സിനഡ് തിരിച്ചറിഞ്ഞ ദൈവനിയോഗം
രണ്ടായിരം വർഷത്തെ പാരന്പര്യമുള്ള ഭാരത സഭ അതിന്‍റെ പാരന്പര്യത്തിലും അസ്തിത്വത്തിലും അധിഷ്ഠിതമായ സ്വയംഭരണത്തിലേക്കു കടന്നതിന്‍റെ ശതാബ്ദിയാഘോഷിച്ചു ദിവസങ്ങൾക്കകമാണ് പുതിയ സഭാധ്യക്ഷനെ ലഭിച്ചിരിക്കുന്നത്.

കാലത്തിന്‍റെ അനിവാര്യതയിൽ ആത്മാവിനാൽ വെളിപ്പെടുത്തപ്പെട്ട ദൈവനിയോഗത്തെ സീറോമലബാർ സഭാ സിനഡ് കണ്ടെത്തിയിരിക്കുന്നു. സഭയുടെ നാലാമതു മേജർ ആർച്ച്ബിഷപ്പായി ഷംഷാബാദ് രൂപത മെത്രാൻ മാർ റാഫേൽ തട്ടിൽ തെരഞ്ഞെടുക്കപ്പെട്ടു. ആഗോള കത്തോലിക്കാസഭയ്ക്കും സീറോമലബാർ സഭയ്ക്കും ഈ സദ്‌വാർത്ത സമ്മാനിക്കുന്നത് ആനന്ദത്തിന്‍റെ നിമിഷങ്ങൾ മാത്രമല്ല, മനുഷ്യന്‍റെ നിഗമനങ്ങൾക്ക് അപ്പുറമുള്ള ദൈവത്തിന്‍റെ പദ്ധതികളുടെ ഉറപ്പായ സംരക്ഷണം കൂടിയാണ്.

മേജർ ആർച്ച്ബിഷപ്പായിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് സിനഡ് പുതിയ സഭാതലവനെ തെരഞ്ഞെടുത്തത്. ആഗോള കത്തോലിക്കാസഭയുടെ തലവനായ മാർപാപ്പയ്ക്കു വിധേയമാണ് സീറോമലബാർ സഭ എന്നതിനാൽ സിനഡിന്‍റെ തീരുമാനത്തിന് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകിയതിനുശേഷമാണ് ഇന്നലെ പ്രഖ്യാപനമുണ്ടായത്. മാർ ആന്‍റണി പടിയറ, മാർ വർക്കി വിതയത്തിൽ, മാർ ജോർജ് ആലഞ്ചേരി എന്നിവരുടെ പിൻഗാമിയായി മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഇന്നു സ്ഥാനമേൽക്കും.

സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിൽ സിനഡ് ബിഷപ്പുമാർ എല്ലാവരും പങ്കെടുക്കും. 50 ലക്ഷത്തിലേറെയുള്ള സഭാ വിശ്വാസികൾക്ക് അവിസ്മരണീയമായൊരു ചരിത്രമുഹൂർത്തമാണിത്. ആഗോള കത്തോലിക്കാസഭയും അതിന്‍റെ ഭാഗമായ സീറോമലബാർ സഭയും വിശ്വാസികളെ മാത്രമല്ല ഭൂമുഖത്തെ സകല മനുഷ്യരെയും സഹോദരങ്ങളായി കാണുകയും പാവങ്ങൾക്കും അടിച്ചമർത്തപ്പെട്ടവർക്കും അനാഥർക്കും സമീപസ്ഥമായിരിക്കാൻ പ്രയത്നിക്കുകയും ചെയ്യുന്നതിനാൽ ഈ ദിനത്തിന്‍റെ സന്തോഷവും സകല മനുഷ്യർക്കുമായി പങ്കുവയ്ക്കപ്പെടുകയാണ്.

തൃശൂർ ബസിലിക്ക ഇടവകാംഗമായ മാർ റാഫേൽ തട്ടിൽ 1956 ഏപ്രിൽ 21ന് തട്ടിൽ തോമ ഔസേഫ്-ത്രേസ്യ ദന്പതികളുടെ പുത്രനായി ജനിച്ചു. 1980ൽ വൈദികനായി. റോമിലെ പൊന്തിഫിക്കൽ ഓറിയന്‍റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം തൃശൂർ അതിരൂപത മതബോധന വിഭാഗത്തിന്‍റെ ഡയറക്ടറായി. 2010ൽ തൃശൂർ അതിരൂപതയുടെ സഹായമെത്രാനായി. 2018 മുതൽ, സീറോമലബാർ സഭയുടെ ഏറ്റവും വിസ്തൃതമായ രൂപതയായ തെലങ്കാനയിലെ ഷംഷാബാദ് രൂപതയുടെ ആദ്യ മെത്രാനായി സേവനമനുഷ്ഠിക്കുകയാണ്.

23 സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും രണ്ട് ദ്വീപുകളും അടങ്ങുന്ന ഷംഷാബാദ് രൂപതയുടെ മെത്രാൻ സീറോമലബാർ സഭയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്പോൾ അദ്ദേഹത്തോടൊപ്പം ചേർന്നുനിൽക്കാനും സഭയുടെ ഐക്യത്തിലും കെട്ടുറപ്പിലും പങ്കാളികളാകാനും സഭാംഗങ്ങളും ക്ഷണിക്കപ്പെടുകയാണ്.

രണ്ടായിരം വർഷത്തെ പാരന്പര്യമുള്ള ഭാരതസഭ അതിന്‍റെ പാരന്പര്യത്തിലും അസ്തിത്വത്തിലും അധിഷ്ഠിതമായ സ്വയംഭരണത്തിലേക്കു കടന്നതിന്‍റെ ശതാബ്ദിയാഘോഷിച്ചു ദിവസങ്ങൾക്കകമാണ് പുതിയ സഭാധ്യക്ഷനെ ലഭിച്ചിരിക്കുന്നത്. 1992 ഡിസംബർ 16നാണ് എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനമായി ജോൺ പോൾ രണ്ടാമൻ മാർപാപ്പ പൗരസ്ത്യ കാനൻ നിയമപ്രകാരമുള്ള മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി സീറോമലബാർ സഭയെ പ്രഖ്യാപിച്ചത്.

വളർച്ചയുടെയും ക്ലേശങ്ങളുടെയും ഘട്ടങ്ങളിലൊക്കെ സഭയെ ധീരമായി നയിച്ചു കടന്നുപോയ സഭാ മേലധ്യക്ഷന്മാരെയും മേജർ ആർച്ച്ബിഷപ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെയും നന്ദിയോടെ സ്മരിക്കാനുള്ള അവസരംകൂടിയാണിത്. അവരുടെ പിൻഗാമിയായി മാർ റാഫേൽ തട്ടിൽ സ്ഥാനമേൽക്കുന്പോൾ സഭാ ചരിത്രത്തിൽ ദൈവാശ്രയത്തിന്‍റെയും പ്രതീക്ഷയുടെയും തുടർച്ചയുള്ള പുതിയൊരധ്യായം വിരചിതമാകുകയാണ്. മാർപാപ്പയോടും സീറോമലബാർ സഭാധ്യക്ഷനോടും ചേർന്നുനിന്ന് മിശിഹായ്ക്കു സാക്ഷ്യംവഹിക്കാനുള്ള ആഹ്വാനത്തെ വിശ്വാസികൾ ഏകമനസായി സ്വീകരിക്കുന്പോഴാണ് ഈ സ്ഥാനാരോഹണം മഹത്വപൂർണമാകുന്നത്.

ഏതു പ്രതിസന്ധികളെയും അതിജീവിക്കുമെന്ന വിശ്വാസത്തോടെയും പ്രതീക്ഷയോടെയും ഇന്നു മൗണ്ട് സെന്‍റ് തോമസിലേക്ക് സീറോമലബാർ സഭ ഉറ്റുനോക്കുന്പോൾ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ വാക്കുകൾ സ്വർഗീയ സംഗീതംപോലെ നമ്മുടെ ഹൃദയങ്ങളെ തപിപ്പിക്കേണ്ടതാണ് : “നിങ്ങൾ നിരാശയിൽ സ്വയം നഷ്ടപ്പെട്ടവരാകരുത്. പുനരുത്ഥാനത്തിന്‍റെ ജനതയാണ് നാം. ഹാലേലുയ്യയാണ് നമ്മുടെ ഗീതം’’

തോമാശ്ലീഹായുടെ വിശ്വാസ പാരന്പര്യം വഹിക്കുന്ന സീറോമലബാർ സഭയുടെ അധ്യക്ഷനായി മൗണ്ട് സെന്‍റ് തോമസിലേക്കു പദമൂന്നുന്ന മാർ റാഫേൽ തട്ടിലിന് ദീപികയും നേരുന്നു, പ്രാർഥനാശംസകൾ!