യംഗ് പ്രഫഷണല്‍സ് പ്രോഗ്രാം: ലോകത്തിനൊരു കൈത്താങ്ങ്‌
ലോക ബാങ്കിന്‍റെ വിസ്മയ ലോകത്തേക്ക് യുവാക്കളെ ആകർഷിക്കാൻ യംഗ് പ്രഫഷണൽസ് പ്രോഗ്രാം (വൈപിപി). പാഠ്യ, പാഠ്യേതര മേഖലകളിൽ അസാധാരണ മികവു തെളിയിച്ചവർക്ക് ലോക ബാങ്കിൽ ആകർഷകമായ കരിയർ കരുപ്പിടിപ്പുക്കുന്നതിനുള്ള ചുവടുവയ്പായാണ് വൈപിപി കണക്കാക്കുന്നത്. സാന്പത്തികം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ലോക ജനതയെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ ലോക ബാങ്കിന്‍റെ ഇടപെടലുകൾക്കൊപ്പം നിൽക്കാൻ പ്രാപ്തിയുള്ള യുവാക്കളെയാണ് ലോക ബാങ്ക് തേടുന്നത്. അതുകൊണ്ടുതന്നെ വൈവിധ്യമാർന്ന മേഖലകളിൽനിന്നുള്ളവർക്ക് മാറ്റുരയ്ക്കാനുള്ള അവസരം കൂടിയാണിത്.ഓരോ വർഷവും 40 പേരെയാണ് ഇത്തരത്തിൽ തെരഞ്ഞെടുക്കുന്നത്.

കഴിഞ്ഞ അരനൂറ്റാണ്ടിനിടെ 1700ൽപ്പരം പേർക്ക് ഇത്തരത്തിൽ നിയമനം നൽകിയിട്ടുണ്ട്. ഇവരിൽപലരും ഇന്ന് ബാങ്കിന്‍റെ വൈസ്പ്രസിഡന്‍റ് സ്ഥാനവും മറ്റ് ഉയർന്ന തസ്തികകളും അലങ്കരിക്കുന്നു. ഈ വർഷത്തെ അപേക്ഷകൾ ഈ മാസം 28 വരെ സ്വീകരിക്കും. വിവിധ മേഖലകളിൽ ഗവേഷണ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. 1985 ഒക്ടോബർ ഒന്നിനോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം അപേക്ഷകർ. ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം. അറബി, ചൈനീസ്, ഫ്രഞ്ച്, പോർച്ചുഗീസ്, റഷ്യൻ, സ്പാനിഷ് തുടങ്ങിയ ഭാഷകളിലേതെങ്കിലുമൊന്നറിഞ്ഞിരുന്നാൽ അഭികാമ്യം.

ലോക ബാങ്കിന്‍റെ പ്രവർത്തന മേഖലകളായ ഇക്കണോമിക്സ്, ഫിനാൻസ്, എഡ്യൂക്കേഷൻ, പബ്ലിക് ഹെൽത്ത്, സോഷ്യൽ സയൻസസ്, എൻജിനിയറിംഗ്, അർബൻ പ്ലാനിംഗ്, അഗ്രിക്കൾച്ചർ, നാച്വറൽ റിസോഴ്സസ് എന്നിവയിൽ സ്പെഷലൈസേഷനുണ്ടായിരിക്കണം. ഗവേഷ പഠനത്തിന്‍റെ ഭാഗമായോ അല്ലാതെയോ തെരഞ്ഞെടുത്ത മേഖലകളിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. തെരഞ്ഞെടുക്ക2പ്പെടുന്നവർക്ക് മികച്ച പരിശിലന പരിപാടിയാണ് ഒരുക്കിയിരിക്കുന്നത്. മുൻ വർഷങ്ങളിൽ തെരഞ്ഞെടുക്കപ്പട്ടവരോടൊത്തു ജോലി പരിചയപ്പെടാനുള്ള അവസരമാണ് ഇതിൽ ആദ്യത്തേത്. തുടർന്ന് പ്രഗത്ഭരൊത്ത് കരിയർ വാർത്തെടുക്കാവുന്ന രീതിയിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ലോകോത്തര നിലവാരത്തിലുള്ള ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. നിശ്ചിത വിഷയത്തിൽ 1000 വാക്കിൽ കുറയാത്ത ഉപന്യാസം സഹിതം വേണം അപേക്ഷിക്കാൻ. തെരഞ്ഞെടുക്കപ്പെടുക എന്നത് അത്ര എളുപ്പമാണെന്നു കരുതേണ്ട. പല ഘട്ടങ്ങളിലൂടെ കടന്ന് ഡിസംബർ-ജനുവരിയിൽ നടത്തുന്ന ഇന്‍റർവ്യുവിനു ശേഷമാണ് തെരഞ്ഞടുപ്പ്.

p://wwwrg/en/about/careers/programs-and-internships/young-professionals-program.

സന്ദർശിക്കുക: http://www.worldbank.org/en/about/careers/programs-and-internships/young-professionals-program.