Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Play Audio
രാജധർമം മറന്നവർക്ക് പാഠമാകേണ്ട വിധി
ഗുജറാത്തിനു മാത്രമല്ല, അധികാരമുപയോഗിച്ച് വർഗീയവാദികളുടെയും കുറ്റവാളികളുടെയും പക്ഷം ചേരുന്ന സർക്കാരുകൾക്കെല്ലാം ബിൽക്കിസ് ബാനു കേസിലെ സുപ്രീംകോടതി വിധി മുന്നറിയിപ്പാണ്.
ഭയാനകമായ കൂട്ടമാനഭംഗത്തിലും പൈശാചിക കൊലപാതകങ്ങളിലും പങ്കെടുത്ത 11 കൊടുംകുറ്റവാളികളെ ശിക്ഷാ ഇളവു നൽകി വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നു. കുറ്റവാളികളുടെ പക്ഷം ചേരാൻ ഗുജറാത്ത് ഭരിക്കുന്നവരെ പ്രേരിപ്പിച്ചതു മതപരിഗണനകളാവാം. എന്നാൽ, മനുഷ്യത്വരഹിതമാംവിധം രാജധർമം മറന്ന ഗുജറാത്ത് സർക്കാരിനൊപ്പമല്ല സുപ്രീംകോടതിയെന്ന് ഈ വിധി ഓർമിപ്പിച്ചിരിക്കുന്നു.
ഗർഭിണിയായിരിക്കെ കൂട്ടമാനഭംഗത്തിനിരയാകുകയും സ്വന്തം കുഞ്ഞിനെ കൊല്ലുന്നത് ഉൾപ്പെടെ കണ്ടുനിൽക്കേണ്ടിവരികയും ചെയ്ത സ്ത്രീയാണ് ബിൽക്കിസ് ബാനു. ചരിത്രത്തിലെ ഏറ്റവും നിർഭാഗ്യവതികളായ സ്ത്രീകളിൽ ഒരാൾ. പക്ഷേ, ഹൃദയം തകരുന്ന വേദനയ്ക്കിടയിലും നീതിക്കുവേണ്ടി അവർ നടത്തിയ പോരാട്ടം ഇരകളാക്കപ്പെടുന്ന സ്ത്രീകൾക്ക് ആത്മവിശ്വാസം പകരുമെന്നതിൽ സംശയമില്ല.
ഗുജറാത്തിനു മാത്രമല്ല, അധികാരമുപയോഗിച്ച് വർഗീയവാദികളുടെയും കുറ്റവാളികളുടെയും പക്ഷം ചേരുന്ന സർക്കാരുകൾക്കെല്ലാം ബിൽക്കിസ് ബാനു കേസിലെ സുപ്രീംകോടതി വിധി മുന്നറിയിപ്പാണ്. ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഗുജറാത്ത് സർക്കാർ വിട്ടയച്ച 11 പ്രതികളും രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്നാണ് കോടതി ഉത്തരവ്. 15 വർഷം തടവിൽ കഴിഞ്ഞെന്നു കാട്ടി സുപ്രീംകോടതിയെ സമീപിച്ച കേസിലെ പ്രതികളിൽ ഒരാളുടെ ഹർജി പരിഗണിക്കാനാണ് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടത്. എന്നാൽ, ഗുജറാത്ത് സർക്കാർ നിയോഗിച്ച പഞ്ച്മഹൽ കളക്ടർ സുജൽ മയാത്ര അധ്യക്ഷനായ സമിതി കേസിൽ 15 വർഷം ശിക്ഷ പൂർത്തിയാക്കിയതിനാൽ എല്ലാവരെയും വിട്ടയയ്ക്കാമെന്ന് നിർദേശം നൽകി.
ഇതോടെയാണ് ഗോധ്ര സബ് ജയിലിൽനിന്ന് പ്രതികൾ കൂട്ടത്തോടെ പുറത്തിറങ്ങിയത്. ഈ കൊടുംകുറ്റവാളികളെ മധുരം നൽകിയും മാലയിട്ടും സംഘപരിവാർ സംഘടനകൾ സ്വീകരിച്ചത് ഇരകളോടും സ്ത്രീത്വത്തോടുമുള്ള അങ്ങേയറ്റത്തെ നിന്ദയായി. തുടർന്ന് ബില്‍ക്കിസ് ബാനുവും സിപിഎം നേതാവ് സുഭാഷിണി അലി, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് ബി.വി. നാഗരത്ന അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ചിന്റെ വിധി. പ്രതികളിൽ ഒരാളുടെ മോചനം പരിഗണിക്കാനുള്ള സുപ്രീംകോടതിയുടെതന്നെ മുൻ ഉത്തരവും കോടതി തിരുത്തി. തെറ്റായ വിവരങ്ങളാണ് തടവുകാരൻ കോടതിക്കു നൽകിയിരുന്നതെന്നു കോടതി കണ്ടെത്തി. മാത്രമല്ല, കേസിന്റെ വിചാരണ നടന്ന മഹാരാഷ്ട്രയ്ക്കാണ്, ഗുജറാത്തിനല്ല പ്രതികളെ മോചിപ്പിക്കാൻ അധികാരമുള്ളതെന്നും കോടതി നിരീക്ഷിച്ചു.
2002 മാർച്ചിൽ ഗുജറാത്ത് കലാപത്തിനിടെയാണ് അക്രമികളിൽനിന്നു രക്ഷപ്പെടാൻ അഞ്ച് മാസം ഗർഭിണിയായിരിക്കെ ഇരുപത്തിയൊന്നുകാരിയായ ബിൽക്കിസ് ബാനു ബന്ധുക്കൾക്കൊപ്പം ഒളിച്ചോടിയത്. എന്നാൽ, കലാപകാരികൾ അവരെ കണ്ടെത്തുകയും ബിൽക്കിസിനെ കൂട്ടമാനഭംഗം ചെയ്യുകയും കുടുംബത്തിലെ ഏഴു പേരെ കൊല്ലുകയും ചെയ്തു.
മൂന്നുവയസുണ്ടായിരുന്ന മകളെ കലാപകാരികൾ അവളുടെ കൺമുന്നിൽ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊന്നു. കൂട്ടമാനഭംഗത്തിനു ശേഷം മരിച്ചെന്നു കരുതി ഉപേക്ഷിക്കപ്പെട്ട ബിൽക്കിസിനെ മൂന്നുദിവസങ്ങൾക്കുശേഷമാണു കണ്ടെത്തിയത്. 2004ൽ പ്രതികളെ അറസ്റ്റ് ചെയ്തു. അഹമ്മദാബാദിലാണ് വിചാരണ ആരംഭിച്ചതെങ്കിലും സാക്ഷികളെ ഉപദ്രവിക്കാനും തെളിവുകൾ അട്ടിമറിക്കപ്പെടാനും ഇടയുണ്ടെന്നു ബിൽക്കിസ് ബാനു ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് സുപ്രീം കോടതി കേസ് മുംബൈയിലേക്കു മാറ്റി. 2008 ജനുവരി 21ന് പ്രത്യേക സിബിഐ കോടതി പതിനൊന്ന് പ്രതികൾക്കു ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയായിരുന്നു.
മുസ്ലിംകളെ വേട്ടയാടി കൊലപ്പെടുത്തണമെന്ന ചിന്തയോടെയാണ് ബിൽക്കിസ് ബാനുവിനെ പ്രതികൾ പിന്തുടർന്നതെന്നും അവർ രക്തദാഹികളെപ്പോലെയാണ് പെരുമാറിയതെന്നും കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീംകോടതി ഹർജി പരിഗണിക്കവേ ബിൽക്കിസ് ബാനുവിന്റെ അഭിഭാഷക അഡ്വ. ശോഭ ഗുപ്ത പറഞ്ഞിരുന്നു. “നിങ്ങൾക്ക് എന്നേ മുന്‍പേ അറിയാവുന്നതല്ലേ... ഞാൻ സഹോദരിയെപ്പോലെയല്ലേ” എന്നു കലാപകാരികളോട് ബിൽക്കിസ് ബാനു ചോദിച്ചെങ്കിലും വർഗീയവാദികൾ മാനഭംഗത്തിൽനിന്നു പിന്മാറിയില്ലെന്നു ശോഭ കോടതിയെ ധരിപ്പിച്ചു.
തലേന്നുവരെ തങ്ങളെ സഹോദരന്മാരായി കണ്ട പെൺകുട്ടികളെപ്പോലും മാനഭംഗപ്പെടുത്താനും നഗ്നരാക്കി നടത്താനും മടിയില്ലാത്ത മതഭ്രാന്തന്മാരുടെ ഈ ഭാവപ്പകർച്ച വർഗീയകലാപങ്ങളുടെ നേർക്കാഴ്ചയാണ്. ന്യൂനപക്ഷത്തിൽ ഉൾപ്പെട്ടതുകൊണ്ടുമാത്രം നിസഹായരായ മനുഷ്യരെ മാനഭംഗത്തിനും മരണത്തിനും ഇരയാക്കുന്ന വർഗീയവാദികളുടെ എണ്ണം വർധിക്കുന്നത് രാജ്യത്തെ സകല വികസനത്തെയും അപ്രസക്തമാക്കുന്നതാണ്.
കുറ്റവാളികളെ പിന്തുണയ്ക്കാൻ സർക്കാരുമുണ്ടെന്നു വരുന്നതാണ് കൂടുതൽ ഭയാനകം. രാജധർമം മറന്ന അത്തരം സംസ്ഥാനങ്ങളെ തടയാൻ സുപ്രീംകോടതിയുടെ ഈ വിധിക്കു കഴിയുമോയെന്നറിയില്ല. പക്ഷേ, നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ അവസാനിപ്പിക്കേണ്ടതില്ലെന്ന് ഇരകളെയും ഒപ്പമുള്ളവരെയും ഈ വിധി ഓർമിപ്പിക്കുന്നുണ്ട്.
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
Latest News
സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇല്ല; സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും
കൊടും ചൂട്; സംസ്ഥാനത്ത് മേയ് ആറ് വരെ വിദ്യാഭാസ സ്ഥാപനങ്ങള്‍ അടച്ചിടും; സമ്മര്‍ ക്യാമ്പുകളും നിര്‍ത്തിവയ്ക്കും
റബര്‍ വിലയിൽ ഇടിവ്; കർഷകർ ആശങ്കയിൽ
യുഎഇയിൽ വീണ്ടും മഴസാധ്യത; മുന്നറിയിപ്പുമായി അധികൃതർ
ബസിലെ മെമ്മറി കാര്‍ഡ് കാണായ സംഭവം; രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്ന് സതീശന്
Latest News
സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇല്ല; സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും
കൊടും ചൂട്; സംസ്ഥാനത്ത് മേയ് ആറ് വരെ വിദ്യാഭാസ സ്ഥാപനങ്ങള്‍ അടച്ചിടും; സമ്മര്‍ ക്യാമ്പുകളും നിര്‍ത്തിവയ്ക്കും
റബര്‍ വിലയിൽ ഇടിവ്; കർഷകർ ആശങ്കയിൽ
യുഎഇയിൽ വീണ്ടും മഴസാധ്യത; മുന്നറിയിപ്പുമായി അധികൃതർ
ബസിലെ മെമ്മറി കാര്‍ഡ് കാണായ സംഭവം; രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്ന് സതീശന്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top