മികവിന്റെ കേന്ദ്രം ജെഎന്‍യു
സർവകലാശാലകൾ വിദ്യാഭ്യാസ നിലവാരത്തിലും രാഷ്ട്രീയമായ ഇടപെടലുകളിലും സംസ്കാരത്തിന്‍റെ ഒൗന്നത്യത്തിലും കാഴ്ചപ്പാടുകളിലെ യുവത്വത്തിലും വിരാജിക്കുന്നതായിരിക്കണം എന്നതാണ് സങ്കൽപമെങ്കിൽ, ഇന്ത്യയിലെ ഏതു വിദ്യാർഥിക്കും ഏറ്റവും വലിയ അത്മവിശ്വാസത്തോടെ കടന്നു ചെല്ലാവുന്ന കാന്പസാണ് ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി. നാഷണൽ അസസ്മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗണ്‍സിൽ ഒന്നാം റാങ്കു നൽകിയിരിക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സർവകലാശാലകളിലൊന്ന്. 1966 ൽ സ്ഥാപിതമായ ജെഎൻയു രാജ്യത്തിന്‍റെ സമസ്ത മേഖലകളിലേക്കും സംഭാവന ചെയ്ത പ്രതിഭാശാലികൾ തന്നെയാണ് ഈ സർവകലാശാലയുടെ ബ്രാൻഡ് അംബാസിഡർമാർ. ആ പേരുകൾ ഒരു പട്ടികയിൽ ചുരുക്കാൻ കഴിയുന്നതല്ല. യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ പാടെ തള്ളിക്കളയുന്ന പുരോഗമന സമീപനമാണ് ഇവിടുത്തെ വിദ്യാഭ്യാസത്തിന്‍റെ കാതൽ.

ഇന്ദ്ര പ്രസ്ഥത്തിൽ ആയിരം ഏക്കറിലായി പരന്നു കിടക്കുന്ന ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി പ്രധാനമായും ഗവേഷണ കേന്ദ്രീകൃതമായി ബിരുദാനന്തര ബിരുദ പഠനത്തിനാണു മുൻഗണന നൽകുന്നത്. അതുകൊണ്ടു തന്നെ ദേശീയ, അന്തർദേശീയ തലത്തിൽ നയരൂപീകരണത്തിൽ ജെഎൻയു ടച്ച് അവഗണിക്കാനാകില്ല.

ജെഎൻയു നടത്തുന്ന ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും ഗവേഷണ പ്രോഗ്രാമുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം.

പ്രവേശന പരീക്ഷ ഡിസംബർ 27 മുതൽ 30 വരെ തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടത്തും. ഓണ്‍ലൈനായി ഈ മാസം 15മുതൽ ഒക്ടോബർ 13 വരെ അപേക്ഷ സമർപ്പിക്കാം. പ്രവേശന പരീക്ഷയ്ക്കുള്ള മാതൃകാ ചോദ്യപേപ്പർ വെബ്സൈറ്റിലുണ്ട്.

സ്കൂൾ ഓഫ് ഇന്‍റർനാഷണൽ സ്റ്റഡീസിനു കീഴിൽ എംഫിൽ, പിഎച്ച്ഡി (ഇന്‍റർനാഷണൽ പൊളിറ്റിക്സ്, ഇന്‍റർനാഷണൽ ഓർഗനൈസേഷൻ, ഡിപ്ലോമസി ആൻഡ് ഡിസാമമെന്‍റ്, പൊളിറ്റിക്കൽ ജ്യോഗ്രഫി, ഇന്‍റർനാഷണൽ ലീഗൽ സ്റ്റഡീസ്, ഇന്‍റർനാഷണൽ ട്രേഡ് ആൻഡ് ഡവലപ്മെന്‍റ്, വിവിധ രാജ്യങ്ങളെക്കുറിച്ചും പ്രദേശങ്ങളെക്കുറിച്ചുമുള്ള പഠനങ്ങൾ), എംഎ (പൊളിറ്റിക്സ് സ്പെഷലൈസേഷൻ ഇൻ ഇന്‍റർനാഷണൽ റിലേഷൻസ്), എംഎ (ഇക്കണോമിക്സ് സ്പെഷലൈസേഷൻ ഇൻ വേൾഡ് ഇക്കണോമിക്സ്) എന്നീ കോഴ്സുകളാണുള്ളത്.

ഇന്‍റർനാഷണൽ ലീഗൽ സ്റ്റഡീസിന് 55 ശതമാനം മാർക്കോടെ എൽഎൽബി പാസായവർക്ക് അപേക്ഷിക്കാം. ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെയും സയൻസ് വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെയും ബിരുദാനന്തര ബിരുദം നേടിയവർക്കു മറ്റ് എംഫിൽ, പിഎച്ച്ഡി കോഴ്സുകൾക്ക് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണു എംഎ കോഴ്സുകൾക്കുള്ള യോഗ്യത.

സ്കൂൾ ഓഫ് ലാംഗേജ്, ലിറ്ററേച്ചർ ആൻഡ് കൾച്ചറൽ സ്റ്റഡീസിനു കീഴിൽ ഇംഗ്ലീഷ് ഉൾപ്പടെയുള്ള വിവിധ വിദേശ ഭാഷകളിൽ എംഫിൽ, പിഎച്ച്ഡി, എംഎ കോഴ്സുകൾ നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്കു എംഫിൽ, പിഎച്ച്ഡി കോഴ്സുകൾക്കും 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് എംഎ കോഴ്സിനും അപേക്ഷിക്കാം.

സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് എംഫിൽ, പിഎച്ച്ഡി (ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിംഗ്, ഹിസ്റ്റോറിക്കൽ സ്റ്റഡീസ്, പൊളിറ്റിക്കൽ സ്റ്റഡീസ്, റീജണൽ ഡവലപ്മെന്‍റ്, എഡ്യൂക്കേഷണൽ സ്റ്റഡീസ്, സോഷ്യൽ മെഡിസിൻ ആൻഡ് കമ്യൂണിറ്റി ഹെൽത്ത്, ഫിലോസഫി ആൻഡ് സ്റ്റഡീസ് ഇൻ സയൻസ് പോളിസി), എംപിഎച്ച്, എംഎ (ഇക്കണോമിക്സ്, ജ്യോഗ്രഫി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഫിലോസഫി). 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവർക്ക് എംഫിൽ, പിഎച്ച്ഡി കോഴ്സുകൾക്കും 45 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് എംഎ കോഴ്സുകൾക്കും അപേക്ഷിക്കാം. എംപിഎച്ചിന് 50 ശതമാനം മാർക്കോടെ എംബിബിഎസ് അല്ലെങ്കിൽ എംഎസ്‌സി നഴ്സിംഗ് ആണ് യോഗ്യത.

സ്കൂൾ ഓഫ് ലൈഫ് സയൻസിനുകീഴിൽ എംഫിൽ, പിഎച്ച്ഡി (മോളിക്യുലാർ ബയോളജി, ജെനിറ്റിക് എൻജിനിയറിംഗ്, പ്ലാന്‍റ് ബയോടെക്നോളജി, ജെനറ്റിക്സ്, ഡവലപ്മെന്‍റൽ ബയോളജി, സെൽ ബയോളജി, ഇമ്യൂണോളജി, ന്യൂറോബയോളജി, മൈക്രോബയോളജി, റേഡിയേഷൻ ആൻഡ് കാൻസർ ബയോളജി, ബയോഫിസിക്സ് ആൻഡ് സ്ട്രക്ചറൽ ബയോളജി) കോഴ്സിന് എംബിബിഎസ്, എംടെക്, എംഎസ്‌സി അഗ്രിക്കൾച്ചർ, എംഎസ്‌സി വെറ്ററിനറി എന്നിവയിൽ 55 ശതമാനം മാർക്കോ ലൈഫ് സയൻസ് വിഷയങ്ങളിൽ എംഎസ‌്സിയോ ആണു യോഗ്യത. എംഎസ്‌സി (ലൈഫ് സയൻസ്)ക്ക് ബിടെക്കോ ബയോളജിക്കൽ, ഫിസിക്കൽ, അഗ്രിക്കൾച്ചർ സയൻസിൽ ബിരുദമോ ആണ് യോഗ്യത.
സ്കൂൾ ഓഫ് എൻവയണ്‍മെന്‍റൽ സയൻസിൽ എംഎസ്‌സി ക്ക് അപ്ലൈഡ് സയൻസിൽ 55 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അപ്ലൈഡ് സയൻസിൽ 55 ശതമാനം മാർക്കോടെ എംഎസ്‌സി പാസായവർക്ക് എംഫിൽ, പിഎച്ച്ഡി കോഴ്സിന് അപേക്ഷിക്കാം. സ്കൂൾ ഓ--ഫ് കംപ്യൂട്ടർ ആൻഡ് സിസ്റ്റംസ് സയൻസസിൽ 55 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് എംസിഎ കോഴ്സിന് അപേക്ഷിക്കാം. 55 ശതമാനം മാർക്കോടെ എംസിഎ നേടിയവർക്ക് എംഫിൽ പിഎച്ച്ഡി, എംടെക് പിഎച്ച്ഡി കോഴ്സുകൾക്ക് അപേക്ഷിക്കാം.

സ്കൂൾ ഓഫ് ഫിസിക്കൽ സയൻസിൽ എംഎസ്‌സി (ഫിസിക്സ്) ക്ക് അപേക്ഷിക്കാൻ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ 55 ശതമാനം മാർക്കോടെ ബിരുദം നേടിയിരിക്കണം.

ഫിസിക്കൽ, കെമിക്കൽ, മാത്തമാറ്റിക്കൽ സയൻസസിൽ പ്രീ പിഎച്ച്ഡി കോഴ്സിന് ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ എംഎസ്‌സി നേടണം.

ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ബിടെക്കുകാരെയും പരിഗണിക്കും. സ്കൂൾ ഓഫ് ആർട്സ് ആൻഡ് എസ്തെറ്റിക്സ്, സ്കൂൾ ഓഫ് കംപ്യൂട്ടേഷേണൽ ആൻഡ് ഇന്‍റഗ്രേറ്റീവ് സയൻസസ്, സ്കൂൾ ഓഫ് ബയോടെക്നോളജി, സെന്‍റർ ഫോർ മോളിക്യുളാർ മെഡിസിൻ, സെന്‍റർ ഫോർ സ്റ്റഡി ഓഫ് ലോ ആൻഡ് ഗവേണൻസ് എന്നിവയുടെ കീഴിലും ഗവേഷണ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.www.jnu.ac.in