എനര്‍ജി പ്രഫഷണലാകാം
ഉൗർജ വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗവും ഈ മേഖലയിലെ കാര്യക്ഷമതയും ഉറപ്പാക്കുന്നതിനു എനർജി മാനേജ്മെന്‍റ് പ്രഫഷണലുകളുടെ പങ്ക് ഏറിവരികയാണ്. 2002 ൽ ഉൗർജസംരക്ഷണ നിയമം നിലവിൽ വന്നതോടുകൂടിയാണ് ഉൗർജ കാര്യക്ഷമത കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു നിയമപരമായ ചട്ടക്കൂട് കൈവന്നത്. അതുകൊണ്ടുതന്നെ നിയമ നടത്തിപ്പിനുള്ള കർമ പദ്ധതികളിൽ ഈ മേഖലയിലുള്ള മനുഷ്യവിഭവശേഷി രൂപീകരണത്തിന് പ്രാധാന്യമേറെയാണ്.

ഉൗർജസംരക്ഷണ നിയമപ്രകാരം നിയുക്ത ഉപഭോക്താക്കൾ (Designated Consumers) ആയി നോട്ടിഫൈ ചെയ്ത വ്യവസായങ്ങളിലും മറ്റും എനർജി മാനേജരെ നിയോഗിക്കേണ്ടതും നിർദിഷ്ട ഇടവേളകളിൽ എനർജി ഓഡിറ്റ് നടത്തേണ്ടതും ഉൗർജ ഉപയോഗത്തിന്‍റെ കണക്കുകൾ സമർപ്പിക്കേണ്ടതും നിർബന്ധമാണ്. അതുകൊണ്ട് ഭാവിയിൽ എനർജി മാനേജ്മെന്‍റ് പ്രഫഷണലുകൾക്ക് പ്രാധാന്യം ഏറും. കോർപറേറ്റ് പോളിസികൾക്കായി എനർജി പോളിസി തയാറാക്കി കർമ പദ്ധതികൾ ആവിഷ്ക്കരിക്കേണ്ടത് എനർജി മാനേജർമാരുടെ ചുമതലയാണ്.

ഇന്ത്യയിൽ നിയമം നടപ്പിലാക്കുന്നത് കേന്ദ്ര ഉൗർജ മന്ത്രാലയത്തിനുകീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (ബിഇഇ) ആണ്. നാഷണൽ പ്രൊഡക്ടിവിറ്റി കൗണ്‍സിലി (എൻപിസി) നെയാണ് സർട്ടിഫൈയിംഗ് ഏജൻസിയായി നിയോഗിച്ചിരിക്കുന്നത്. ബിഇഇയാണ് സിലബസ് അംഗീകരിച്ചു നൽകുന്നത്. എൻപിസി നടത്തുന്ന എനർജി മാനേജേഴ്സ് ആൻഡ് എനർജി ഓഡിറ്റേഴ്സ് പരീക്ഷ പാസാകുന്നവർക്കാണ് എനർജി മാനേജ്മെന്‍റ് പ്രഫഷണലുകളാകാൻ കഴിയുന്നത്.

യോഗ്യത

നിർദിഷ്ട പ്രവൃത്തിപരിചയമുള്ളതും എൻജിനിയറിംഗിൽ ഡിപ്ലോമയോ ബിരുദമോ , ബിരുദാനന്തര ബിരുദമോ ഉള്ളവർക്കും ബിരുദ തലത്തിൽ ഫിസിക്സ്, കണക്ക് എന്നിവ വിഷയമായി ഫിസിക്സ്, ഇലക്ട്രോണിക്സ്, കെമിസ്ട്രി ഇതിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും പരീക്ഷ എഴുതാം. എൻജിനിയറിംഗിൽ ഡിപ്ലോമയാണെങ്കിൽ ഉൗർജപരിപാലനരംഗത്ത് ആറു വർഷ പരിചയവും ബിരുദമാണെങ്കിൽ മൂന്നു വർഷ പരിചയവും ബിരുദാനന്തര ബിരുദമാണെങ്കിൽ രണ്ടു വർഷ പരിചയവും ബിരുദവും മാനേജ്മെന്‍റിൽ ബിരുദാനന്തര ബിരുദവുമാണെങ്കിൽ രണ്ടു വർഷ പരിചയവുമാണ് പരീക്ഷയെഴുതുവാനുള്ള യോഗ്യത.

ഉൗർജ മാനേജ്മെന്‍റ് , ഉൗർജ ഓഡിറ്റിംഗ് എന്നിവയുടെ പൊതുവായ കാര്യങ്ങൾ, തെർമൽ യൂട്ടിലിറ്റിയിലെ ഉൗർജ കാര്യക്ഷമത, ഇലക്ട്രിക്കൽ യൂട്ടിലിറ്റിയിലെ ഉൗർജ കാര്യക്ഷമത, ഉപകരണങ്ങളുടെയും യൂട്ടിലിറ്റി സംവിധാനങ്ങളിലെയും എനർജി പെർഫോമൻസ് നിർണയിക്കൽ എന്നീ നാലു വിഷയങ്ങളിലാണ് പരീക്ഷ. ഇതിൽ ആദ്യത്തെ മൂന്ന് വിഷയങ്ങളിൽ വിജയിക്കുന്നവർക്ക് എനർജി മാനേജർ സർട്ടിഫിക്കേഷനും നാലു വിഷയങ്ങളും വിജയിക്കുന്നവർക്ക് എനർജി ഓഡിറ്റർ സർട്ടിഫിക്കേഷനും ലഭിക്കും. കേരളത്തിലെ കൊച്ചി, തിരുവനന്തപുരം അടക്കം ഇന്ത്യയിൽ 24 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നവർക്ക് ഗൈഡ് ബുക്കുകൾ എൻപിസിയിൽ നിന്നു ലഭിക്കുന്നതാണ്. ലഭിക്കുന്ന സർട്ടിഫിക്കേഷന് ആജീവനാന്ത കാലാവധി ആണെങ്കിലും അഞ്ചു വർഷത്തിലൊരിക്കൽ ബിഇഇ നടത്തുന്ന റിഫ്രഷർ കോഴ്സുകളിൽ പങ്കെടുക്കേണ്ടത് നിർബന്ധമാണ്. എനർജി മാനേജർ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് അഞ്ചു വർഷത്തിനുള്ളിൽ എനർജി ഓഡിറ്റർ പരീക്ഷ എഴുതാം.

സാധ്യത

സർട്ടിഫിക്കേഷൻ ലഭിക്കുന്നവർക്ക് അത് ലഭിച്ചതിനുശേഷം ഉൗർജമാനേജ്മെന്‍റിലും ഉൗർജ ഓഡിറ്റിംഗിലും നേടുന്ന പ്രവൃത്തി പരിചയത്തിനനുസരിച്ച് ബിഇഇയിൽനിന്ന് അക്രെഡിറ്റേഷൻ നേടാൻ സാധിക്കും. ഉൗർജ ഓഡിറ്റ്, എനർജി സർവീസ് കന്പനികൾ, ഉൗർജ ഓഡിറ്റ് കന്പനികൾ എന്നിവ ധാരാളമായി ഉയർന്നു വരുന്ന സാഹചര്യത്തിൽ ഈ മേഖലയിലെ തൊഴിലവസരങ്ങളും വർധിച്ചു വരികയാണ്.

നാഷണൽ എനർജി മാനേജർ /എനർജി ഓഡിറ്റർ സർട്ടിഫിക്കേഷൻ പരീക്ഷയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.aipnpc.org സന്ദർശിക്കാവുന്നതാണ്.