കലോത്സവത്തിന്‍റെ ജീവിതച്ചുവടുകൾ
കൊല്ലത്തിന്‍റെ ആനന്ദമുഹൂർത്തങ്ങളെ കരുത്താക്കി ഭാവിയെ കെട്ടിപ്പടുക്കുക. കലയുടെ സാധ്യതകൾ മെച്ചപ്പെട്ടൊരു ലോകസൃഷ്ടിക്കായി പങ്കുവയ്ക്കുക. വർഗീയതയുടെയും മയക്കുമരുന്നിന്‍റെയും ഇടുങ്ങിയ രാഷ്‌ട്രീയത്തിന്‍റെയും തുരുത്തുകളെ തൊട്ടുതീണ്ടാതെ ചിറകു വിരിക്കുക.

കണ്ണൂരിനു സുവർണകിരീടവും പങ്കെടുത്തവർക്കെല്ലാം ഭാവാത്മകമായൊരു മത്സരത്തിന്‍റെ ഊർജവും സമ്മാനിച്ച് സംസ്ഥാന സ്കൂൾ കലോത്സവത്തിനു കൊടിയിറങ്ങി. വിജയിച്ചവർക്കും മത്സരിച്ചവർക്കും വിജയശില്പികൾക്കും അഭിന്ദനങ്ങൾ! പക്ഷേ, പ്രതിഭകളേ, മത്സരാവസാനം ഉപഹാരങ്ങളേന്തി ഉപചാരം ചൊല്ലി പിരിയേണ്ടവരല്ല, ശോഭനമായൊരു ഭാവികേരളത്തിന്‍റെ ഊർജസ്രോതസാണു നിങ്ങൾ.

കൊല്ലത്തിന്‍റെ ആനന്ദമുഹൂർത്തങ്ങളെ കരുത്താക്കി ഭാവിയെ കെട്ടിപ്പടുക്കുക. കലയുടെ സാധ്യതകൾ മെച്ചപ്പെട്ടൊരു ലോകസൃഷ്ടിക്കായി പങ്കുവയ്ക്കുക. വർഗീയതയുടെയും മയക്കുമരുന്നിന്‍റെയും ഇടുങ്ങിയ രാഷ്‌ട്രീയത്തിന്‍റെയും തുരുത്തുകളെ തൊട്ടുതീണ്ടാതെ ചിറകു വിരിക്കുക.

14,000 പ്രതിഭകൾ മാറ്റുരച്ച കലോത്സവത്തിൽ 952 പോയിന്‍റുമായി സുവർണകിരീടം സ്വന്തമാക്കിയത് കണ്ണൂരാണ്. അവസാനം വരെ മികവും ആകാംക്ഷയും നിലനിർത്തിയ കോഴിക്കോട് 949 പോയിന്‍റുമായി രണ്ടാമതെത്തി. പാലക്കാട് മൂന്നാമതും തൃശൂർ നാലാമതുമായി മികവ് തെളിയിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ കൊച്ചുകലാകാരന്മാരും കലാകാരികളും മാറ്റുരച്ചു.

പരീക്ഷകളിൽ കൂടുതൽ മാർക്ക് വാങ്ങുന്നവർ മാത്രമല്ല ഭാവിയിൽ വലിയ കുതിപ്പുകൾ നടത്തുന്നത് എന്നതുപോലെ, കലോത്സവത്തിലെ വിജയികൾക്കുവേണ്ടി മാത്രം തുറക്കുന്നതല്ല കലയുടെ അനന്തവിഹായസ്. മത്സരത്തിൽ പരാജയപ്പെട്ടാലും വിജയിച്ചാലും കലാരംഗത്ത് ശോഭിക്കാൻ എല്ലാവർക്കും അവസരമുണ്ടെന്നും അതിനായി പരിശ്രമിക്കണമെന്നും സമാപനസമ്മേളനത്തിലെ മുഖ്യപ്രഭാഷണത്തിൽ മമ്മൂട്ടി പറഞ്ഞത് ഇതോടു ചേർത്തു വായിക്കേണ്ടതാണ്.

അദ്ദേഹം പറഞ്ഞ പരിശ്രമമാണ് കൊല്ലത്തെ ആശ്രാമം മൈതാനത്തുനിന്നു മടങ്ങുന്നവർക്ക് ഇനി കൈമുതലായി വേണ്ടത്. പരാതികൾ കുറഞ്ഞ ഒരു കലോത്സവം നടത്താനായതിൽ വിദ്യാഭ്യാസമന്ത്രിക്കും ഇതിനായി അഹോരാത്രം പണിയെടുത്ത ആയിരക്കണക്കിനു സംഘാടകർക്കും അഭിമാനിക്കാം. പക്ഷേ, ഇത്തരമൊരു ഉത്സവത്തിൽ തീരുന്നതല്ല കലാരംഗത്തിനുള്ള പ്രോത്സാഹനങ്ങളെന്നു സർക്കാരും തിരിച്ചറിയണം. കായികരംഗത്തെന്നപോലെ സാന്പത്തിക പരാധീനതകളും പരിശീലന സാധ്യതകളില്ലാത്തതുമൊക്കെ ഈ പ്രതിഭകളെ കലാരംഗത്തുനിന്ന് ആട്ടിപ്പായിക്കാൻ ഇടയാക്കരുത്.

ഈ കലോത്സവം മത്സരിച്ചവരിൽ ഒതുങ്ങുന്നതല്ല. പങ്കെടുത്തവരെയും അവരുടെ കുടുംബാംഗങ്ങളെയും അധ്യാപകരെയും മാധ്യമങ്ങളിലൂടെ അതിന്‍റെ ആവേശം ഉൾക്കൊണ്ടവരെയുമൊക്കെ ത്രസിപ്പിക്കുന്ന മഹോത്സവമാണിത്. എത്രയോ മനുഷ്യർക്ക് തങ്ങളുടെ കഴിവുകൾ പൊടിതട്ടിയെടുക്കാൻ ഈ കലാമാമാങ്കം പ്രേരണയായിട്ടുണ്ടാകും.

കലോത്സവത്തിലെ ഇനങ്ങളെല്ലാം നന്മയെ പ്രോത്സാഹിപ്പിക്കുന്ന പ്രമേയങ്ങളിൽ അധിഷ്ഠിതമാണ്. മനുഷ്യന്‍റെ ഉള്ളിലെ നന്മയുടെ മങ്ങിക്കത്തുന്ന തിരികളിൽ അത് എണ്ണയിട്ടുകൊടുക്കുന്നു. കലാ-കായിക മത്സരങ്ങൾ ഉൾപ്പെടെ ക്രിയാത്മകമായ പ്രവൃത്തികളെല്ലാം ഇരുട്ടിന്‍റെ വഴികളിൽനിന്നു മാറിനടക്കാൻ യുവാക്കളെ സഹായിക്കുന്നതാണ്. വിശ്വചിത്രകാരൻ പാബ്ലോ പിക്കാസോ പറയുന്നത്, അനുദിന ജീവിതത്തിന്‍റെ അഴുക്കുകളെ ആത്മാവിൽനിന്നു കഴുകിക്കളയുകയാണ് കലയുടെ ലക്ഷ്യം എന്നാണ്.

നാടാകെ പടരുന്ന മയക്കുമരുന്നിന്‍റെ ആസക്തിയും അക്രമരാഷ്‌ട്രീയവും വർഗീയചിന്തകളും യുവാക്കൾക്കു പ്രലോഭനമാകുന്നത് അപകടമായൊരു ഭാവിയുടെ സൂചനയാണ്. അതിൽനിന്നൊക്കെ അകന്നിരിക്കാനും ആത്മാവിലെ അഴുക്കുകൾ കഴുകിക്കളയാനും പ്രേരിപ്പിക്കുന്നില്ലെങ്കിൽ വേദി വിട്ടിറങ്ങാത്ത, ജീവിതഗന്ധിയല്ലാത്തൊരു അഭ്യാസമായി ഇതിങ്ങനെ തുടർന്നുകൊണ്ടിരിക്കും; നമുക്കതു പോരാ.

1958ൽ രണ്ടാമത്തെ സ്കൂൾ കലോത്സവത്തിൽ വായ്പാട്ടിന് ഒന്നാം സ്ഥാനം നേടിയ യേശുദാസിന്‍റെ ശതാഭിഷേക ദിവസംകൂടിയാണ് ഇന്ന്. കേരളത്തിന്‍റെ അഭിമാനമായ ഗായകൻ പി. ജയചന്ദ്രനാണ് യേശുദാസിനുവേണ്ടി അന്നു മൃദംഗം വായിച്ചത്. സമ്മാനം നേടി മൂന്നു വർഷത്തിനകം ‘കാൽപ്പാടുകൾ’ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാ പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. തന്‍റെ കഴിവുകൾ അപാരമായ സിദ്ധിയിലേക്കു പരിവർത്തിപ്പിക്കാൻ യേശുദാസ് നടത്തിയ നിരന്തര പരിശ്രമങ്ങളാണ് അദ്ദേഹത്തെ പിന്നണിഗാന രംഗത്തുൾപ്പെടെ വിശ്വപ്രസിദ്ധനാക്കിയത്.

62-ാമത് കലോത്സവത്തിൽ പങ്കെടുത്ത ഓരോരുത്തർക്കും പ്രചോദനമാക്കാവുന്നൊരു ജീവിതമാണ് അദ്ദേഹത്തിന്‍റേത്. അത്തരമൊരു പരിശ്രമത്തെക്കുറിച്ചാണ് മമ്മൂട്ടിയും സൂചിപ്പിച്ചത്. ബോക്സ് ഓഫീസിലും പ്രതിഭയിലുമുള്ള അദ്ദേഹത്തിന്‍റെ വിജയത്തിനു പിന്നിലും അടക്കാനാവാത്ത തൃഷ്ണയും പരിശ്രമവുമാണുള്ളത്. മറ്റുള്ളവരെ തോൽപ്പിക്കാനല്ലാതെ, സമസ്തലോകത്തെയും വിജയിപ്പിക്കാനുള്ളൊരു മുന്നേറ്റമായി സംസ്ഥാന സ്കൂൾ കലോത്സവവും തുടർ പരിശ്രമങ്ങളും നിലനിൽക്കട്ടെ, മലയാളിയുള്ള കാലത്തോളം.