കൈകോർക്കാനൊരു ശതാബ്ദി മുഹൂർത്തം
സഭയുടെ സേവനം ക്രിസ്ത്യാനികൾക്കു മാത്രമായി ചുരുക്കപ്പെട്ടതല്ല. വിദ്യാഭ്യാസമോ വൈദ്യശുശ്രൂഷയോ അനാഥസംരക്ഷണമോ എന്തുമാകട്ടെ, സകല മനുഷ്യർക്കുമുള്ള സുവിശേഷമാണത്.,

സീറോമലബാർ സഭ അഭിമാനകരമായൊരു ചരിത്രമുഹൂർതത്തം ഓർമിക്കുകയാണിന്ന്. രണ്ടായിരം വർഷത്തെ പാരന്പര്യമുള്ള ഭാരതസഭ അതിന്‍റെ പാരന്പര്യത്തിലും അസ്തിത്വത്തിലും അധിഷ്ഠിതമായൊരു സ്വയംഭരണത്തിലേക്കു കടന്നിട്ട് 100 വർഷം.

1923 ഡിസംബർ 21നാണ് പതിനൊന്നാം പീയൂസ് മാർപാപ്പ റൊമാനി പൊന്തിഫിച്ചേസ് എന്ന തിരുവെഴുത്തു വഴി എറണാകുളം കേന്ദ്രമാക്കി സീറോമലബാർ സഭാ ഹയരാർക്കി സ്ഥാപിച്ചത്. അന്നുണ്ടായിരുന്ന എറണാകുളം വികാരിയാത്തിനെ അതിരൂപതയായും തൃശൂർ, ചങ്ങനാശേരി, കോട്ടയം വികാരിയാത്തുകളെ രൂപതകളായും ഉയർത്തുകയായിരുന്നു.

സ്വയംഭരണത്തിന്‍റെ സ്വാതന്ത്ര്യത്തോടൊപ്പം മാർപാപ്പയോടും സഭാ പിതാക്കന്മാരോടുമുള്ള വിധേയത്വവും അനുസരണവുമാണ് ഒരു നൂറ്റാണ്ടു കാലം സഭാ നൗകയെ, അകത്തുനിന്നും പുറത്തുനിന്നുമുള്ള ഒരു ചുഴലിക്കും തമോഗർത്തത്തിനും തകർക്കാനാവാത്തവിധം മുന്നോട്ടു നയിച്ചത്.

ഈ ശതാബ്ദിമുഹൂർത്തം സീറോമലബാർ സഭയിലെ ഓരോ അംഗത്തോടും ആവശ്യപ്പെടുന്നത്, ക്രിസ്തുവിനോടും സാർവത്രിക സഭയോടും ചേർന്നുനിൽക്കാനും പൈശാചിക പ്രലോഭനങ്ങളുടെ പ്രച്ഛന്നവേഷങ്ങളെ തിരിച്ചറിയാനുമാണ്.

ക്രിസ്തുവിനൊപ്പം നടക്കുകയും അവന്‍റെ തിരുമുറിവിൽ വിരൽതൊട്ട് വിശ്വാസം ദൃഢമാക്കുകയും ചെയ്ത മാർത്തോമ്മാ ശ്ലീഹയാണ് ഭാരതീയരായ നമ്മോട് ക്രിസ്തുവിന്‍റെ സുവിശേഷം പറഞ്ഞത്. എ.ഡി. 52ൽ കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയ വിശുദ്ധൻ 72ൽ മൈലാപ്പൂരിൽവച്ച് രക്തസാക്ഷിയായി.

വിവിധയിടങ്ങളിൽ അദ്ദേഹം അറിയിച്ച സുവിശേഷവും സ്ഥാപിച്ച സഭാ സമൂഹങ്ങളുമാണ് മാർത്തോമ്മാ ക്രിസ്ത്യാനികളുടെ വിശ്വാസപാരന്പര്യത്തിന്‍റെ നിലപാടുതറ. ആദ്യകാലത്ത് മാർത്തോമ്മാ ക്രിസ്ത്യാനികൾ മാർത്തോമ്മാ പാരന്പര്യമുള്ള പൗരസ്ത്യ പേർഷ്യൻ സഭയുമായിട്ടാണ് ബന്ധപ്പെട്ടിരുന്നത്.

എന്നാൽ, 16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരുടെ വരവോടെ സഭ പുതിയൊരു ആധിപത്യത്തിലേക്ക് ചേർക്കപ്പെട്ടു. ലത്തീൻ പാരന്പര്യത്തിലുള്ള ആ പാശ്ചാത്യബന്ധം സ്വാഭാവികമായും മാർത്തോമ്മാ ക്രിസ്ത്യാനികളുടെ പൗരസ്ത്യപാരന്പര്യത്തെ ഉലച്ചു.

1896ലാണ് പതിമൂന്നാം ലെയോ മാർപാപ്പ തൃശൂർ, ചങ്ങനാശേരി, എറണാകുളം എന്നിങ്ങനെ സീറോമലബാർ വികാരിയാത്തുകൾ പുനഃക്രമീകരിച്ച് നാട്ടു മെത്രാന്മാരെ നിയോഗിച്ചത്. 1911ൽ ക്നാനായക്കാർക്കായി കോട്ടയം വികാരിയാത്ത് സ്ഥാപിതമായതോടെ ഹയരാർക്കി സ്ഥാപനത്തിന്‍റെ പ്രാഥമികഘട്ടം പൂർത്തിയായി.

ഇതിന്‍റെ രണ്ടാം ഘട്ടമായാണ് 1923 ഡിസംബർ 21ന് എറണാകുളം കേന്ദ്രമായി സീറോമലബാർ സഭാ ഹയരാർക്കി സ്ഥാപിതമായത്. ഹയരാർക്കിയുടെ സ്ഥാപനം സീറോമലബാർ സഭയുടെ ആത്മാഭിമാനത്തിനു മാത്രമല്ല, അദ്ഭുതകരമായ വളർച്ചയ്ക്കും വഴിതെളിച്ചു.

വത്തിക്കാനു കീഴിലുള്ള 22 പൗരസ്ത്യസഭകളിലൊന്നായ സീറോമലബാർ സഭ വലുപ്പത്തിൽ യുക്രേനിയൻ സഭ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ്. അഞ്ച് അതിരൂപതകളിലും 30 രൂപതകളിലുമായി 50 ലക്ഷത്തിലേറെ വിശ്വാസികളുടെ കൂട്ടായ്മയാണ് ഇന്ന് സഭ.

ഇന്ത്യയ്ക്കകത്തും പുറത്തുമായി 47 ബിഷപുമാരും 8547 വൈദികരും 32114 സന്യാസിനികളും സഭയിൽ സേവനമനുഷ്ഠിക്കുന്നു. സഭയുടെ സേവനം ക്രിസ്ത്യാനികൾക്കു മാത്രമായി ചുരുക്കപ്പെട്ടതല്ല; വിദ്യാഭ്യാസമോ വൈദ്യശുശ്രൂഷയോ അനാഥസംരക്ഷണമോ എന്തുമാകട്ടെ, സകല മനുഷ്യർക്കുമുള്ള സുവിശേഷമാണത്.

ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസവും മാർപാപ്പയോടും മേജർ ആർച്ച്ബിഷപ് അധ്യക്ഷനായ മെത്രാൻ സിനഡിനോടുമുള്ള വിധേയത്വവുമാണ് സീറോമലബാർ സഭയുടെ കെട്ടുറപ്പ്. ഹയരാർക്കി സ്ഥാപനത്തിനുള്ള കാരണമായി പതിനൊന്നാം പീയൂസ് മാർപാപ്പ റൊമാനി പൊന്തിഫിച്ചേസിൽ രേഖപ്പെടുത്തിയത്; തദ്ദേശീയ മെത്രാന്മാരുടെ കഴിവുറ്റ നേതൃത്വം, ദൃഢമായ വിശ്വാസജീവിതം, പരിശുദ്ധ മറിയത്തോടുള്ള ഭക്തി, വൈദികരോടും മെത്രാന്മാരോടും പരിശുദ്ധ സിംഹാസനത്തോടുമുള്ള ബഹുമാനാദരവ് എന്നിവയാണ്.

കഴിഞ്ഞ ഒരു നൂറ്റാണ്ട് സഭ നിലനിന്നത് ഇതേ അടിത്തറയിലാണ്. അതിളക്കാൻ അകത്തുനിന്നും പുറത്തുനിന്നുമുള്ള ശ്രമങ്ങളെ കരുതിയിരിക്കേണ്ടതുണ്ട്. ഇടവകയിലൂടെയും രൂപതയിലൂടെയും അതിരൂപതയിലൂടെയും ശക്തിപ്പെടുത്തേണ്ടത് സീറോമലബാർ സഭയെയും അതിലൂടെ ആഗോള കത്തോലിക്കാ സഭയെയുമാണ്.

ഹയരാർക്കി സ്ഥാപന ശതാബ്ദിക്കു പിന്നാലെ പിറവിത്തിരുന്നാളിന്‍റെ പാതിരാക്കുർബാനയ്ക്കു സമയമാകുന്നു. നൂറല്ല, രണ്ടായിരം വർഷം ചേർന്നിരുന്ന കൈകളെ വേർപെടുത്താൻ നാരകീയ ശക്തികൾ പ്രബലപ്പെടാതിരിക്കട്ടെ..!