Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Play Audio
ഇന്ത്യയുടെ ‘വിധി’
തമ്മിലടിയും വിഴുപ്പലക്കും കഴിഞ്ഞ് ഒന്നിനും നേരമില്ലാത്ത പ്രതിപക്ഷമുന്നണികൾ വർഷങ്ങളായി ഒരു സഖ്യത്തെക്കുറിച്ച് എന്തൊക്കെയോ പറയുകയാണ്. ഇന്നുവരെ തീരുമാനമായിട്ടില്ല. നല്ലൊരു നേതാവോ, നല്ലൊരു മുദ്രാവാക്യമോ, നല്ലൊരു ഭാവി പരിപാടിയോ ഇല്ല. സ്വയം രക്ഷിക്കാൻ കഴിയാത്ത ഇവരെങ്ങനെയാണ് രാജ്യത്തെ രക്ഷിക്കുന്നത്?
പൊതുതെരഞ്ഞെടുപ്പിനു വെറും മൂന്നു മാസമേയുള്ളൂ. രാജ്യത്തെ ചർച്ചാവിഷയങ്ങൾ ശ്രദ്ധിക്കൂ. എന്തൊരു പ്രഹസനങ്ങളാണ് അരങ്ങേറുന്നത്. പട്ടിണിയും അഴിമതിയും അഭിപ്രായസ്വാതന്ത്ര്യ ധ്വംസനവും ആൾക്കൂട്ട ആക്രമണങ്ങളും ന്യൂനപക്ഷ വിരുദ്ധതയും കലാപങ്ങളും ഉൾപ്പെടെ നാം ചർച്ച ചെയ്തുകൊണ്ടിരുന്ന വിഷയങ്ങളൊക്കെ എവിടെപ്പോയി? പകരം കൊണ്ടുവന്ന വിഷയങ്ങൾ ഉത്സവപ്രതീതിയിൽ ആഘോഷിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു.
സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വികസനത്തിനും മുകളിലാണോ സ്വകാര്യവിഷയമായിരിക്കേണ്ട മതവും ആരാധനാലയങ്ങളും? തമ്മിലടിയും വിഴുപ്പലക്കും കഴിഞ്ഞ് ഒന്നിനും നേരമില്ലാത്ത പ്രതിപക്ഷമുന്നണികൾ വർഷങ്ങളായി ഒരു സഖ്യത്തെക്കുറിച്ച് എന്തൊക്കെയോ പറയുകയാണ്. ഇന്നുവരെ തീരുമാനമായിട്ടില്ല. നല്ലൊരു നേതാവോ, നല്ലൊരു മുദ്രാവാക്യമോ, നല്ലൊരു ഭാവി പരിപാടിയോ ഇല്ല. സ്വയം രക്ഷിക്കാൻ കഴിയാത്ത ഇവരെങ്ങനെയാണ് രാജ്യത്തെ രക്ഷിക്കുന്നത്? അവകാശവും ആയുധവുമായ വോട്ട് വിവേകത്തോടെ ഉപയോഗിച്ചില്ലെങ്കിൽ ഭാവി ഇരുട്ടിലാകുമെന്നു തിരിച്ചറിയാതെ ജനം ഉത്സവപ്പറന്പിലെ അലസഗമനത്തിലുമാണ്... ഇന്ത്യയുടെ വിധി!
ബ്രിട്ടനെ മറികടന്ന് ഇന്ത്യൻ സന്പദ്വ്യവസ്ഥ അഞ്ചാം സ്ഥാനത്തെത്തിയെന്ന് അവകാശപ്പെടുന്പോൾതന്നെ ബ്രിട്ടീഷുകാരൻ അനുഭവിക്കാത്തത്ര പട്ടിണി നമ്മുടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾ അനുഭവിക്കുന്നതിലെ വൈരുധ്യം ഈ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതല്ലേ? ജപ്പാനെയും ജർമനിയെയും മറികടന്ന് ഈ സന്പദ്വ്യവസ്ഥ മൂന്നാം സ്ഥാനത്തെത്തുമെന്ന് അവകാശപ്പെടുന്പോഴും ചേരികളിലും റെയിൽവേ പുറന്പോക്കുകളിലും ഫ്ലൈഓവറുകൾക്കും പാലങ്ങൾക്കുമടിയിലും പുഴുക്കളെപ്പോലെ ജീവിച്ചു മരിക്കുന്ന മനുഷ്യർക്ക് മോചനമുണ്ടാകുന്നില്ലെങ്കിൽ നമ്മുടെ സർവേകളും റിപ്പോർട്ടുകളും ചോദ്യംചെയ്യപ്പെടുകതന്നെ വേണം.
ആകെ 125 രാജ്യങ്ങളുള്ള പട്ടിണിസൂചികയിൽ നാം 111-ാമതെത്തി വിശന്നു തളർന്നിരിക്കുകയാണ്. നിർമിക്കപ്പെടുന്ന ആരാധനാലയങ്ങൾ മാത്രമല്ല, തകർക്കപ്പെടുന്നവയും തെരഞ്ഞെടുപ്പുവിഷയമാകണം. ഭൂരിപക്ഷ-ന്യൂനപക്ഷ-രാഷ്ട്രീയ ഭേദമെന്യേ യാചിച്ചിട്ടും ചോരപ്പുഴയിൽ മുങ്ങിയ മണിപ്പുരിനെക്കുറിച്ചു പ്രതികരിക്കാത്തവർ ജനങ്ങൾക്കു നൽകുന്ന സന്ദേശം തിരിച്ചറിയേണ്ടതുണ്ട്.
എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാക്കളുടെയും ഭരണകൂട വിമർശകരുടെയും വീടുകളിലെത്തുന്ന സാന്പത്തിക അന്വേഷണ ഏജൻസികൾ ഭരിക്കുന്നവരുടെയോ വിധേയപ്പെട്ടവരുടെയോ പരിസരത്തുപോലും എത്തുന്നില്ല എന്ന ചോദ്യം ആവർത്തിക്കേണ്ടതാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ മുന്പെങ്ങുമില്ലാത്തവിധം ഭരണത്തിൽ ഇടപെടാൻ ശ്രമിക്കുന്നതും എതിർക്കപ്പെടണം. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനു പോറലേൽക്കരുത്.
കാരണം, വൈവിധ്യങ്ങളുടെ സ്വത്വങ്ങളെ ബഹുമാനിച്ചുകൊണ്ട് സംസ്ഥാനങ്ങളുടെ അസ്തിത്വം അംഗീകരിച്ചില്ലെങ്കിൽ ഇന്ത്യയില്ല. സ്വാതന്ത്ര്യമില്ലെങ്കിൽ ജനാധിപത്യമുണ്ടോ? 180 രാജ്യങ്ങളുള്ള വേൾഡ് പ്രസ് ഫ്രീഡം ഇൻഡെക്സിൽ 161-ാം സ്ഥാനത്തേക്ക് ഇന്ത്യ കൂപ്പുകുത്തിയെന്നു മാത്രമല്ല, സർക്കാരിനെ വിമർശിക്കുന്ന നിരവധി മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരേ കേസെടുത്തിട്ടുമുണ്ട്.
തങ്ങളെ കൂട്ടത്തോടെ പുറത്താക്കി തട്ടുകടയിൽ അപ്പം ചുട്ടെടുക്കുന്നതുപോലെ ബില്ലുകളും നിയമങ്ങളും പാസാക്കിയതിനെക്കുറിച്ച് പ്രതിപക്ഷത്തിനു പറയാൻ ഒന്നുമില്ലേ? നിശബ്ദത പാലിക്കേണ്ട സമയമാണോ ഇത്? തെരഞ്ഞെടുപ്പുകാലത്തെ ചർച്ചകളും വാദപ്രതിവാദങ്ങളും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ വിദ്യാഭ്യാസമാണ്. അതിലൂടെ സംജാതമാകുന്ന തിരിച്ചറിവുകളാണ് തെരഞ്ഞെടുക്കപ്പെടേണ്ട സർക്കാരുകളെക്കുറിച്ചുള്ള ബോധ്യങ്ങളാകേണ്ടത്.
പക്ഷേ, നാം ചർച്ച ചെയ്യുന്നത് നമ്മുടെയോ ഭാവി തലമുറകളുടെയോ സാന്പത്തികവും സാമൂഹികവും ബൗദ്ധികവുമായ പുരോഗതിക്ക് ആവശ്യമില്ലാത്ത കാര്യങ്ങളാണ്. ആരാധനാലയത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്ന ചർച്ച ഒരു മാസമായി തുടരുകയാണ്. ബാക്കിയെല്ലാം ആവിയായി. അത്, ഭരണമുന്നണി ഇട്ടുകൊടുത്ത ചൂണ്ടയാണെങ്കിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷങ്ങൾ അതിൽ കൊത്തിക്കഴിഞ്ഞു. പ്രതിപക്ഷത്തെ ഓരോ നേതാവും സ്വന്തം അഭിപ്രായങ്ങളും മേന്മകളും എഴുന്നള്ളിച്ചു സ്വയം പ്രസ്ഥാനമായി മാറുകയാണ്.
ജനങ്ങളുടെ ആവലാതികളും എതിർപ്പുകളും പ്രകടിപ്പിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യേണ്ട സമയമാണ് തെരഞ്ഞെടുപ്പ്. എല്ലാവർക്കും പാർലമെന്റിനു മുന്നിൽ വരിവരിയായെത്തി ഒന്നും ചോദിക്കാനാവില്ല. ആ ചുമതല പ്രതിപക്ഷത്തിനുണ്ട്. പക്ഷേ, ഉറക്കമെണീക്കുന്പോൾ സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ട് പ്രതികരണത്തിനു കാത്തിരിക്കുന്നതും സഖ്യസമ്മേളനങ്ങളിലെ ഫോട്ടോ ഷൂട്ടിനുവേണ്ടി മാത്രം കൈകോർക്കുന്നതുമല്ല രാഷ്ട്രീയമെന്ന് അവരെ ഓർമപ്പെടുത്തേണ്ടിയിരിക്കുന്നു.
ഈ നിമിഷം വരെ ലക്ഷ്യബോധമില്ലാത്ത ഒരാൾക്കൂട്ടമല്ലെന്നു തെളിയിക്കാൻ തട്ടിക്കൂട്ടു സഖ്യത്തിനു കഴിഞ്ഞിട്ടില്ല. ഒന്നും ചെയ്തില്ലെങ്കിലും ജയിക്കാമെന്ന ആത്മവിശ്വാസം നൽകുംവിധം ഭരണപക്ഷത്തിന്റെ പ്രതീക്ഷയായിട്ടുണ്ട് പ്രതിപക്ഷം. പ്രതിപക്ഷത്തിനു പകരമാകാൻ മാധ്യമങ്ങൾക്കോ ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും മറിയക്കുട്ടിമാർക്കോ കഴിയില്ല. അവയൊക്കെ ചാലകശക്തികൾ മാത്രമാണ്. ജനാധിപത്യത്തിന്റെ മാതാവെന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. പക്ഷേ, ഈ തെരഞ്ഞെടുപ്പുകാലത്തെ ഭരണ, പ്രതിപക്ഷങ്ങളുടെ പ്രവൃത്തികൾ കണ്ട് രോഗപീഡകളാൽ വലഞ്ഞ് മരണാസന്നയായ മാതാവെന്നു ലോകം ഇന്ത്യൻ ജനാധിപത്യത്തെ പരിഹസിക്കാതിരുന്നെങ്കിൽ!
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
Latest News
മലപ്പുറത്തെ പ്രതിഷേധത്തിന് പിന്നില്‍ ഡ്രൈവിംഗ് സ്കൂള്‍ മാഫിയ സംഘം: മന്ത്രി ഗണേഷ്
വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് കെട്ടിയടച്ച് പ്രതിഷേധം
കാഷ്മീരില്‍ മലയാളി വിനോദസഞ്ചാരികളുടെ വാന്‍ ട്രക്കിലിടിച്ചു; ഒരാൾ മരിച്ചു; ആറ് പേരുടെ നില ഗുരുതരം
കടുത്ത ചൂട്; കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
Latest News
മലപ്പുറത്തെ പ്രതിഷേധത്തിന് പിന്നില്‍ ഡ്രൈവിംഗ് സ്കൂള്‍ മാഫിയ സംഘം: മന്ത്രി ഗണേഷ്
വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് കെട്ടിയടച്ച് പ്രതിഷേധം
കാഷ്മീരില്‍ മലയാളി വിനോദസഞ്ചാരികളുടെ വാന്‍ ട്രക്കിലിടിച്ചു; ഒരാൾ മരിച്ചു; ആറ് പേരുടെ നില ഗുരുതരം
കടുത്ത ചൂട്; കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top