മരപ്പണിക്കാരന്‍റെ കാവൽക്കാരെവിടെ‍?
13 കൊല്ലം ഈ തീവ്രവാദിക്കു തണലായ വിഷവൃക്ഷങ്ങളുടെ വേരുകൾ മാന്തിയെടുക്കേണ്ടേ? അർബുദകോശങ്ങളെ കണ്ടെത്തിയില്ലെങ്കിൽ ചികിത്സ ഫലിക്കില്ല. ഇത്രകാലം പലയിടങ്ങളിലായി ഈ കുറ്റവാളിക്ക് ഒളിവിൽ കഴിയാൻ സാധിച്ചത് സ്വാഭാവികമായും ബന്ധപ്പെട്ട സംഘടനയുടെയും മതമൗലികവാദികളുടെയും പിന്തുണയിലാവാം. അതുകൊണ്ടുതന്നെ പ്രതിയെ പൊന്നുപോലെ സംരക്ഷിച്ചവരിലേക്കും ഗൂഢാലോചനക്കാരിലേക്കും എത്താൻ എൻഐഎയ്ക്കു കഴിഞ്ഞേക്കും.

ആധുനികലോകത്തെ ബാധിച്ച ഇസ്‌ലാമിക തീവ്രവാദമെന്ന അർബുദം കേരളത്തെയും കാർന്നുതിന്നാൻ തുടങ്ങിയെന്നു മലയാളി തിരിച്ചറിഞ്ഞ ദിവസമായിരുന്നു 2010 ജൂലൈ നാല്. അന്നാണ് മൂവാറ്റുപുഴയിൽ ടി.ജെ. ജോസഫ് എന്ന അധ്യാപകന്‍റെ കൈ തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ പ്രവർത്തകർ വെട്ടിമാറ്റിയത്.

13 വർഷത്തിനുശേഷം ഒന്നാം പ്രതി സവാദിനെ എൻഐഎ പിടികൂടിയിരിക്കുന്നു. നല്ല കാര്യം. പക്ഷേ, തീവ്രവാദ ആക്രമണത്തിന്‍റെ ഗൂഢാലോചനക്കാർ എവിടെയെന്ന ചോദ്യം ബാക്കിയുണ്ട്. 13 കൊല്ലം ഈ തീവ്രവാദിക്കു തണലായ വിഷവൃക്ഷങ്ങളുടെ വേരുകൾ മാന്തിയെടുക്കേണ്ടേ? അർബുദകോശങ്ങളെ കണ്ടെത്തിയില്ലെങ്കിൽ ചികിത്സ ഫലിക്കില്ല.

തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ തയാറാക്കിയ ചോദ്യപേപ്പറിൽ മതനിന്ദയാരോപിച്ചാണ് തീവ്രവാദികൾ അദ്ദേഹത്തിന്‍റെ കൈ വെട്ടിയത്. ഒന്നാം പ്രതി പെരുന്പാവൂർ അശമന്നൂർ സ്വദേശി സവാദിനെ കണ്ണൂർ മട്ടന്നൂരിൽനിന്ന് അറസ്റ്റ് ചെയ്യുന്പോൾ ഷാജഹാൻ എന്ന പേരിൽ ഭാര്യയോടും മക്കളോടുമൊപ്പം കഴിയുകയായിരുന്നു.

സാധുവായൊരു മരിപ്പണിക്കാരനെന്നാണ് അയൽക്കാർപോലും കരുതിയത്. ഇത്രകാലം പലയിടങ്ങളിലായി ഈ കുറ്റവാളിക്ക് ഒളിവിൽ കഴിയാൻ സാധിച്ചത് സ്വാഭാവികമായും ബന്ധപ്പെട്ട സംഘടനയുടെയും മതമൗലികവാദികളുടെയും പിന്തുണയിലാവാം. അതുകൊണ്ടുതന്നെ പ്രതിയെ പൊന്നുപോലെ സംരക്ഷിച്ചവരിലേക്കും ഗൂഢാലോചനക്കാരിലേക്കും എത്താൻ എൻഐഎയ്ക്കു കഴിഞ്ഞേക്കും.

കൈവെട്ടുകേസിനു ശേഷവും കേരളത്തിൽ സർക്കാരിനെയും പോലീസിനെയുമൊന്നും പേടിക്കാനില്ലെന്നു വന്നതോടെ ‘അരിയും മലരും കുന്തിരിക്കവും’ വാങ്ങാൻ ഇതര മതസ്ഥർക്കു മുന്നറിയിപ്പു കൊടുത്ത് സമാധാന-മനുഷ്യാവകാശ വക്താക്കളായി കഴിയുന്നതിനിടെയാണ് 2022ൽ പോപ്പുലർ ഫ്രണ്ടിന്‍റെ നേതാക്കളെ എൻഐഎ റാഞ്ചിയത്. വൈകാതെ 13 വർഷം ഒളിച്ചിരുന്ന തീവ്രവാദിയെ മാളത്തിൽനിന്നു പൊക്കുകയും ചെയ്തു. എത്ര പ്രമാദമായ കേസാണെങ്കിലും ഗൂഢാലോചനക്കാരിൽ എത്തിക്കാൻ പാങ്ങില്ലാത്ത കേരള പോലീസല്ല സവാദിനെ പിടിച്ചത്. തീവ്രവാദമായതുകൊണ്ട് എൻഐഎയ്ക്കും രാഷ്‌ട്രീയം കാണില്ല.

2022 സെപ്റ്റംബർ 28നാണ് പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഞ്ചു വർഷത്തേക്കു നിരോധിച്ചത്. ഇതിനെതിരേ സംഘടന സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. പക്ഷേ, സംഘടനകളെ നിരോധിക്കുന്നത്ര എളുപ്പമല്ല, വിഷവൃക്ഷത്തിന്‍റെ വേരുകൾ വ്യക്തികളുടെ മനസുകളിൽനിന്നും മസ്തിഷ്കങ്ങളിൽനിന്നും പിഴുതെറിയുക എന്നത്. ബാല്യത്തിൽതന്നെ മനസിൽ കുത്തിനിറയ്ക്കുന്ന മതമൗലികവാദവും ഇതരമത വിദ്വേഷവുമൊക്കെയാണ് അസഹിഷ്ണുവായ തീവ്രവാദിയെ പരുവപ്പെടുത്തുന്നത്. അതിന്‍റെ പ്രകടനത്തിനുള്ള വേദി മാത്രമാണ് സംഘടനകൾ. സിമിയും എൻഡിഎഫും പോപ്പുലർ ഫ്രണ്ടും നിരോധിച്ചാൽ മറ്റൊന്ന്!

ആഗോള ഭീഷണിയായി മാറിയിരിക്കുന്ന തീവ്രവാദം ലോകത്തിന്‍റെ മുൻഗണനകളെയും ക്രമത്തെയും മാറ്റിക്കഴിഞ്ഞു. വികസനത്തിലും പുരോഗതിയിലും സമാധാനത്തോടെ വ്യാപരിക്കേണ്ട സമൂഹത്തിൽ മതതീവ്രവാദം സൃഷ്ടിക്കുന്ന ഭയത്തിന്‍റെ അന്തരീക്ഷം, ചെറുത്തുനിൽപ്പിനോ നിരന്തരം യുദ്ധത്തിനോ സജ്ജമായിരിക്കാൻ ലോകത്തെ നിർബന്ധിതമാക്കുന്നു.

ലോകരാജ്യങ്ങളെല്ലാംതന്നെ തീവ്രവാദത്തെ ചെറുക്കാൻ വൻ തുകയാണ് ചെലവഴിക്കുന്നത്. കുടിയേറ്റ നിയമങ്ങൾ മാറ്റിയെഴുതുന്നു. തീവ്ര വലതുപക്ഷ രാഷ്‌ട്രീയത്തിനും തീവ്രദേശീയതയ്ക്കും വർഗീയതയ്ക്കും അധിനിവേശത്തിനും ഇസ്‌ലാമിക തീവ്രവാദം ഇന്ധനമായിക്കഴിഞ്ഞു. ഈവിധം ലോകക്രമംതന്നെ മാറ്റിമറിച്ച തീവ്രവാദം കേരളത്തിലുമെത്തി.

ആദ്യം അതിന്‍റെ പേര് സിമി എന്നായിരുന്നു. പിന്നെ എൻഡിഎഫ് (നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ) എന്നായി. 1993ൽ സ്ഥാപിതമായ എൻഡിഎഫ്, കർണാടക ഫോറം ഫോർ ഡിഗ്നിറ്റി (കെഎഫ്ഡി), തമിഴ്നാട്ടിലെ മനിത നീതി പാസറൈ (എംഎൻപി) എന്നീ സംഘടനകൾ ചേർന്നാണ് 2007ൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരിച്ചത്. വർഷങ്ങളോളം പശ്ചാത്തലമൊരുക്കി കാത്തിരുന്ന അതിന്‍റെ പ്രവർത്തനോദ്ഘാടനമായിരുന്നു മൂവാറ്റുപുഴയിൽ കൈവെട്ടിക്കൊണ്ടു പോപ്പുലർ ഫ്രണ്ട് നടത്തിയത്.

അറപ്പു മാറിയതോടെ സംഘടന നിരവധി കൊലപാതകങ്ങളിലും കൊലപാതക ശ്രമങ്ങളിലും വർഗീയ സംഘർഷങ്ങളിലും പ്രതികളായെന്ന് 2014ൽ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം വെളിപ്പെടുത്തുന്നു. സംഘടന വളർന്നു. വോട്ടിനുവേണ്ടി തീവ്രവാദ പ്രസ്ഥാനങ്ങളുമായി രഹസ്യ കൂട്ടുകെട്ടിനിറങ്ങിയ രാഷ്‌ട്രീയ പാർട്ടികളെല്ലാം ഈ വളർച്ചയ്ക്ക് ഉത്തരവാദികളാണ്.

ദേശീയ-അന്തർദേശീയ മനുഷ്യാവകാശം, ഇരവാദം, അധിനിവേശം, ചെറുത്തുനിൽപ്പ് രാഷ്‌ട്രീയം എന്നിവയെ തങ്ങളുടെ മത അജണ്ടകളുമായി തീവ്രവാദസംഘടനകൾ കൂട്ടിക്കെട്ടുന്പോൾ തിരിച്ചറിയാനുള്ള പക്വത ജനങ്ങളും മാധ്യമങ്ങളും ആർജിക്കണം. വോട്ടിനേക്കാൾ വലുതാണ് സമാധാനവും മനുഷ്യരാശിയുടെ നിലനിൽപ്പുമെന്ന് സമ്മതിക്കാനുള്ള സത്യസന്ധത തീവ്രവാദത്തെ വളർത്തിയ രാഷ്‌ട്രീയ പാർട്ടികളും കാണിക്കണം. അതുണ്ടാകുന്നില്ലെങ്കിൽ സവാദിന്‍റെ അറസ്റ്റ് തീവ്രവാദത്തിന്‍റെ ഒരു രോമത്തെപ്പോലും തൊടുകയില്ല.