Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Play Audio
വിപ്ലവവേഷം കെട്ടുന്ന ഗുണ്ടായിസം
അധികാരത്തിലുള്ളത് ആരാണെങ്കിലും വിമർശിക്കുന്നതാണ് മാധ്യമങ്ങളുടെ പ്രധാന ചുമതല; പ്രത്യേകിച്ചും സർക്കാർ ജനവിരുദ്ധ നടപടികൾ സ്വീകരിക്കുന്പോൾ. പ്രതിപക്ഷത്തിരിക്കുന്പോൾ ‘അതേ അതാണു ശരി’യെന്നു പറയുകയും, അധികാരത്തിലെത്തിയാൽ കടക്കു പുറത്ത് എന്നു പറയുകയും ചെയ്യുന്നതരം അസഹിഷ്ണുതയ്ക്കു വഴങ്ങേണ്ടതല്ല മാധ്യമപ്രവർത്തനം.
വിമർശിക്കുന്ന മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും സഹിക്കാനാവാത്ത സിപിഎമ്മിനോട് രാജാവ് നഗ്നനാണെന്നു വിളിച്ചുപറയാൻ പാർട്ടിക്കാർ തയാറാകുന്നത് അത്യപൂർവമാണ്. സിപിഎം അത്തരം ഉൾപാർട്ടി ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കാറുമില്ല.
എന്നാൽ അപ്രതീക്ഷിതമായ ഒരു പരസ്യപ്രതികരണം പാർട്ടിയിൽനിന്ന് ഉണ്ടായിരിക്കുന്നു. സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനാണ് അതിനു മുതിർന്നത്. അതാകട്ടെ, കേരളത്തിലെ മാധ്യമങ്ങൾ പറഞ്ഞുകൊണ്ടിരുന്ന അതേ വിമർശനങ്ങൾ അതിലും ശക്തമായ ഭാഷയിൽ.
വാക്കുകളിൽ മൂർച്ചയുണ്ടെങ്കിലും ധാർഷ്ട്യമില്ലാത്ത, അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്തയാളാണ് പറഞ്ഞതെന്നതിനാൽ വാക്കുകൾക്കു വില കൂടുതലുമാണ്. മറ്റുള്ളവരുടെ മുഖത്തടിച്ചിട്ട് അത് വിപ്ലവമാണെന്നു പറയുന്നതു ശരിയല്ലെന്നു പറഞ്ഞാണ് അദ്ദേഹം തീകൊളുത്തിയത്.
അത്തരം മർദനം ‘രക്ഷാപ്രവർത്തനമാണെന്നു വ്യാഖ്യാനിച്ച മുഖ്യമന്ത്രി പിണറായി വിജയനെയാണോ പ്രീണനംകൊണ്ട് ഭയത്തെ മറച്ചുപിടിക്കുന്നതിൽ അസാമാന്യ മെയ്വഴക്കം കാണിക്കുന്ന പിണിയാളുകളെയാണോ ഈ വാക്കുകൾ കൂടുതൽ മുറിപ്പെടുത്തുക എന്നതേ ഇനി അറിയാനുള്ളൂ.
ശാന്തമായും ക്ഷമയോടെയും നമ്മളാണ് എല്ലാറ്റിനും മേലേ എന്ന അഹങ്കാരമെല്ലാം മാറ്റി, ഒരുപാട് മുന്നോട്ടു പോകേണ്ട പ്രസ്ഥാനമാണെന്നു മനസിലാക്കി പ്രവർത്തിക്കാനാണ് സുധാകരൻ ആഹ്വാനം ചെയ്തത്.
സ്വന്തം തട്ടകമായ ആലപ്പുഴയിൽ ‘പോരാട്ടവീര്യം’ എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങിലാണ്, പറയുന്ന വാക്കുകളോടു നീതി പുലർത്തി തന്നിലെ പോരാട്ടവീര്യം അദ്ദേഹം പുറത്തെടുത്തത്. സമീപകാലത്തൊന്നും ഒരു സിപിഎം നേതാവും ധൈര്യപ്പെടാത്തവിധമായിരുന്നു സുധാകരന്റെ വാക്ശരങ്ങൾ.
“പാര്‍ട്ടിക്കു പുറത്തുള്ളവര്‍ക്കു സ്വീകാര്യമാകുമ്പോഴാണ് പാര്‍ട്ടി വളരുന്നത്. അഞ്ചാറു പേർ കെട്ടിപ്പിടിച്ചുകൊണ്ടിരുന്നാല്‍ പാര്‍ട്ടി ഉണ്ടാകുമോ?. അങ്ങനെ ചിലര്‍ കരുതുന്നതു തെറ്റാണ്. പാര്‍ട്ടിക്കു വെളിയിലുള്ളവര്‍ക്ക് നമ്മൾ സ്വീകാര്യരാകുന്നില്ലെങ്കില്‍ നിയമസഭയിലേക്ക് എങ്ങനെ ജയിക്കും? മാര്‍ക്സിസ്റ്റുകാര്‍ മാത്രം വോട്ട് ചെയ്താല്‍ ജയിക്കാന്‍ പറ്റുമോ? അതു കണ്ണൂരില്‍ അപൂര്‍വമായ മണ്ഡലത്തില്‍ എവിടെയെങ്കിലും ഉണ്ടായേക്കാം.
ആലപ്പുഴയില്‍ എങ്ങുമില്ല. മറ്റുള്ളവര്‍കൂടി വോട്ടു ചെയ്യുമ്പോഴാണ് ഭൂരിപക്ഷം കിട്ടുന്നത്. അങ്ങനെയാണ് പ്രസ്ഥാനം വളരുന്നത്. ഇന്ത്യയില്‍ വലതുപക്ഷത്തിനാണ് ഭൂരിപക്ഷം. രാജ്യത്ത് 12 ശതമാനമായിരുന്ന കമ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ 2.5 ആയി.
അതുകൊണ്ട് അഹങ്കാരം മാറ്റിവച്ച് മുന്നോട്ടു പോകണം. പഴയ കാര്യങ്ങളൊന്നും പറയരുതെന്ന് ഒരു എംഎല്‍എ പറഞ്ഞു. പഴയ കാര്യങ്ങള്‍ പറഞ്ഞില്ലെങ്കിലും ആള്‍ക്കാര്‍ക്ക് ഓര്‍മയുണ്ടല്ലോ. പഴയതു കേള്‍ക്കുന്നതു പഴയതുപോലെ ജീവിക്കാനല്ല. എങ്ങനെയാണ് ഈ കാണുന്നതെല്ലാം രൂപപ്പെട്ടതെന്ന് അറിയാന്‍വേണ്ടിയാണ്.
ഇതൊക്കെ മനസിലാക്കിക്കൊടുക്കേണ്ട ഉത്തരവാദിത്വം ജീവിച്ചിരിക്കുന്നവര്‍ക്കാണ്. അല്ലെങ്കില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരെ നാളെ ആരും അറിയാതെവരും’ പരസ്യമായി അംഗീകരിച്ചില്ലെങ്കിലും പാർട്ടി പ്രവർത്തകരുടെ അടക്കം പറച്ചിലിൽ സുധാകരന്റെ ഈ വാക്കുകൾ ഉണ്ടാകും.
പക്ഷേ, അദ്ദേഹം പറയുന്നതിൽ കഴന്പുണ്ടല്ലോയെന്നു പറയാനുള്ള ധൈര്യമൊന്നും പ്രതീക്ഷിക്കേണ്ട. ഡിസംബർ 18ന് ‘കല്ലും കരിങ്കൊടിയും മുന്നറിയിപ്പുകളും’ എന്ന മുഖപ്രസംഗത്തിൽ ദീപിക എഴുതിയത്, ‘നാട്ടിൽ എന്തു ഗുണ്ടായിസം കാണിച്ചാലും തൊഴിലാളിവർഗ പാർട്ടിയിൽ അംഗത്വമുണ്ടെങ്കിൽ അതു സമത്വസുന്ദരവും അനീതിരഹിതവുമായ ഭാവിയിലേക്കുള്ള വിപ്ലവത്തിന്റെ ഭാഗമായിരിക്കും; ഗുണ്ട വിപ്ലവകാരിയായിരിക്കും.’
എന്ന സ്ഥിതി വിശേഷത്തെക്കുറിച്ചായിരുന്നു. ദിവസങ്ങൾക്കകം അതേ യാഥാർഥ്യം പാർട്ടിയുടെ സമുന്നതനായ നേതാവിനുപോലും പറയേണ്ടിവന്നിരിക്കുന്നു. ഈ മുന്നറിയിപ്പും സ്വീകാര്യമല്ലെങ്കിൽ നിയമസഭയിലേക്ക് ഭൂരിപക്ഷം നേടാൻ വേറെ മാർഗം നോക്കേണ്ടിവരും.
അധികാരത്തിലുള്ളത് ആരാണെങ്കിലും വിമർശിക്കുന്നതാണ് മാധ്യമങ്ങളുടെ പ്രധാന ചുമതല; പ്രത്യേകിച്ചും സർക്കാർ ജനവിരുദ്ധ നടപടികൾ സ്വീകരിക്കുന്പോൾ. പ്രതിപക്ഷത്തിരിക്കുന്പോൾ ‘അതേ അതാണു ശരി’യെന്നു പറയുകയും, അധികാരത്തിലെത്തിയാൽ കടക്കു പുറത്ത് എന്നു പറയുകയും ചെയ്യുന്നതരം അസഹിഷ്ണുതയ്ക്കു വഴങ്ങേണ്ടതല്ല മാധ്യമപ്രവർത്തനം.
ഭരണകൂട അടിച്ചമർത്തലുകളും മാധ്യമങ്ങളുടെ മുട്ടിലിഴയലും രാജ്യത്തെങ്ങും സർവസാധാരണമായി. അങ്ങനെയാണ് ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 180ൽ 161-ാം സ്ഥാനത്തേക്ക് ഇന്ത്യ വീണുപോയത്.
അതേക്കുറിച്ചു പറയുന്പോഴൊക്കെ നൂറു നാവോടെ ഫാസിസമെന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്ന നമ്മുടെ കൊച്ചുസംസ്ഥാനവും ജനാധിപത്യത്തിന്റെ കണ്ണാടിയിൽ മുഖം നോക്കേണ്ടിയിരിക്കുന്നു. മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ കണ്ണാടിയാണ്. അതു നമ്മൾ തല്ലിപ്പൊട്ടിക്കുന്പോൾ വിപ്ലവവും എതിരാളികളാകുന്പോൾ ഫാസിസവുമാകില്ല; ആരായാലും ഫാസിസമേ ആകൂ. മറിച്ചാണ് തോന്നുന്നതെങ്കിൽ അതു നിങ്ങളുടെയും സ്തുതിപാഠകരുടെയും മാത്രം കാര്യമാണ്.
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
Latest News
ദിനോസറുകളെ പോലെ കോൺഗ്രസും രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് രാജ്നാഥ് സിംഗ്
മേനക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; മത്സരിക്കുന്നത് സുൽത്താൻപൂരിൽ നിന്ന്
ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ആര്യാ രാജേന്ദ്രന്റെ പരാതിയിൽ രണ്ട് കേസ്; യദുവിന്റെ പരാതിയിലും അന്വേഷണം
മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു
Latest News
ദിനോസറുകളെ പോലെ കോൺഗ്രസും രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് രാജ്നാഥ് സിംഗ്
മേനക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; മത്സരിക്കുന്നത് സുൽത്താൻപൂരിൽ നിന്ന്
ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ആര്യാ രാജേന്ദ്രന്റെ പരാതിയിൽ രണ്ട് കേസ്; യദുവിന്റെ പരാതിയിലും അന്വേഷണം
മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top