൾ ചെറിയ രാജ്യമായിരിക്കാം, പക്ഷേ അത് ഞങ്ങളെ ഭീഷണിപ്പെടുത്താനുള്ള ലൈസൻസ് നിങ്ങൾക്ക് നൽകുന്നില്ല. സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഞങ്ങൾ ആരുടെയും വീട്ടുമുറ്റത്തല്ല കഴിയുന്നത്”- മുയിസു പ്രസ്താവിച്ചു. ഭക്ഷ്യവസ്തുക്കളുടെയും മരുന്നുകളുടെയും ഉപഭോഗവസ്തുക്കളുടെയും ഇറക്കുമതിയിൽ ഉൾപ്പെടെ, ഇന്ത്യയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള പദ്ധതികളും മുയിസു പ്രഖ്യാപിച്ചു. മുൻ സർക്കാർ ഒപ്പുവച്ച നൂറിലധികം ഉഭയകക്ഷി കരാറുകൾ വിശദമായി അവലോകനം ചെയ്യുമെന്നാണു മുന്നറിയിപ്പ്.
പരസ്യമായ ഇന്ത്യാവിരുദ്ധത പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിട്ട ചൈനീസ് പക്ഷപാതിയായ മുഹമ്മദ് മുയിസുവിന്റെ നിലപാടുകളിൽ അദ്ഭുതമില്ലെങ്കിലും പെട്ടെന്നുണ്ടായ പ്രതികരണം ചൈനയുടെ പിൻബലത്തിലാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ സ്ഥലത്ത് ചൈന സ്വാധീനം വർധിപ്പിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആപത്കരവുമാണ്.
അതു തിരിച്ചറിഞ്ഞാണ് മുൻകാല സർക്കാരുകൾ മാലദ്വീപിനെ പ്രകോപിപ്പിക്കാതെ നിർലോപം സഹായിച്ചിരുന്നതെന്നും തിരിച്ചറിയണം. ദക്ഷിണേഷ്യയിൽ അമേരിക്കയുടെ സ്വാധീനം കുറയുകയും ചൈന തന്ത്രപരമായ നിലപാടുകളിലൂടെ ചെറിയ രാജ്യങ്ങളെ വരുതിയിലാക്കാൻ ശ്രമിക്കുകയുമാണ്. പാക്കിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും ഇന്ത്യക്ക് പരിധിക്കപ്പുറം ഒപ്പം നിർത്താനാവില്ല.
അതുകൊണ്ടുതന്നെ ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക, മ്യാൻമർ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളുമായി സുദൃഢമായ ബന്ധം നിലനിർത്തേണ്ടതുണ്ട്. എത്ര ചെറിയ രാജ്യമായാലും ഒന്നു പോയാൽ പോകട്ടെയെന്നു കരുതാനാവില്ല.
അയൽരാജ്യങ്ങൾ തമ്മിൽ തർക്കങ്ങളുണ്ടാകുന്നത് പുതിയ കാര്യമല്ല. അതു പരിഹരിക്കാൻ കെൽപ്പുള്ള കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ നിയോഗിക്കുകയും പുതിയ തന്ത്രങ്ങൾ കണ്ടെത്തുകയും വേണം. അതുപോലെ പ്രധാനമാണ് മറ്റു രാജ്യങ്ങളിലെ ഭരണകർത്താക്കളുമായി എന്നതുപോലെ പ്രതിപക്ഷവുമായും നല്ല ബന്ധമുണ്ടാക്കുക എന്നത്.
പ്രശ്നം അയലത്താണെങ്കിലും അകലെയുള്ള സുഹൃത്രാഷ്ട്രങ്ങളെയും മാലദ്വീപിനുമേൽ സമ്മർദം ചെലുത്തുന്നതിൽ ഇന്ത്യക്ക് ഉപയോഗിക്കാം. ചൈനയുമായുള്ള കൂട്ടുകെട്ട് മാലദ്വീപിനു ലാഭത്തേക്കാൾ നഷ്ടമാണുണ്ടാക്കുകയെന്നു ബോധ്യപ്പെടുത്താൻ കഴിയണം. വ്യാപാരബന്ധങ്ങളെ മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷയെയും ബാധിക്കുന്ന കാര്യത്തിൽ ഇന്ത്യ ഉചിതമായ നീക്കങ്ങൾ നടത്തുമെന്നു കരുതാം.
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
Latest News
ആലുവയിൽ കണ്ടെയ്നർ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി; രണ്ടുപേർക്ക് ദാരുണാന്ത്യം
ഇൻസ്റ്റഗ്രാം റീൽസിനായി തോക്ക് കൊണ്ട് അഭ്യാസം; അബദ്ധത്തിൽ വെടിയേറ്റ യുവാവിന് ദാരുണാന്ത്യം
യുപിയിൽ യുവതി അഞ്ച് വയസുള്ള മകനെയും കൊണ്ട് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി
ദിനോസറുകളെ പോലെ കോൺഗ്രസും രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് രാജ്നാഥ് സിംഗ്
മേനക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; മത്സരിക്കുന്നത് സുൽത്താൻപൂരിൽ നിന്ന്
Latest News
ആലുവയിൽ കണ്ടെയ്നർ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി; രണ്ടുപേർക്ക് ദാരുണാന്ത്യം
ഇൻസ്റ്റഗ്രാം റീൽസിനായി തോക്ക് കൊണ്ട് അഭ്യാസം; അബദ്ധത്തിൽ വെടിയേറ്റ യുവാവിന് ദാരുണാന്ത്യം
യുപിയിൽ യുവതി അഞ്ച് വയസുള്ള മകനെയും കൊണ്ട് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി
ദിനോസറുകളെ പോലെ കോൺഗ്രസും രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് രാജ്നാഥ് സിംഗ്
മേനക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; മത്സരിക്കുന്നത് സുൽത്താൻപൂരിൽ നിന്ന്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top