Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Play Audio
ബന്ദികളെ മോചിപ്പിക്കുക; യുദ്ധം അവസാനിപ്പിക്കുക
ഈ യുദ്ധം അവസാനിപ്പിക്കേണ്ടതും തീവ്രവാദത്തിന് ആളെ കൂട്ടാതിരിക്കേണ്ടതും പരിഷ്കൃത ലോകത്തിന്റെ ആവശ്യമാണ്. ഹമാസ് ബന്ദികളെ വിട്ടയയ്ക്കണം. അതുവഴി എത്രയും പെട്ടെന്നുതന്നെ യുദ്ധം അവസാനിപ്പിക്കണം.
ഹമാസിന്റെ ഭീകരാക്രമണത്തെ തുടർന്ന് ഇസ്രയേൽ നടത്തിയ പ്രത്യാക്രമണം 100 ദിവസം പിന്നിട്ടിരിക്കുന്നു. മരണം മഴപോലെ പെയ്യുകയാണ്. ഇസ്രയേലിനോ ഹമാസിനോ അവസാനിപ്പിക്കാൻ താത്പര്യമില്ലാത്ത യുദ്ധത്തിന്റെ ഇരകളാക്കപ്പെട്ടവരിൽ 10,000 കുട്ടികളെങ്കിലുമുണ്ട്. ലോകത്തെ നൊന്പരപ്പെടുത്തുന്ന കാഴ്ചയാണത്. തങ്ങളുടെ കുഞ്ഞുങ്ങളും സ്ത്രീകളും കൊല്ലപ്പെട്ടാലും ബന്ദികളായ ഇസ്രയേൽക്കാരെ മോചിപ്പിക്കില്ലെന്ന ഹമാസിന്റെ നിലപാടും ഇസ്രയേലിന്റെ പ്രതികാരവും ഗാസയെ മണ്ണോടു മണ്ണാക്കുകയാണ്. ലോകരാഷ്ട്രങ്ങളുടെ ഇടപെടൽ കൂടുതൽ ക്രിയാത്മകമാകണം. തീവ്രവാദം ലോകത്തിന്റെ ശാപമാണ്.
പക്ഷേ, തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ മരിച്ചുവീഴുന്ന നിരപരാധികളുടെ ജീവന്റെ വിലയും തിരിച്ചറിയാതെ പോകരുത്. യുദ്ധത്തിൽ ഇതുവരെ 24,000 പലസ്തീനികൾ കൊല്ലപ്പെട്ടു. 60,000ത്തിലേറെപ്പേർക്കു പരിക്കേറ്റു. ഒക്ടോബർ ഏഴിന് ഹമാസിന്റെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 1139 പേരും പിന്നീട് കൊല്ലപ്പെട്ട 186 സൈനികരും ഉൾപ്പെടെ 1325 പേരെ ഇസ്രയേലിനു നഷ്ടപ്പെട്ടു. ലക്ഷക്കണക്കിനാളുകൾ ഭവനരഹിതരായി.
വടക്കൻ ഗാസയുടെ മൂന്നിൽ രണ്ടും തെക്കുഭാഗത്ത് ഖാൻ യൂനിസിന്റെ നാലിലൊന്നും നാമാവശേഷമായിക്കഴിഞ്ഞെന്ന് സാറ്റലൈറ്റ് ഡേറ്റകളെ ആസ്പദമാക്കി ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഗാസ മൊത്തത്തിലെടുത്താൽ 33 ശതമാനം കെട്ടിടങ്ങളും നിലംപൊത്തിക്കഴിഞ്ഞു.
തട്ടിക്കൊണ്ടുപോയ 250 ഇസ്രയേൽക്കാരിൽ 132 പേരെ മോചിപ്പിക്കാൻ ഹമാസ് ഇനിയും തയാറായിട്ടില്ല. അവർ ജീവനോടെയുണ്ടോയെന്നുപോലുമറിയാതെ ബന്ധുക്കൾ വിലപിക്കുകയാണ്. ഇനിയും ബന്ദികളെ വിട്ടയയ്ക്കാൻ കൂട്ടാക്കാത്തത് ഹമാസിന്റെ ക്രൂരതയുടെ അഴമാണ് വ്യക്തമാക്കുന്നത്.
ഗാസയിൽ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളടക്കമുള്ള നിരപരാധികളുടെ നിലവിളിക്ക് അവർ വിലകല്പിക്കുന്നില്ലെന്നും ഇതു തെളിയിക്കുന്നു. ബന്ദികളെ വിട്ടയച്ചാലല്ലാതെ എങ്ങനെ യുദ്ധം അവസാനിക്കും? ഇനിയൊരിക്കലും ഇസ്രയേലും ഗാസയും പഴയതുപോലെയാകില്ല. ശത്രുത പൂർവാധികം അപകടകരമായിട്ടുണ്ട്. ലോകരാഷ്ട്രങ്ങൾ ഇടപെട്ട് ഹമാസ് ബന്ദികളാക്കിയവരുടെ മോചനവും ഇസ്രയേലിന്റെ വെടിനിർത്തലും സാധ്യമാക്കിയുള്ള ചർച്ചകളേ പരിഹാരത്തിനു വഴിതെളിക്കൂ.
ജനങ്ങൾക്കിടയിൽ ഒളിച്ചുകഴിയുകയും അവരെ മറയാക്കി ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്ന ഹമാസിനെ നേർക്കുനേർ ആക്രമിക്കാൻ സാധ്യമല്ല. അതുകൊണ്ടാണ് ഹമാസ് തീവ്രവാദികളുടെ ഇരട്ടിയോളം സാധാരണക്കാർ ഇസ്രയേലിന്റെ ആക്രമണത്തിൽ ദിവസവും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇസ്ലാമിക തീവ്രവാദ സംഘടനകൾ ഒറ്റപ്പെട്ട തുരുത്തുകളല്ലാത്തതിനാൽ ഹമാസിന്റെ നേതാക്കളെയും അതിന്റെ സൈനിക ശക്തിയെയും സാന്പത്തിക സ്രോതസുകളെയും തകർത്താലും തീവ്രവാദം ഇല്ലാതാകില്ല. കൊല്ലപ്പെടുന്ന നേതാക്കൾക്കും പ്രവർത്തകർക്കും പകരം തീവ്രവാദ മനസുള്ള കൂടുതൽ വ്യക്തികൾ ഉയർന്നുവരും.
സൈനിക-സാന്പത്തിക നഷ്ടങ്ങൾ പരിഹരിക്കാൻ തീവ്രവാദത്തെ ചെല്ലും ചെലവും കൊടുത്തു വളർത്തുന്ന മറ്റു ഭീകരപ്രസ്ഥാനങ്ങളും രാജ്യങ്ങളും പിന്നിലുണ്ട്. ഒരിക്കൽ ഏറ്റവും വലിയ ഭീകര പ്രസ്ഥാനമായിരുന്ന അൽ-ക്വയ്ദയ്ക്ക് ഫണ്ട് നൽകിയിരുന്നത് സൗദി അറേബ്യയാണ്. അതിൽ മോസ്ക്കുകളിൽനിന്നുള്ളതും കാരുണ്യപ്രവർത്തനങ്ങൾക്കായി സമാഹരിച്ചതുമൊക്കെ ഉണ്ടായിരുന്നുവെന്ന് "സെപ്റ്റംബർ 11' ആക്രമണത്തെ തുടർന്ന് നാഷണൽ കമ്മീഷൻ ഓൺ ടെററിസ്റ്റ് അറ്റാക്ക് അപ്ഓൺ ദി യുണൈറ്റഡ് സ്റ്റേറ്റ്സിന്റേതുൾപ്പെടെ നിരവധി റിപ്പോർട്ടുകളിൽ വെളിപ്പെട്ടതാണ്.
ഹമാസിന്റെ തീവ്രവാദത്തിനു പണം വാരിക്കോരി കൊടുക്കുന്ന രാജ്യങ്ങളിൽ ഇറാനും ഖത്തറും മുന്നിലാണ്. ഹമാസിനെ തൊട്ടപ്പോൾ ലെബനനിലെ ഹിസ്ബുള്ളയും യെമനിലെ ഹൂതികളുമൊക്കെ സടകുടഞ്ഞെണീറ്റത് ആഗോള തീവ്രവാദ സഹകരണത്തിന്റെ ലക്ഷണങ്ങളാണ്. ഹമാസ് ഉൾപ്പെടെയുള്ള തീവ്രവാദ പ്രസ്ഥാനങ്ങളെ നിർവീര്യമാക്കാനും ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാനും ലോകരാഷ്ട്രങ്ങളുടെ സഹായമില്ലാതെ സാധിക്കില്ല. അത് ഉറപ്പുകൊടുക്കാനും ബന്ദികളെ മോചിപ്പിക്കാനും യുഎന്നിനു സാധിക്കണം. അല്ലാതെ അന്താരാഷ്ട്ര കോടതിയിൽ ദക്ഷിണാഫ്രിക്കയുടെ മുൻകൈയിൽ നടക്കുന്ന കേസുകൊണ്ടൊന്നും പരിഹാരമാകില്ല.
ഒന്നാമത് വിചാരണ വർഷങ്ങൾ നീണ്ടേക്കാം. മറ്റൊന്ന്, കോടതിയുടെ വിധി ഉപദേശത്തിനപ്പുറമൊന്നുമാകില്ല. ഇസ്രയേൽ അനുസരിച്ചില്ലെങ്കിൽ ദക്ഷിണാഫ്രിക്കയ്ക്ക് യുഎൻ രക്ഷാസമിതിയെ സമീപിക്കാം. അവിടെ ഇസ്രയേലിന് അനുകൂലമായി വീറ്റോ അധികാരം അമേരിക്ക ഉപയോഗിക്കുമെന്നതിൽ ആർക്കുമില്ല സംശയം. ഇത്തരം യാഥാർഥ്യങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഫലപ്രദമായ തന്ത്രങ്ങളിലൂടെ ചർച്ചകൾക്കു വഴിതെളിക്കുകയാണ് അഭികാമ്യം.
ഇതരമതസ്ഥരില്ലാത്ത ലോകത്തിനുവേണ്ടി പൊരുതുന്ന ഹമാസിന്റെ ലക്ഷ്യം പലസ്തീനിനും അപ്പുറമാണ്. ഗാസയിലെയോ ഇസ്രയേലിലെയോ നിരപരാധികളുടെ ചോര അവരെ പിന്തിരിപ്പിക്കില്ല. ഇരവാദത്തിലൂടെ സഹതാപവല വിരിച്ച് അവർ നിഷ്കളങ്കരെയും തങ്ങൾക്ക് അനുകൂലമാക്കും. അതുകൊണ്ട്, ഈ യുദ്ധം അവസാനിപ്പിക്കേണ്ടതും തീവ്രവാദത്തിന് ആളെക്കൂട്ടാതിരിക്കേണ്ടതും പരിഷ്കൃത ലോകത്തിന്റെ ആവശ്യമാണ്. ഹമാസ് ബന്ദികളെ വിട്ടയയ്ക്കണം. അതുവഴി എത്രയും പെട്ടെന്നുതന്നെ യുദ്ധം അവസാനിപ്പിക്കണം.
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
Latest News
ദിനോസറുകളെ പോലെ കോൺഗ്രസും രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് രാജ്നാഥ് സിംഗ്
മേനക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; മത്സരിക്കുന്നത് സുൽത്താൻപൂരിൽ നിന്ന്
ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ആര്യാ രാജേന്ദ്രന്റെ പരാതിയിൽ രണ്ട് കേസ്; യദുവിന്റെ പരാതിയിലും അന്വേഷണം
മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു
Latest News
ദിനോസറുകളെ പോലെ കോൺഗ്രസും രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് രാജ്നാഥ് സിംഗ്
മേനക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; മത്സരിക്കുന്നത് സുൽത്താൻപൂരിൽ നിന്ന്
ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ആര്യാ രാജേന്ദ്രന്റെ പരാതിയിൽ രണ്ട് കേസ്; യദുവിന്റെ പരാതിയിലും അന്വേഷണം
മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top