സ്‌കോളര്‍ഷിപ്പുകള്‍
ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്

സിബിഎസ്ഇ നൽകുന്ന ഒറ്റപ്പെണ്‍കുട്ടി സ്കോളർഷിപ്പിന് അപേക്ഷിക്കാം. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 60 ശതമാനം മാർക്ക് അല്ലങ്കിൽ 6.2 ക്യുമിലേറ്റീവ് ഗ്രേഡ് പോയിന്‍റ് നേടി ഇപ്പോൾ പതിനൊന്നാം ക്ലാസിൽ പഠിക്കുന്നവർക്കാണ് അപേക്ഷിക്കാവുന്നത്. മാതാപിതാക്കളുടെ ഒറ്റപ്പെണ്‍കുട്ടിയായിരിക്കണം അപേക്ഷക. സിബിഎസ്ഇ അഫിലിയേറ്റ് ചെയ്ത സ്കൂളുകളിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന ആളായിരിക്കണം അപേക്ഷക. പ്രതിമാസ ട്യൂഷൻ ഫീസ് 1500 രൂപയിൽ കവിയാനും പാടില്ല. തൊട്ടടുത്ത വർഷം ട്യൂഷൻ ഫീസ് വർധന പത്തു ശതമാനത്തിൽ അധികമാകാൻ പാടില്ല. പ്രതിമാസ ട്യൂഷൻ ഫീസ് 6000 രൂപയിൽ കവിയാത്ത വിദേശ ഇന്ത്യാക്കാർക്കും അപേക്ഷിക്കാം. പതിനൊന്നാം ക്ലാസിൽ 50 ശതമാനത്തിൽ കൂടുതൽ മാർക്കു നേടി വിജയിക്കുന്നവർക്കാണ് സ്കോളർഷിപ് പുതുക്കി നൽകുന്നത്.

പ്രതിമാസം 500 രൂപയാണു സ്കോളർഷിപ് തുക. അപേക്ഷയോടൊപ്പം ഒറ്റപ്പെണ്‍കുട്ടിയാണെന്നു ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേട്ട് അല്ലങ്കിൽ നോട്ടറി സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്മൂലം നൽകണം. പ്ലസ്ടു വിനു പഠിക്കുന്നവർ സ്കോളർഷിപ്പ് പുതുക്കുന്നതിനും അപേക്ഷിക്കണം. http://cbse.nic.in.

പ്രഗതി സ്‌കോളര്‍ഷിപ്പ്

സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഓൾ ഇന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) നൽകുന്ന പ്രഗതി സ്കോളർഷിപ്പിന് അപേക്ഷിക്കാം. എഐസിടിഇ അംഗീകരിച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇക്കൊല്ലം കേന്ദ്രീകൃത അലോട്മെന്‍റ് പ്രക്രിയയിലൂടെ അഡ്മിഷൻ ലഭിച്ച പെൺകുട്ടികൾക്കാണ് പ്രഗതി സ്കോളർഷിപ്പ് നൽകുന്നത്. ഈ മാസം 31നു വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം. ഡിഗ്രി അല്ലങ്കിൽ ഡിപ്ലോമ വിദ്യാർഥിനികൾ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹരാണ്. https://www.aicte-pragati-saksham-gov.in എന്ന വെബ്സൈറ്റിലൂടെ വേണം അപേക്ഷിക്കാൻ. ഒരു വീട്ടിലെ രണ്ടു പെൺകുട്ടികൾക്കു മാത്രമേ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുകയുള്ളു. കുടുംബ വരുമാനം എട്ടു ലക്ഷം രൂപയിൽ കവിയരുത്. യോഗ്യതാ പരീക്ഷയുടെ മാർക്കിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുന്നത്. ആകെ 4000 സ്കോളർഷിപ്പുകൾ. ട്യൂഷൻ ഫീസ് ഇനത്തിൽ പ്രതിവർഷം 30000 രൂപ വരെയും വാർഷിക ചെലവിനായി പ്രതിമാസം 2000 രൂപയും ഓരോ വർഷവും പത്തു മാസത്തേക്കും ലഭിക്കും. ട്യൂഷൻ ഫീസ് അടച്ചവർക്ക് തിരികെ ലഭിക്കാനും അർഹതയുണ്ട്.

കെഎസ‌്സിഎസ്ടിഇ റിസര്‍ച്ച് ഫെലോഷിപ്

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ സയന്‍സ്, എൻജിനിയറിംഗ് വിഷയങ്ങളില്‍ ഗവേഷണ ഫെലോഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 2015, 2016, 2017 വര്‍ഷങ്ങളില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകളില്‍ നിന്നും എംഎസ‌്സി/എംടെക്കില്‍ 70 ശതമാനം മാര്‍ക്കിനു മുകളില്‍ നേടിയവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനില്‍ 31 നകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഡിസംബര്‍ 10 നാണ് പരീക്ഷ. വിശദവിവരങ്ങള്‍ www.kscste.kerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷയുടെ പകര്‍പ്പ് ഡയറക്ടര്‍, കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആൻഡ് എന്‍വിയണ്‍മെന്‍റ്, ശാസ്ത്രഭവന്‍, പട്ടം, തിരുവനന്തപുരം 695 004 എന്ന മേല്‍വിലാസത്തില്‍ നവംബര്‍ 10 നകം ലഭിക്കണം.