വിലകെട്ടതല്ല വീട്ടുജോലി
ബഹിരാകാശ യാത്രകളും തമോഗർത്ത നിരീക്ഷണങ്ങളുമൊക്കെ നടത്തുന്നത്ര ബുദ്ധിവികാസം പ്രാപിച്ച ഒരു സമൂഹത്തിന്, സ്ത്രീകളുടെ അധ്വാനത്തെ അംഗീകരിക്കാനുള്ള മാനസികവികാസം പ്രാപ്യമായില്ലെന്നു തിരിച്ചറിയാൻ ഈ കോടതിവിധി ഇടയാക്കിയിരുന്നെങ്കിൽ!

സ്ത്രീവിരുദ്ധതയാലും അനീതിയാലും രൂപപ്പെട്ട ഒരു പൊതുബോധത്തെ കോടതി ന്യായത്തിന്‍റെ ചുറ്റികയാൽ പ്രഹരിച്ചിരിക്കുന്നു. സ്ത്രീകൾ കുടുംബത്തിൽ ചെയ്യുന്ന ജോലിക്ക് സാന്പത്തികമൂല്യമുണ്ടെന്നും അതിനാൽ അവർ തൊഴിൽരഹിതരല്ലെന്നുമുള്ള കോൽക്കത്ത ഹൈക്കോടതിയുടെ നിരീക്ഷണം വിപ്ലവകരമാണ്. വാഹനാപകടത്തിൽ മരിച്ച വീട്ടമ്മയ്ക്ക് മറ്റു ജോലികൾ ഇല്ലാത്തതിനാൽ നഷ്ടപരിഹാരത്തുക കാര്യമായി നൽകേണ്ടതില്ലെന്നു തീരുമാനിച്ച ഇൻഷ്വറൻസ് കന്പനിയെ തിരുത്തിയ കോടതി തുക ഉയർത്തുകയും ചെയ്തു.

ഈ വിധി സ്ത്രീയുടെ അധ്വാനത്തിന്‍റെ അവഗണിക്കപ്പെട്ട മൂല്യം ഉയർത്തിപ്പിടിക്കുകയും ആധുനികകാലത്തും അത് അംഗീകരിക്കാൻ മടിക്കുന്ന സമൂഹത്തെ തെറ്റു തിരുത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ബഹിരാകാശ യാത്രകളും തമോഗർത്ത നിരീക്ഷണങ്ങളുമൊക്കെ നടത്തുന്നത്ര ബുദ്ധിവികാസം പ്രാപിച്ച ഒരു സമൂഹത്തിന്, സ്ത്രീകളുടെ അധ്വാനത്തെ അംഗീകരിക്കാനുള്ള മാനസികവികാസം പ്രാപ്യമായില്ലെന്നു തിരിച്ചറിയാൻ ഈ കോടതിവിധി ഇടയാക്കിയിരുന്നെങ്കിൽ!

വീട്ടമ്മമാരെ തൊഴിൽരഹിതരായി കാണരുതെന്നും അവർ വീട്ടിൽ അനുദിനം ചെയ്യുന്ന ജോലിക്ക് തക്കതായ പ്രതിഫലം അർഹിക്കുന്നുണ്ടെന്നുമാണ് കോടതി ഡിസംബർ 28നു പറഞ്ഞത്. അവധിയെടുക്കാതെ വർഷം മുഴുവൻ അവർ ജോലി ചെയ്യുകയാണ്. പകരം ആരെയെങ്കിലും വച്ചാൽ അവർക്കു ശന്പളം കൊടുക്കില്ലേ? 2008ൽ വാഹനാപകടത്തിൽ മരിച്ച വീട്ടമ്മയുടെ കുടുംബാംഗങ്ങൾ പ്രത്യേക വരുമാനം കാണിച്ച് ഇൻഷ്വറൻസ് കന്പനിയിൽനിന്ന് നിശ്ചിത തുക ക്ലെയിം ചെയ്ത കേസിലാണ് ജസ്റ്റീസ് അജയ് കുമാർ ഗുപ്തയുടെ നിരീക്ഷണം. ഇതനുസരിച്ചുള്ള നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ച ഇൻഷ്വറൻസ് കന്പനിയോട്, ഉയർന്ന നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തു.

എന്നാൽ, വീട്ടമ്മമാരുടെ ജോലിക്ക് സാന്പത്തികമൂല്യം ഉണ്ടെന്നുള്ള നിരീക്ഷണം കോടതിയിലും ഇൻഷ്വറൻസ് കന്പനിയുടെ നഷ്ടപരിഹാരത്തിലും ഒതുങ്ങുകയാണ്. കാരണം, ഈ വിഷയത്തിൽ കോടതി പരാമർശമുണ്ടാകുന്നത് ആദ്യമായല്ലെങ്കിലും പുരുഷകേന്ദ്രീകൃത പൊതുബോധത്തിൽ അതു കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല. സ്ത്രീ വീട്ടിൽ ചെയ്യുന്ന ജോലിക്ക് പുരുഷൻ ഓഫീസിൽ ചെയ്യുന്ന ജോലിയുടെ അതേ മൂല്യമുണ്ടെന്ന് 2021 ജനുവരിയിൽ സുപ്രീംകോടതി വ്യക്തമാക്കിയതാണ്. അതും ഇന്‍ഷ്വറൻസ് കന്പനിയോടായിരുന്നു.

സ്കൂട്ടർ യാത്രക്കാരായ ദന്പതികൾ 2014ൽ ഡൽഹിയിൽ അപകടത്തിൽ മരിച്ച കേസിൽ ജസ്റ്റീസ് രമണ, ജസ്റ്റീസ് സൂര്യകാന്ത് എന്നിവരായിരുന്നു വിധി പറഞ്ഞത്. ട്രൈബ്യൂണൽ അംഗീകരിച്ച തുക ഡൽഹി ഹൈക്കോടതി വെട്ടിക്കുറച്ചത് സുപ്രീംകോടതി വർധിപ്പിക്കുകയായിരുന്നു. വീട്ടമ്മമാർക്ക് ദേശീയതലത്തിൽതന്നെ വരുമാനം നിശ്ചയിക്കുന്നത് സ്ത്രീകളോടുള്ള അംഗീകാരവും, തൊഴിലിന്‍റെ മൂല്യത്തിൽ നിയമവും കോടതിയും വിശ്വസിക്കുന്നു എന്നതിന്‍റെ സന്ദേശവുമാണ് എന്നും കോടതി നിരീക്ഷിച്ചു. 2023 ജൂണിലെ മദ്രാസ് ഹൈക്കോടതി വിധിയും ശ്രദ്ധേയമാണ്.

സ്വത്ത് സമ്പാദിക്കുന്നതില്‍ വീട്ടമ്മ സാമ്പത്തികമായി സംഭാവനയൊന്നും നല്‍കിയിട്ടില്ലെങ്കിലും വീടും കുടുംബവും നോക്കാന്‍ അവർ നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിലമതിക്കണമെന്നും അതിനാല്‍ ജോലി ചെയ്യാത്ത ഭാര്യക്കും ഭര്‍ത്താവിന്‍റെ സ്വത്തില്‍ തുല്യപങ്കാളിത്തമുണ്ടെന്നുമാണ് മദ്രാസ് ഹൈക്കോടതി പറഞ്ഞത്. വീട്ടുജോലി 24 മണിക്കൂറും ഉള്ളതാണെന്നും ദിവസം എട്ട് മണിക്കൂര്‍ വീതം ചെയ്യുന്ന ജോലിയുമായി അതിനെ താരതമ്യപ്പെടുത്താൻ പോലും കഴിയില്ലെന്നുമായിരുന്നു ജസ്റ്റീസ് കൃഷ്ണന്‍ രാമസ്വാമിയുടെ നിരീക്ഷണം.

പുലർച്ചെ മുതൽ പാതിരാ വരെ ജോലിയെടുക്കുകയും "പണിയൊന്നുമില്ലാതെ വീട്ടിലിരിക്കുന്ന പെണ്ണുങ്ങൾ' എന്നു മുദ്രയടിക്കപ്പെടുകയും ചെയ്ത കോടിക്കണക്കിനു സ്ത്രീകൾ മരിച്ചു മണ്ണോടു ചേർന്നു. ഗൃഹജോലികളിലേർപ്പെട്ടിരിക്കുന്ന ഈ തലമുറയിലെ സ്ത്രീകളോടുള്ള പുരുഷ മനോഭാവവും ഏതാണ്ട് അതുതന്നെയാണ്. കാരണം, ഇൻഷ്വറൻസ് കന്പനിയിൽനിന്നു കൂടുതൽ നഷ്ടപരിഹാരം നേടിയെടുക്കുന്ന കാര്യത്തിലല്ലാതെ മറ്റൊന്നിലും ഒരു കുടുംബവും സ്ത്രീയുടെ ഗാർഹിക അധ്വാനത്തിന് ഉയർന്ന മൂല്യമുണ്ടെന്ന് കോടതിയിലോ പുറത്തോ വാദിക്കുന്നതു കേൾക്കാറില്ല.

മുൻകാലങ്ങളെ അപേക്ഷിച്ച് സ്ത്രീസമത്വത്തിന്‍റെ കാര്യത്തിൽ ഏറെ പുരോഗതി അവകാശപ്പെടാമെങ്കിലും ഒരു കോടതിവിധിക്കും സ്പർശിക്കാനാവാത്തവിധം തുടരുന്ന തൊഴിൽധാരണകൾ തിരുത്തപ്പെടേണ്ടതാണ്. സ്ത്രീ വീട്ടുജോലികളെല്ലാം ചെയ്യുകയും മക്കളെ വളർത്തുകയും ചെയ്യുന്നതുകൊണ്ടാണ് പുരുഷനു സ്വത്തുസന്പാദനം സാധ്യമാകുന്നത്. അതുകൊണ്ട്, മദ്രാസ് ഹൈക്കോടതി പറഞ്ഞതുപോലെ ഭർത്താവിന്‍റെ സ്വത്തിൽ തുല്യപങ്കാളിത്തം സ്ത്രീക്ക് ഉണ്ടാകേണ്ടതാണ്. വീട്ടുജോലികൾ പങ്കുവയ്ക്കാൻ കൂടുതൽ പുരുഷന്മാർ തയാറാകുകയും വേണം. വീട്ടമ്മയെന്ന വാക്കാണ് അനീതിക്കു വളം വയ്ക്കുന്നതെങ്കിൽ അതും തിരുത്തട്ടെ.

2011ലെ സെൻസസ് പ്രകാരം 15.98 കോടി സ്ത്രീകളാണ് രാജ്യത്ത് വീട്ടുജോലികളിൽ മാത്രം വ്യാപൃതരായിരിക്കുന്നത്. കാലവും കോലവും മാറി. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി കഴിഞ്ഞെത്തി വീട്ടുജോലികളും ചെയ്യേണ്ടവിധം ആധുനിക സ്ത്രീയുടെ അധ്വാനഭാരം വർധിച്ചിരിക്കുകയാണ്. ഇത്രയേറെ സ്ത്രീകളുടെ അധ്വാനമൂല്യം അവഗണിക്കപ്പെടുന്പോഴും രാഷ്‌ട്രീയ പാർട്ടികളോ മത-സാംസ്കാരിക സംഘടനകളോ അസാധാരണമായൊന്നും കാണുന്നില്ല. പാഠ്യപദ്ധതികളിലും വിവാഹ ഒരുക്ക ക്ലാസുകളിലുമുൾപ്പെടെയുള്ള സകല ബോധവത്കരണ ശ്രമങ്ങളിലും ഇത് ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു. അടിയുറച്ച അനീതിയുടെ അടിത്തറ ഇളക്കേണ്ടതല്ലേ?