Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Play Audio
പുതിയ ലോകം പുതിയ ചിറക്
2024ലെ ആദ്യദിവസമാണിന്ന്. സൂര്യോദയത്തിലോ അസ്തമയത്തിലോ ഉൾപ്പെടെ ഒരു മാറ്റവും ദൃശ്യമല്ലാത്ത, ഇന്നലത്തേതിനു തുല്യമായ ദിവസം. പക്ഷേ, ഇന്നുമുതൽ ലോകം കൂടുതൽ നന്മയുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുകയും പ്രവർത്തിക്കുകയും ചെയ്യാൻ മനുഷ്യരെന്ന നിലയിൽ നാം കടപ്പെട്ടിരിക്കുന്നു.
“അസംബന്ധവും അസാധ്യവുമാണെന്നറിഞ്ഞിട്ടും ഞാനെന്റെ സ്വപ്നങ്ങളെ ഇനിയും ഉപേക്ഷിച്ചിട്ടില്ലെന്നത് അതിശയകരമാണ്. കാരണം, എല്ലാറ്റിനുമപ്പുറം മനുഷ്യഹൃദയത്തിലെ നന്മയിൽ ഞാനിപ്പോഴും വിശ്വസിക്കുന്നു’’- ഹിറ്റ്ലറുടെ വംശഹത്യക്കാലത്ത് നാസി തടവറയിൽ കിടന്നു മരിച്ച യഹൂദ പെൺകുട്ടി ആൻ ഫ്രാങ്കിന്റെ വാക്കുകളാണിത്. യുദ്ധവും മതതീവ്രവാദവും തീവ്രദേശീയതയും സ്വാർഥതയും അനീതിയും കാലാവസ്ഥാ വ്യതിയാനവുമൊക്കെ പുറത്ത് മരണത്തിന്റെ കാൽപ്പെരുമാറ്റം കേൾപ്പിക്കുന്നുണ്ടെങ്കിലും പ്രതീക്ഷ കൈവിടരുതേയെന്ന് ഈ വാക്കുകൾ മനുഷ്യരാശിയോട് അഭ്യർഥിക്കുന്നു. 2024ലെ ആദ്യദിവസമാണിന്ന്. സൂര്യോദയത്തിലോ അസ്തമയത്തിലോ ഉൾപ്പെടെ ഒരു മാറ്റവും ദൃശ്യമല്ലാത്ത, ഇന്നലത്തേതിനു തുല്യമായ ദിവസം. പക്ഷേ, ഇന്നുമുതൽ ലോകം കൂടുതൽ നന്മയുള്ളതായിരിക്കുമെന്നു പ്രതീക്ഷിക്കുകയും പ്രവർത്തിക്കുകയും ചെയ്യാൻ മനുഷ്യരെന്ന നിലയിൽ നാം കടപ്പെട്ടിരിക്കുന്നു.
കഴിഞ്ഞ ജനുവരിയിൽ ഒരു യുദ്ധമേ ഉണ്ടായിരുന്നുള്ളൂ. വർഷാവസാനമായപ്പോഴേക്കും നമ്മളതു രണ്ടാക്കി. റഷ്യയും യുക്രെയ്നും കടന്ന് അസമാധാനം പശ്ചിമേഷ്യയിലൂടെ പടർന്നുപിടിക്കുകയാണ്. യുദ്ധത്തിൽ നന്മകളില്ല. അതിൽ പങ്കെടുക്കുന്നവർ മാത്രമല്ല, പക്ഷം ചേരുന്നവരും വെറുപ്പിന്റെയും ശത്രുതയുടെയും അളവ് വർധിപ്പിക്കുകയാണ്. തങ്ങളുടെ സുരക്ഷയ്ക്കുവേണ്ടിയെന്ന് അവകാശപ്പെട്ട് യുദ്ധത്തിനിറങ്ങുന്നവരെല്ലാം ശത്രുവിനെ മുറിവേൽപ്പിച്ച് തങ്ങളുടെ സുരക്ഷ കൂടുതൽ അപകടത്തിലാക്കുകയാണ്. അവർ ഇല്ലാതാക്കിയ ചിരിയും സന്തോഷവും ഭക്ഷണവും മരുന്നും വീടുകളുമൊക്കെ ഇനിയെന്നാണ് പഴയതുപോലെയാകുക? യുക്രെയ്നിലും പലസ്തീനിലും ഇസ്രയേലിലും കൊല്ലപ്പെടുകയും പലായനം ചെയ്യുകയും ചെയ്ത മനുഷ്യരെ കഴിഞ്ഞ വർഷത്തിന്റെ അക്കൗണ്ടിൽ എഴുതിത്തള്ളി നമുക്ക് മുന്നോട്ടു പോകാനാകില്ല.
അവരുടെ മൃതദേഹങ്ങൾക്കും തകർന്നതും ഉപേക്ഷിക്കപ്പെട്ടതുമായ വീടുകൾക്കും കണക്കുണ്ട്. അതിന് ഉത്തരവാദികളായവർക്ക് ചരിത്രത്തിൽ കുറ്റവാളികളുടെ സ്ഥാനംതന്നെയാണ്. എല്ലാ മരണങ്ങളും, എല്ലാ മനുഷ്യാവകാശങ്ങളും ഒരുപോലെ എണ്ണപ്പെടുന്നില്ല എന്നതാണ് സമകാലികലോകത്തിന്റെ വൈകല്യം. നമ്മുടെ യുദ്ധവിരുദ്ധതയും മനുഷ്യാവകാശങ്ങളെച്ചൊല്ലിയുള്ള നിലവിളിയും കൂടുതൽ സത്യസന്ധമാകേണ്ടതുണ്ട്.
കൊല്ലപ്പെടേണ്ട മനുഷ്യരുടെ പട്ടികയിലുള്ളതൊന്നും വിശുദ്ധ ഗ്രന്ഥങ്ങളല്ല. ഒരു കൈയിൽ അവയെ നെഞ്ചോടു ചേർത്ത് എന്തു സാഹോദര്യമാണ് സാധ്യമാകുന്നത്? എല്ലാ പൗരന്മാരും തുല്യരല്ലെന്നു പഠിപ്പിക്കുന്ന വിചാരധാരകളെ തള്ളിപ്പറയാതെ എങ്ങനെയാണ് സമത്വസുന്ദരമായ രാഷ്ട്രനിർമിതി സാധ്യമാകുക? വീട്ടിലെ മാലിന്യങ്ങളെല്ലാം പൊതിഞ്ഞുകെട്ടി അയൽക്കാരന്റെ പറന്പിലും പാതയോരത്തും തള്ളുന്ന സംസ്കാരം നിലനിർത്തിക്കൊണ്ടു പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രതിജ്ഞയെടുക്കാൻ നമുക്കെങ്ങനെ കഴിയും?
കാർബൺ ക്രെഡിറ്റ് ഫണ്ട് ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്നതൊന്നും പ്രകൃതിസ്നേഹവും വനസംരക്ഷണവുമല്ലെന്നും അഴിമതിയാണെന്നും തിരിച്ചറിഞ്ഞേ തീരൂ. ആരാധനാലയങ്ങളെയും അൾത്താരകളെയും യുദ്ധക്കളമാക്കിയശേഷം നിങ്ങൾ പരസ്പരം സ്നേഹിക്കുവിനെന്ന് ഉപദേശിക്കുന്നവരേക്കാൾ വെള്ളയടിച്ച കുഴിമാടങ്ങൾ വേറെ എവിടെയുണ്ട്? തങ്ങളുടേതിൽനിന്നു വ്യത്യസ്ത അഭിപ്രായമോ വിയോജിപ്പോ ഉള്ളവരെ സമൂഹമാധ്യമങ്ങളിൽ സ്വഭാവഹത്യയും സംഘടിത ആക്രമണവും നടത്തുന്നത് സഹജീവിക്കെതിരേയുള്ള യുദ്ധമല്ലേ? അഴിമതിയിലും ആഡംബരത്തിലും ധാർഷ്ട്യത്തിലും സ്വജനപക്ഷപാതത്തിലും അഭിരമിക്കുന്ന അധികാരികളോട് വിധേയത്വം പുലർത്തിയാണോ നാം പ്രബുദ്ധരാകുന്നത്?
മൂന്നോ നാലോ മാസത്തിനകം പൊതുതെരഞ്ഞെടുപ്പാണ്. സന്പന്നർ കൂടുതൽ സന്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരുമായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ കർഷകരുടെ ആത്മഹത്യകൾ വാർത്തയല്ലാതായി. മാധ്യമസ്വാതന്ത്ര്യം കൂപ്പുകുത്തി. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളിൽപോലും പാർലമെന്റിൽ ചർച്ചകൾ ഇല്ലാതായി. നിസാര കാരണങ്ങൾ ഉയർത്തി പ്രതിപക്ഷത്തെ പുറത്താക്കുന്നതാണ് മിടുക്കെന്നു ഭരണകൂടം നിശ്ചയിച്ചിരിക്കുന്നു. പക്ഷേ, തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിരിക്കെ ചർച്ചകൾ എന്തിനെക്കുറിച്ചാണ്? സ്വകാര്യവിഷയമായിരിക്കേണ്ട മതം രാഷ്ട്രവിഷയമായിരിക്കുന്നു.
നിരാശയ്ക്കു കാരണങ്ങളുണ്ട്. പക്ഷേ, പ്രതീക്ഷ കൈവിട്ടു നിഷ്ക്രിയരാകാനല്ല നമ്മുടെ നിയോഗം. സമാധാനവും പുരോഗതിയും കൂട്ടുത്തരവാദിത്വമാണ്. മറ്റുള്ളവരെ തിരുത്താനും നന്നാക്കാനും 2023ൽ ചെലവഴിച്ചതിന്റെ ചെറിയൊരംശം പുതുവർഷത്തിൽ സ്വയം തിരുത്താൻ മാറ്റിവച്ചു മാറ്റത്തിനു കളമൊരുക്കാം. പോയ വർഷത്തിന്റെ പ്രതീകമായി പാപ്പാഞ്ഞിയെന്ന പേരിട്ട് കോലം കത്തിച്ച് തള്ളുന്നത്ര എളുപ്പമല്ല അത്. പക്ഷേ, അസാധ്യമല്ല.
തുർക്കി എഴുത്തുകാരനായ മെഹ്മത് മുറാത് ഇൽദാന്റെ വാക്കുകൾ ഇങ്ങനെയാണ്: “ഇതുവരെയില്ലാത്തവിധമുള്ള ഒരു പെയിന്റിംഗാണ് പുതുവർഷം. ഇതുവരെ ചവിട്ടിയിട്ടില്ലാത്ത പാതയിലേക്കാണ് നാം ചുവടുവയ്ക്കുന്നത്. ആദ്യമായിട്ടാണ് ഈ ചിറക് നാം വിരിക്കുന്നത്.’’ ഇന്ന് നമ്മുടെ ഇരിപ്പിടം എവിടെയാണോ അവിടെയിരുന്നു നമുക്കു തീരുമാനിക്കാം നമ്മുടെ ഉള്ളിലും വീട്ടിലും സമൂഹത്തിലും മാറ്റമുണ്ടാകണോ എന്ന്. ഇന്നാണ് ആ ദിവസം.
എല്ലാവർക്കും പുതുവത്സരാശംസകൾ!
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
Latest News
സച്ചിന്‍ദേവ് ബസില്‍ക്കയറി, എന്നാല്‍ ആളുകളെ ഇറക്കിവിട്ടില്ല: എ.എ.റഹീം
മലപ്പുറത്തെ പ്രതിഷേധത്തിന് പിന്നില്‍ ഡ്രൈവിംഗ് സ്കൂള്‍ മാഫിയ സംഘം: മന്ത്രി ഗണേഷ്
വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് കെട്ടിയടച്ച് പ്രതിഷേധം
കടുത്ത ചൂട്; കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
Latest News
സച്ചിന്‍ദേവ് ബസില്‍ക്കയറി, എന്നാല്‍ ആളുകളെ ഇറക്കിവിട്ടില്ല: എ.എ.റഹീം
മലപ്പുറത്തെ പ്രതിഷേധത്തിന് പിന്നില്‍ ഡ്രൈവിംഗ് സ്കൂള്‍ മാഫിയ സംഘം: മന്ത്രി ഗണേഷ്
വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് കെട്ടിയടച്ച് പ്രതിഷേധം
കടുത്ത ചൂട്; കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top