ഇസാഫിൽ 1,660 ഒഴിവുകൾ
തൃശൂരിലെ മണ്ണുത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിസർവ് ബാങ്ക് അംഗീകൃത ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൽ വിവിധ തസ്തികകളിലായി 1660 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെയിൽസ് ഓഫീസർ, റിലേഷൻഷിപ്പ് ഓഫീസർ, ക്രെഡിറ്റ് ഓഫീസർ, സെയിൽസ് ഓഫീസർ-ട്രെയിനി എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 11.തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി, തെരഞ്ഞെടുപ്പ് എന്നിവ ചുവടെ.

സെയിൽസ് ഓഫീസർ- 500 ഒഴിവ്

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദത്തോടെ ബാങ്കിംഗ്/ധനകാര്യ/എൻ.ബി.എഫ്.സി./ഹോസ്പിറ്റാലിറ്റി മേഖലകളിൽ സെയിൽസ് വിഭാഗത്തിൽ മൂന്ന് വർഷമെങ്കിലും മുൻപരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് മാർക്കറ്റിംഗ്/സെയിൽസ് അഭിരുചി നിർബന്ധം.

റിലേഷൻഷിപ്പ് ഓഫീസർ - 500 ഒഴിവ്

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദത്തോടെ ബാങ്കിംഗ്/ധനകാര്യ/എൻ.ബി.എഫ്.സി./ഹോസ്പിറ്റാലിറ്റി മേഖലകളിൽ സെയിൽസ് വിഭാഗത്തിൽ രണ്ട് വർഷമെങ്കിലും മുൻപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

ക്രെഡിറ്റ് ഓഫീസർ- 60 ഒഴിവുകൾ

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദവും ക്രെഡിറ്റ് അപ്രൈസൽ മേഖലയിൽ ഒരു വർഷം മുൻപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

സെയിൽസ് ഓഫീസർ (ട്രെയിനി)- 600 ഒഴിവ്

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം. മുൻപരിചയം ആവശ്യമില്ല. ബിരുദവും ബാങ്കിംഗ്/ധനകാര്യ/എൻ.ബി.എഫ്.സി./ഹോസ്പിറ്റാലിറ്റി മേഖലകളിൽ സെയിൽ വിഭാഗത്തിൽ ഒരു വർഷമെങ്കിലും മുൻപരിചയമുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകർക്ക് മാർക്കറ്റിംഗ്/സെയിൽസ് അഭിരുചി നിർബന്ധം.

പ്രായം: 2017 ജൂലൈ ഏഴിന് 21-30 വയസ്. ബാങ്കിംഗ്/ധനകാര്യ മേഖലകളിൽ അനുയോജ്യമായ അധികപ്രവൃത്തി പരിചയമുള്ളവർക്ക് പ്രായത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. മറ്റ് ബാങ്കുകളിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും അപേക്ഷിക്കാം.

തെരഞ്ഞെടുപ്പ്: ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തുന്ന ഉദ്യോഗാർഥികളെ യോഗ്യതയുടെയും ജോലിപരിചയത്തിന്‍റെയും അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഷോർട്ട്‌ ലിസ്റ്റ് ചെയ്യുന്നവരിൽ നിന്നും എഴുത്തുപരീക്ഷ, ഇന്‍റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്. ഒരു മണിക്കൂർ ദൈർഘ്യമുള്ള എഴുത്ത് പരീക്ഷയിൽ റീസണിങ്ങ് & കന്പ്യൂട്ടർ അപ്റ്റിറ്റ്യൂഡ്, ഡാറ്റാ അനാലിസിസ് & ഇന്‍റർപ്രട്ടേഷൻ, ജനറൽ/ഇക്കോണമി/ബാങ്കിംഗ് അവെയർനെസ് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങൾ. രാജ്യത്തിന്‍റെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടത്തുന്ന തെരഞ്ഞെടുപ്പ് നടപടികൾ സംബന്ധിച്ച വിവരങ്ങൾ ഉദ്യോഗാർഥികളെ ഇ-മെയിലിൽ അറിയിക്കും. അപേക്ഷാ ഫീസ് ഇല്ല.

അപേക്ഷിക്കേണ്ട വിധം: ഒാൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ഓഗസ്റ്റ് 11. കൂടുതൽ വിവരങ്ങൾക്ക് www.es afbank.com/careers.