താരങ്ങളെ ഇടിച്ചുവീഴ്ത്തുന്ന ഗുസ്തി ഫെഡറേഷൻ
അധികാരത്തിലുള്ളവർക്കും അവരുടെ അടുപ്പക്കാർക്കുമെതിരേയുള്ള സമരങ്ങളും പ്രതിഷേധവും എത്ര ന്യായമാണെങ്കിലും വിജയിക്കാനുള്ള സാധ്യതകൾ അസ്തമിക്കുകയാണ്. ഈ പരാജയം ഗുസ്തി താരങ്ങളുടേതു മാത്രമായി കാണുന്നെങ്കിൽ നാം സമരസപ്പെടുന്നത്, തിരുത്താൻ സൗകര്യമില്ലെന്ന് ആക്രോശിക്കുന്ന അധികാരത്തിന്‍റെ ധാർഷ്‌ട്യത്തോ ടാണ്. നീതിക്കുവേണ്ടിയുള്ള ഭാവിസമരങ്ങൾക്കുള്ള മുന്നറിയിപ്പുകൂടിയാണിത്. സാക്ഷി മാലിക് അഴിച്ചുവച്ച ഷൂസ് പ്രതികരണശേഷി നഷ്ടപ്പെട്ട ഇന്ത്യയുടെ മുഖത്താണ് കറുത്ത പാടായി കിടക്കുന്നത്.

പരാജയപ്പെടാൻ പാടില്ലാതിരുന്ന ഒരു സമരമായിരുന്നു ആഗോളപ്രശസ്തരായ ഇന്ത്യൻ ഗുസ്തി താരങ്ങളുടേത്. അവരിൽ പ്രമുഖയായ സാക്ഷി മാലിക്, താൻ ഗുസ്തി അവസാനിപ്പിക്കുകയാണെന്നു പത്രസമ്മേളനത്തിൽ പറഞ്ഞശേഷം ഷൂസ് ഊരിവച്ച് കണ്ണീരോടെ ഇറങ്ങിപ്പോയിരിക്കുന്നു. ലൈംഗികാരോപണ വിധേയനായ ബിജെപി എംപിയും റെസ‌്‌ലിങ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്‍റുമായിരുന്ന ബ്രിജ്‌ ഭൂഷൺ ശരൺ സിംഗിനു പകരം, അദ്ദേഹത്തിന്‍റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിംഗ് തെരഞ്ഞെടുക്കപ്പെട്ടു എന്നതാണ് ഈ സങ്കടകാഴ്ചയ്ക്കു കാരണം.

ഒരു കാര്യം ഉറപ്പായിരിക്കുന്നു; അധികാരത്തിലുള്ളവർക്കും അവരുടെ അടുപ്പക്കാർക്കുമെതിരേയുള്ള സമരങ്ങളും പ്രതിഷേധവും എത്ര ന്യായമാണെങ്കിലും വിജയിക്കാനുള്ള സാധ്യതകൾ അസ്തമിക്കുകയാണ്. ഈ പരാജയം ഗുസ്തി താരങ്ങളുടേതു മാത്രമായി കാണുന്നെങ്കിൽ നാം സമരസപ്പെടുന്നത്, തിരുത്താൻ സൗകര്യമില്ലെന്ന് ആക്രോശിക്കുന്ന അധികാരത്തിന്‍റെ ധാർഷ്‌ട്യത്തോടാണ്. നീതിക്കുവേണ്ടിയുള്ള ഭാവിസമരങ്ങൾക്കുള്ള മുന്നറിയിപ്പുകൂടിയാണിത്. സാക്ഷി മാലിക് അഴിച്ചുവച്ച ഷൂസ് പ്രതികരണശേഷി നഷ്ടപ്പെട്ട ഇന്ത്യയുടെ മുഖത്താണ് കറുത്ത പാടായി കിടക്കുന്നത്.

ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട്, ഒളിമ്പിക് മെഡല്‍ ജേതാക്കളായ ബജ്‌രംഗ് പുനിയ, സാക്ഷി മാലിക് എന്നിവരുള്‍പ്പെടെയുള്ള മുന്‍നിര ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരേ ലൈംഗികാരോപണവുമായി ഇക്കൊല്ലം ജനുവരിയിൽ രംഗത്തെത്തിയത്. അവരുടെ ആരോപണങ്ങളെ അവിശ്വസിക്കേണ്ട ഒരു പശ്ചാത്തലവും ഉണ്ടായിരുന്നില്ല. മുന്പെങ്ങും ഒരു കുറ്റകൃത്യത്തിലും ഏർപ്പെട്ടിട്ടില്ലാത്തവരും സത്യസന്ധരും ലോകസമക്ഷം ബഹുമാന്യരുമായ താരങ്ങളാണ് ആരോപണമുന്നയിച്ചത്. അതേസമയം, കൊലപാതകശ്രമം ഉൾപ്പെടെ അയോധ്യയിലും ഫൈസാബാദിലും ഡൽഹിയിലുമായി 36 ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ് ബ്രിജ് ഭൂഷൺ.

താൻ ഒരു കൊലപാതകം നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ വർഷം ലാലൻടോപ് എന്ന ന്യൂസ് പോർട്ടലിനു നൽകിയ അഭിമുഖത്തിൽ പരസ്യമായി പറഞ്ഞിട്ടുമുണ്ടയാൾ. നിരവധി വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും അയാളുടെ അടുപ്പക്കാരായ ചില പരിശീലകർ താരങ്ങളെ ഉപദ്രവിച്ചെന്നുമായിരുന്നു പരാതി. പോലീസിൽ പരാതി നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല.

പോലീസിൽനിന്നും സർക്കാരിൽനിന്നും നീതി ലഭിക്കില്ലെന്നു തോന്നിയതോടെയാണ് ഇക്കൊല്ലം ജനുവരിയിലും പിന്നീട് ഏപ്രിലിലും താരങ്ങൾ ഡൽഹി ജന്തർമന്ദിറിൽ സമരത്തിനിറങ്ങുകയും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തത്. ആരോപണം ഗൗരവമുള്ളതാണെന്നു കോടതി പറയുകയും ബന്ധപ്പെട്ട കക്ഷികൾക്കു നോട്ടീസ് അയയ്ക്കാൻ നിർദേശിക്കുകയും ചെയ്തപ്പോൾ മാത്രമാണ് ഡൽഹി പോലീസ് ബ്രിജ് ഭൂഷണെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലും തയാറായത്. തങ്ങൾക്ക് അനഭിമതരായവർക്കെതിരേ രാജ്യത്തെവിടെയും അർധരാത്രിയിൽ പോലും കേസെടുക്കുന്ന കേന്ദ്രസർക്കാർ ബ്രിജ്ഭൂഷന്‍റെ കേസിൽ അനുവർത്തിച്ചത് സംശയകരമായ നിഷ്ക്രിയത്വമായിരുന്നു.

2012ലെ ദേശീയ ക്യാന്പിനിടെ ലൈംഗികപീഡന പരാതി പോലീസിൽ നൽകിയെങ്കിലും 24 മണിക്കൂറിനകം അത് ഒതുക്കിയെന്നാണ് താരങ്ങൾ പറഞ്ഞത്. 2014ൽ ഗീത ഫോഗട്ടിന്‍റെ പരിശീലകനും ഫിസിയോയുമായ ആൾ പരാതി നൽകി. പിറ്റേന്നുതന്നെ അദ്ദേഹത്തെ ക്യാന്പിൽനിന്നു മാറ്റിയെന്നു മാത്രമല്ല, പിന്നീട് അദ്ദേഹത്തിന്‍റെ ഭാര്യക്ക് ഒരു മത്സരത്തിലും പങ്കെടുക്കാനായിട്ടില്ലെന്നും ഗുസ്തി താരങ്ങൾ ആരോപിച്ചിരുന്നു. കരിയറും ജീവനും അപകടത്തിലാകുമെന്നു ഭയന്നാണ് തങ്ങൾ 12 വർഷം മിണ്ടാതിരുന്നതെന്നും, എഴുന്നേറ്റു നിന്നു സംസാരിക്കാനാവും വിധം കരിയറിലെത്തിയതോടെ രംഗത്തെത്തുകയായിരുന്നെന്നും സമരത്തിനിറങ്ങിയവർ പറഞ്ഞു.

അധികാരകേന്ദ്രങ്ങൾക്കെതിരേ സംസാരിക്കുന്നത് ഒട്ടും എളുപ്പമല്ലെന്ന വിനേഷ് ഫോഗട്ടിന്‍റെ വാക്കുകളുടെ അർഥം ഇപ്പോൾ കൂടുതൽ വ്യക്തമാകുകയാണ്. ഗുസ്തി താരങ്ങളുടെ പിന്തുണയോടെ മത്സരിച്ച കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് അനിത ഷിയോറനെയാണ് സഞ്ജയ് സിംഗ് പരാജയപ്പെടുത്തിയത്. 12 വർഷം ഗുസ്തി ഫെഡറേഷന്‍റെ തലവനായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിംഗിനൊപ്പം ദീർഘകാലമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് സഞ്ജയ് സിംഗ്. തങ്ങളുടെ ഭാവി ഇരുട്ടിലാണെന്നും ആരെ സമീപിക്കണമെന്നോ നീതി എവിടെ ലഭ്യമാകുമെന്നോ അറിയില്ലെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞത് നിസഹായാവസ്ഥയുടെ നിലവിളിയാണ്.

ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽനിന്നുള്ള എംപിയായ ബ്രിജ്ഭൂഷന്‍റെ പാർട്ടി ബന്ധവും ചർച്ച ചെയ്യപ്പെടുകയാണ്. ഗുസ്തിയിൽനിന്നു വിരമിച്ചുകൊണ്ട് സാക്ഷി മാലിക് അഴിച്ചുവച്ച ഷൂസ്; ബ്രിജ് ഭൂഷണ് ബിജെപിയെക്കൊണ്ട് ഉള്ളതിലേറെ ആവശ്യം ബിജെപിക്ക് ബ്രിജ് ഭൂഷണെക്കൊണ്ട് ഉണ്ടെന്ന സം‍ശയത്തെ ബലപ്പെടുത്തുന്നതാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളെ വഴിയിൽ തടയാൻ മാത്രമല്ല, തുടങ്ങും മുന്പേ ഇല്ലാതാക്കാനും ശേഷിയുണ്ട് ബ്രിജ് ഭൂഷന്‍റെ ഭരണകൂട പിന്തുണയുണ്ടെന്നു കരുതേണ്ടിവരുന്ന വിജയങ്ങൾക്ക്.